Posts

Showing posts from February, 2020

മരിച്ചാലും മരിക്കാത്തവര്‍

       കിഴക്കുനിന്ന് സൂര്യന്‍ ഉദിച്ചുയരുന്നതിനു മുമ്പ് തന്നെ അബ്ദുള്ള (رضي الله عنه) വീടുവിട്ടിറങ്ങി. രാത്രി ജാബിറിനെയും (رضي الله عنه) പുത്രിമാരെയും വിളിച്ചിരുത്തി അന്തിമ ഉപദേശങ്ങള്‍ നല്‍കിയിരുന്നു. തന്‍റെ കടം വീട്ടണമെന്ന് ജാബിര്‍(رضي الله عنه)വിനെ ഏല്‍പിച്ചിരുന്നു. പടവാളും പടകുപ്പായവുമൊക്കെയായി ബാപ്പ ഇറങ്ങിപ്പോകുന്നത് മക്കള്‍ കണ്ണുമറയുന്നത് വരെ നോക്കിനിന്നു. അവസാനം ഒരു ദീര്‍ഘനിശ്വാസത്തോടെ അവര്‍ വീടിന്‍റെ ഉള്ളിലേക്ക് മറഞ്ഞു. മതത്തിന്‍റെ ശത്രുക്കളോട് സമരത്തിനു പോകുന്ന സൈനികരെ പിടിച്ചുനിര്‍ത്താന്‍ കഴിയുമോ. അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ തേരുതെളിയിക്കാനിറങ്ങുന്ന സ്വഹാബി സംഘത്തിലേക്കാണ്. ഉഹ്ദിലേക്ക്. നബി(ﷺ)യാണ് സര്‍വ്വസൈന്യാധിപന്‍. എഴുനൂറുപേരാണ് സൈന്യത്തിലുള്ളത്. മക്കയില്‍ നിന്ന്‍ അബൂസുഫ്യാന്‍റെ നേതൃത്വത്തില്‍ വന്നിട്ടുള്ള മുവ്വായിരം പേരെയാണ് ഇവര്‍ അഭിമുഖീകരിക്കുന്നത്.       അബ്ദുള്ള(رضي الله عنه)വിന്‍റെ വാക്കുകള്‍ അവര്‍ വീണ്ടും വീണ്ടും ഓര്‍ത്തു. ജാബിറിന്‍റെയും (رضي الله عنه) കുടുംബത്തിന്‍റെയും മനസ്സില്‍ അത് തേട്ടിതേട്ടി വന്നുകൊണ്ടിരുന്നു. നാളെ ഉഹ്ദില...

മനസ്സിളക്കിയ നീതി

          നാലാം ഖലീഫ അലി(റ) ഒരു യുദ്ധത്തിന് പോവുകയാണ് വഴിയിൽ അദ്ദേഹത്തിന്റെ പടത്തൊപ്പി നഷ്ടപ്പെട്ടു യുദ്ധം കഴിഞ്ഞ് തിരിച്ച് വരുമ്പോൾ ഒരു ജൂതന്റെ കൈവശം അത് കണ്ടെത്തി 'അത് തന്റെ തൊപ്പി തന്നെ' ഖലീഫ ജൂതനോട് അത് മടക്കിതരുവാൻ ആവശ്യപ്പെട്ടു ജൂതൻ അതിന് സമ്മതിച്ചില്ല കേസ് കോടതിയിലെത്തി വാദിയും പ്രതിയുംന്യായാധിപനു മുന്നിൽ ഹാജരായി വാദി രാഷ്ട്രത്തിന്റെ ഭരണച്ചെങ്കോലേന്തുന്നയാൾ പ്രതി സാധാരണ ജൂതൻ ന്യായാധിപൻ വിസ്തരം തുടങ്ങി ഖലീഫ അത് തന്റെ തൊപ്പിയാണെന്ന് ശക്തമായി വാദിച്ചു അത് തനിക്ക് വിട്ടുതരണമെന്നും ആവശ്യപ്പെട്ടു ജൂതനും തന്റെ ഭാഗം ശക്തിയായി ഉന്നയിച്ചു അത് തിരിച്ചു കൊടുക്കേണ്ടതില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു തന്റെ വാദം അംഗീകരിക്കണമെങ്കിൽ ഖലീഫ രണ്ടു സാക്ഷികളെ ഹാജരാക്കണമെന്നായി ജഡ്ജി വൈകാതെ ഖലീഫ സാക്ഷികളെ ഹാജരാക്കി ഒരാൾ ഖലീഫയുടെ ഫുത്രനും മറ്റൊന്ന് അടിമയും എന്നാൽ ഇവർ സ്വന്തക്കാരാണെന്നും ഇസ്ലാമിക നിയമം അത് ശരിവെക്കുന്നില്ലെന്നും പറഞ്ഞ് കോടതി അവരെ തിരിച്ചയച്ചു ഖലീഫ നിസ്സഹായനായി മറ്റു സാക്ഷികളെയൊന്നും ഹാജരാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല അതിനാൽ ജൂതന് അനുകൂലമായി കേസ് വിധിയാ...

ഫാത്വിമയുടെ ആലോചന

         ഫാത്വിമബിന്‍ത് ഖൈസ് കതകുതുറന്നു പുറത്തുവന്നു. അപരിചിതനായ ഒരാള്‍ വരാന്തയില്‍നിന്നു കുറച്ചുനേരമായി വിളിക്കുന്നു. മറവില്‍ ഒളിഞ്ഞുനിന്ന്‍ തലയിലും മുഖത്തും വസ്ത്രം നേരെയാക്കിയിട്ട് ഒളിഞ്ഞുനോക്കി. ആഗതന്‍ എന്തോ കാര്യമായി വന്നമാതിരിയുണ്ട്. റബീഅതിന്‍റെ മകന്‍ അയ്യാശാണ്. അദ്ദേഹം എന്തിനാണിപ്പോള്‍ ഇവിടെ വന്നിരിക്കുന്നത്? തനിക്ക് അയാളുമായി ഒരു ബന്ധവുമില്ല. ഭര്‍ത്താവ് അബൂഅംറ് പോയിട്ട് ദിവസങ്ങള്‍ ഏറെയായി. വല്ല വിവരവുമായി വന്നതായിരിക്കുമോ? റബ്ബേ, അദ്ദേഹത്തിന് ഒന്നും സംഭവിക്കാതെ വീട്ടില്‍ തിരിച്ചെത്തിയാല്‍ മതിയായിരുന്നു. യുദ്ധമുഖത്തേക്ക് പോകുന്ന സൈനികന്‍ തിരിച്ചുവന്നാല്‍ കാണാം. അത്രതന്നെ. ഭാവിജീവിതത്തിന് യാതൊരു ഗ്യാരണ്ടിയുമില്ല. ജീവിതത്തിന്‍റെ സര്‍വ്വ തുണയും അദ്ദേഹം മാത്രമാണ്. ഇണങ്ങിയും പിണങ്ങിയുമാണ് ജീവിതമെങ്കിലും എന്‍റെ മനഃകൂട്ടിലെ കിളി അദ്ദേഹം ഒരാള്‍ മാത്രം. ആ കിളി പറന്നുപോകാഞ്ഞാല്‍ മതിയായിരുന്നു. ഫാത്വിമയുടെ മനസ്സ് എവിടെയൊക്കെയോ എത്തി. ·         ‘നിങ്ങള്‍ ആരാണ്?’ ·         “ഞാന്‍ അയ്യാശുബ്ന്‍ റബീഅത്താണ്”. ·...

റജബിന്റെ പുണ്യവും ആഹ്വാനവും

       വിശ്വാസികൾക്ക് ആത്മാവിനെയും ശരീരത്തെയും സ്ഫുടം ചെയ്‌തെടുക്കാനുള്ള അസുലഭ മുഹൂർത്തവുമായാണ് വിശുദ്ധ റജബ് മാസം ആഗതമായിരിക്കുന്നത്. സദ്ചിന്തകളാലും സദ്പ്രവർത്തനങ്ങളാലും ഇനിയുള്ള സമയങ്ങൾ ഏകീകരിക്കാൻ വിശ്വാസിക്ക് കഴിയണം. തയ്യാറെടുപ്പിന്റെയും ആശ്വാസത്തിന്റെയും വിശ്വാസ സംരക്ഷണത്തിന്റെയുമൊക്കെ ഊർജം പകർന്നുനൽകുന്ന മാസം കൂടിയാണ് റജബ്.        മിഅറാജ് പ്രതിസന്ധി ഘട്ടത്തിൽ മുത്ത് നബിക്ക് ലഭിച്ച ആശ്വാസമായിരുന്നു. ആ ആശ്വാസമാണ് പിന്നീട് വിശ്വാസ സംരക്ഷണത്തിന്റെ അനിർവചനീയമായ ചരിത്രങ്ങൾ തുന്നിച്ചേർക്കാൻ കാരണമായി തീർന്നത്. *അതുകൊണ്ട് തന്നെ സമകാലിക സാഹചര്യത്തിൽ റജബിന്റെ സന്ദേശത്തിന് വലിയ പ്രസക്തിയുണ്ട്.*        ഒരുപാട് പ്രവാചകന്മാരുടെ നിയോഗങ്ങളും വിയോഗങ്ങളും കൊണ്ട് ചരിത്രത്തിൽ അടയാളപ്പെടുത്തപ്പെട്ട മാസം കൂടിയാണ് റജബ്. *യുദ്ധം ഹറാമായ മാസം കൂടിയാണ് റജബ്. റജബിന്റെ പ്രധാന്യം വിവരിച്ചുകൊണ്ട് മുത്ത് നബി (സ) അരുൾചെയ്തു; 'എന്റെ സമുദായത്തിന് ഇതര സമുദായങ്ങളെക്കാളേറെയുള്ള മഹത്വം പോലെയാണ് മറ്റു മാസങ്ങളെയപേക്ഷിച്ച് റജബിന്റെ പുണ്യം'. നബി (സ) പറയുന്നു...

സ്തന ഭാഗങ്ങളിലെ വിണ്ടുകീറൽ

      പൊതുവെ മറ്റു ശരീര ഭാഗങ്ങളെ പോലെ സ്തനങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്. എന്നാല്‍ മുലയൂട്ടുന്ന സമയത്ത് സ്തനങ്ങളില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മാസ്‌റ്റൈറ്റിസ് എന്നാണ് ഇത്തരം അണുബാധ അറിയപ്പെടുന്നത്.കുഞ്ഞുങ്ങള്‍ പാല്‍ കുടിക്കുമ്പോള്‍ സ്തനങ്ങള്‍ വിണ്ടുകീറാന്‍ സാധ്യതയുണ്ട്. ഇതിലൂടെ കുഞ്ഞിന്റെ വായിലുള്ള ബാക്ടീരിയ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുകയും ഇത് അണുബാധയുണ്ടാക്കുകയും ചെയ്യും.       സാധാരണ പ്രസവം കഴിഞ്ഞ് ആദ്യനാളുകളിലാണ് ഈ പ്രശ്‌നമുണ്ടാകാന്‍ സാധ്യത കൂടുതല്‍. കുഞ്ഞ് ശരിയായ രീതിയില്‍ പാല്‍ കുടിക്കാത്തതാണ് ഇതിന് കാരണം.സ്തനങ്ങള്‍ വിണ്ടുകീറുന്നതും വേദനയുണ്ടാകുന്നതുമാണ് ഇതിന്റെ ലക്ഷണം. ചിലപ്പോള്‍ മുലഞെട്ടുകളില്‍ നിന്ന് രക്തം വരികയും ചെയ്യും. ഇതോടൊപ്പം പനിയുണ്ടാകാനും സാധ്യതയുണ്ട്.      സ്തനങ്ങളില്‍ പാല്‍ കെട്ടി നിന്നും ചിലപ്പോള്‍ അണുബാധയുണ്ടാകാം. പാല്‍ കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കുഞ്ഞ് പാല്‍ കുടിക്കാത്തപ്പോള്‍ അധികമുണ്ടാകുന്ന പാല്‍ പിഴിഞ്ഞു കളയണം.കുഞ്ഞിന ശരിയായ രീതിയില്‍ പാല്‍ കുടിപ്പിക്കുക. പാല്‍ കൊടുക്കുമ്പോള...

ആത്മാവില്‍ നിന്നുയരുന്ന സ്നേഹം

മക്കയിലെ ഹറം സ്ഥിതി ചെയ്യുന്ന ഒരു പ്രത്യേക ഭൂ പ്രദേശം വളരെ സവിശേഷതകള്‍ നിറഞ്ഞ ഒരു പ്രദേശമായി തന്നെയാണ് ഇസ്ലാമീക ലോകം കണക്കാക്കുന്നത് അത് കൊണ്ട് തന്നെ അതൊരു പുണ്യസ്ഥലവുമാണ് ; ആ ഭാഗത്ത് പാലിക്കേണ്ട ചില രീതികളുണ്ട് അതിലൊന്ന് ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍  നിന്ന് വരുന്നവരില്‍  സൌന്ദര്യം കൊണ്ടൊ,വിരൂപത കൊണ്ടൊ അംഗ വൈകല്യം കൊണ്ടൊ അതുമല്ല നിറം കൊണ്ടൊ വ്യത്യസ്ഥരാകുന്നവരെ കൂടുതല്‍  ശ്രദ്ധിക്കാനൊ, ആശ്ചര്യപ്പെടാനൊ, മുഖം കറുപ്പിക്കാനൊ വിസ്മയത്തോടെ നോക്കി നില്‍ക്കാനൊ പാടില്ല കാരണം എല്ലാം പടച്ചവന്റെ സൃഷ്ടികളാണ് അതവന് മാത്രം വിട്ട് നല്കുക മക്ക എന്ന പുണ്യഭൂമിയിലെ ഈ നിയമം ലോകത്തെമ്പാടും നടപ്പാക്കേണ്ട ഒന്ന് തന്നെയാണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് കാരണം ശരീരത്തിന്റെ ,നിറത്തിന്റെ,രൂപത്തിന്റെ ഭംഗി,അഭംഗിയനുസരിച്ച് കൂട്ടുകൂടുന്ന ഒരു വലിയ സമൂഹമുണ്ട് അത് കുട്ടികളിലുണ്ടായാലൊ എത്രമാത്രം മാനസ്സീക വിഷമം അവരില്‍ ഉടലെടുക്കുമെന്ന് പ്രവചിക്കാനാവില്ല പക്ഷെ ചില കുട്ടികള്‍ തങ്ങളുടെ കൂട്ടുകാരുടെ ഹൃദയം നോക്കി മാത്രം കൂട്ടുകൂടുന്നവരുണ്ട് റിയാദിലുണ്ടായിരുന്ന സമയത്ത് അങ്ങനെ ഒരു കുട്ടിയെ സ്ഥി...

സദ്പ്രവൃത്തിയുടെ ഫലം

       ഒരിക്കൽ ഹസൻ (റ) ഒരു കാരക്കത്തോട്ടത്തിലൂടെ നടക്കുകയായിരുന്നു അപ്പോൾ ഒരു നീഗ്രോ അടിമ തോട്ടത്തിലിരുന്ന് റൊട്ടി തിന്നുന്നു അയാളുടെ തൊട്ടരികിൽ ഒരു പട്ടിയുമുണ്ട് ഇടക്കിടെ റൊട്ടിക്കഷ്ണങ്ങൾ അയാൾ പട്ടിക്ക് നൽകുന്നു അടിമയുടെ ഈ ചെയ്തിയിൽ ഹസൻ(റ) ന് വല്ലാത്ത മതിപ്പ് തോന്നി ഹസൻ(റ) ചോദിച്ചു: 'എന്താണീ പട്ടിക്ക് ഇങ്ങനെ റൊട്ടിക്കഷ്ണങ്ങൾ നൽകുന്നത് നിനക്കതിനെ ആട്ടിപ്പായിച്ചു കൂടേ? ഇത് കേട്ടപ്പോൾ ആ നീഗ്രോ അടിമയുടെ പ്രതികരണം ഇങ്ങനെയായിരുന്നു : 'ഈ പാവം പട്ടിയെ ആട്ടിയോടിക്കാനോ? ഇതിനെ ആട്ടിയോടിച്ച് ഞാനൊറ്റക്ക് ഭക്ഷണം കഴിക്കുന്നതിൽ ഞാൻ ലജ്ജിക്കുന്നു ' മറുപടി ഹസൻ (റ) നെ തൃപ്തനാക്കി അദ്ദേഹം ആ അടിമയെ വിലക്കു വാങ്ങി മോചിപ്പിച്ചു..

🔅സംഘടിത നിസ്‌ക്കാരത്തിന്റെ നേട്ടങ്ങള്‍!

             കൂടുതല്‍ പ്രതിഫലങ്ങള്‍ നേടാന്‍ കഴിയുന്ന കാര്യങ്ങളില്‍ വളരെ പ്രധാനപ്പെട്ടതാണ് സംഘടിതമായിട്ടുള്ള നിസ്‌ക്കാരം. ഒരാള്‍ ഒറ്റയ്ക്ക് 27 തവണ നിസ്‌ക്കരിക്കുന്നതിന്റെ പ്രതിഫലം ഒരു തവണ നിസ്‌ക്കരിക്കുന്നതിലൂടെ ലഭിക്കുന്നു. *ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതിന് ഏറ്റവും കുറഞ്ഞത് ഒരു ഇമാമും മഅ്മൂമും ഉള്‍പ്പെടെ രണ്ടുപേര്‍ മതി.* കൂടുതല്‍ ആളുകള്‍ ഉള്ള ജമാഅത്തില്‍ പങ്കെടുക്കുന്നതാണ് കൂടുതല്‍ ശ്രേഷ്ടം.         *🍊ഇബ്‌നു ഉമര്‍(റ)വില്‍ നിന്ന് നിവേദനം. നബി(സ). പറഞ്ഞു സംഘടിതമായി നിസ്‌ക്കരിക്കുന്നത് തനിച്ചു നിസ്‌ക്കരിക്കുന്നതിനേക്കാള്‍ ഇരുപത്തി ഏഴിരട്ടി മഹത്വമുള്ളതാണ്.(ബുഖാരി, മുസ്‌ലിം)*         അഞ്ചു നേരത്തെ നിസ്‌ക്കാരങ്ങള്‍ ജമാഅത്തായി നിര്‍വ്വഹിക്കല്‍ പുരുഷനു പ്രബലമായ സുന്നത്തും ഉപേക്ഷിക്കല്‍ കറാഹത്തുമാണ്. ജുമു അ സംഘടിതമായി നിര്‍വ്വഹിക്കല്‍ വ്യക്തിപരമായ ബാധ്യതയാണെന്ന കാര്യത്തില്‍ രണ്ടഭിപ്രായമില്ല.       *ജുമു അയുടെ ജമാഅത്തിനാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം. പിന്നെ വെള്ളിയാഴ്ചയുടെ സുബ്ഹിയുടെ ജമാഅത്തിനാണ...

ദൈവം നമ്മിൽ നിന്ന് പ്രതീക്ഷിക്കുന്നത്!

•••••••••••••••••••••••••••••••••••••••••••••••• 💡ഭക്തനായ *ഒരു വയസ്സൻ ദൈവത്തെ തേടി* കാട്ടിലൂടെ അലഞ്ഞു നടക്കുകയായിരുന്നു. അപ്പോഴതാ *കാലില്ലാത്ത ഒരു കുറുക്കൻ* ആ വഴിയിൽ *തളർന്നു കിടക്കുന്നു.* 💡ഈ കുറുക്കൻ *എങ്ങിനെ ആഹാരം തേടുമെന്നായി* വയസ്സന്റെ ചിന്ത. കുറുക്കന്റെ *ദയനീയാവസ്ഥ അയാളെ വല്ലാതെ വേദനിപ്പിച്ചു.* 💡പെട്ടെന്ന് കാട്ടിലൊരു *സ്വരം.* അയാൾ *പതുങ്ങി* മാറിനിന്നു. 💡ഒരു *കടുവ* ഒരു കൊച്ചു മാനിനെ *കടിച്ചുവലിച്ചു* കൊണ്ടുവരുന്നു. *അല്പം മാംസം മാത്രം* തിന്നശേഷം *അതവിടെത്തന്നെയിട്ട്* കടുവ കടന്നുകളയുന്നു. 💡 *കുറുക്കൻ നിരങ്ങി, നിരങ്ങിയെത്തി വയറുനിറയെ ബാക്കിയുള്ള ആ ഇറച്ചി തിന്നുന്നു.* 💡അയാൾ ചിന്തിച്ചു: *ദൈവത്തിന്റെ പ്ലാനും പദ്ധതികളും എത്ര മനോഹരം.* 💡ഇനി താനെന്തിന് ഈ *കാട്ടിൽ അലയണം?.* ദൈവത്തിന്റെ *മഹത്ത്വം* മാത്രം *ധ്യാനിച്ച് ഇവിടെ ഇരുന്നാൽ പോരെ?* ദൈവം തനിക്കും *ആഹാരം എത്തിച്ചുതരും.* അദ്ദേഹം ആശിച്ചു. •••••••••••••••••••••••••••••••••••••••••••••••• *തുറന്ന പുസ്തകം* വാട്സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...👇🏻 https://chat.whatsapp.com/CPnmKs8WW6uF6S6Myf6mmw ••...

തഥാസ്തു - Power of Autosuggestion

```ഹിന്ദു വിശ്വാസം അനുസരിച്ച് തഥാസ്തു എന്ന് പേരുള്ള ഒരു ദേവതയുണ്ട്. നമ്മുടെ മൂർദ്ധാവിൽ എപ്പോഴും അത് സ്ഥിതി ചെയ്യുന്നു. നമ്മൾ എന്ത് കാര്യം സ്വയം പറയുമ്പോഴും അത് "തഥാസ്തു" എന്ന് പറഞ്ഞു കൊണ്ടേയിരിക്കും. ഈ പദത്തിനർത്ഥം 'അങ്ങനെസംഭവിക്കട്ടെ' എന്നാണ്.  "ഞാൻ എപ്പോഴും രോഗിയാണ് എനിക്കു വയ്യ എനിക്ക് കാലു വേദനയാണ് എനിക്ക് വയറുവേദനയാണ്..." എന്നൊക്കെ  നിങ്ങൾ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമ്പോൾ ആ ദേവത നിങ്ങളെ അനുഗ്രഹിക്കുന്നത്  തഥാസ്തു അത് അങ്ങനെ സംഭവിക്കട്ടെ എന്നാണ്. 🍁 ഇന്നു മുതൽ "ഞാൻ ആരോഗ്യവാനാണ് ഞാൻ ഹാപ്പിയാണ് ഞാൻ സന്തോഷവാനാണ്" എന്ന് നിങ്ങൾ നിരന്തരം പറഞ്ഞു നോക്കൂ... അപ്പോൾ അതുപോലെ സംഭവിക്കട്ടെ എന്ന് നിങ്ങളെ ആ ദേവത അനുഗ്രഹിക്കും! മനസ്സിലെ തെറ്റായ ചിന്തയാണ് എല്ലാ രോഗത്തിനും കാരണം. "ഒരാഴ്ചയ്ക്കുള്ളിൽ മരിക്കും " എന്ന് ഡോക്ടർമാർ വിധിയെഴുതിയ സ്റ്റീഫൻ ഹോക്കിംഗ്സ് ഏന്ന മഹാ ശാസ്‌ത്രജ്ഞൻ വളരെ വർഷങ്ങൾക്കു ശേഷമാണ് മരിച്ചത്. അത് അദ്ദേഹത്തിന്റെ ആത്മവിശ്വാസം കൊണ്ടായിരുന്നു. സൈക്കോളജിക്കു പഠിക്കുമ്പോൾ  സാർ പറഞ്ഞ ഒരു കഥയാണ് നിങ്ങളുമായി പങ്ക് വെക്കുന്നത്. ...

ദാമ്പത്യത്തിന് വെല്ലുവിളിയാവുന്ന പത്ത് അവസ്ഥകള്‍... 💔

     ✍🏼ഭാര്യാ ഭര്‍ത്താക്കന്‍മാരില്‍ നിന്നുള്ള പരാതികള്‍ കേള്‍ക്കുമ്പോള്‍ ഒരിക്കലും പരിഹരിക്കാന്‍ സാധിക്കാത്ത ഒരു പ്രശ്‌നത്തെ കുറിച്ചാണ് അവര്‍ പറയുന്നതെന്നാണ് നമുക്ക് ആദ്യം തോന്നുക...  മിക്കപ്പോഴും ഇങ്ങനെ പരാതിയുമായെത്തുന്ന ഭാര്യ/ഭര്‍ത്താവ് ബന്ധം നന്നാക്കാനുള്ള സാധ്യകളെ മറന്നാണ് സംസാരിക്കാറുള്ളത്. അതിനുള്ള ശ്രമങ്ങള്‍ക്ക് ഒരു ഫലമില്ലെന്ന് ആവര്‍ത്തിക്കുന്ന അവര്‍ വേര്‍പിരിയലിനെ ഏറ്റവും നല്ല പരിഹാരമായി കാണുന്നു...  എന്നാല്‍ അവര്‍ക്കിടയിലെ ബന്ധത്തിന്റെ വിശദാംശങ്ങളിലേക്ക് നാം കടന്നാല്‍ മനസ്സിലാവുന്ന കാര്യം രണ്ടേ രണ്ട് പ്രശ്‌നങ്ങള്‍ മാത്രമേ അവര്‍ക്കിടയില്‍ ഉള്ളൂ എന്നതാണ്...  👉പരസ്പരം സംവദിക്കാത്തതും മനസ്സിലാക്കാത്തതുമാണ് ഒന്നാമത്തെ പ്രശ്‌നം. 👉വൈകാരിക ബന്ധത്തിലെ കുറവാണ് രണ്ടാമത്തെ പ്രശ്‌നം.    ദമ്പതികള്‍ക്കിടയില്‍ പരസ്പരം മനസ്സിലാക്കുന്നതിലും സംസാരിക്കുന്നതിലും വൈകാരിക ബന്ധത്തിലും ദൗര്‍ബല്യങ്ങളുണ്ടാക്കുന്നത് എന്താണ്..? അതിനുള്ള മറുപടി, ദാമ്പത്യത്തിന്റെ തുടക്കത്തില്‍ പരസ്പര ബന്ധവും സംസാരവുമെല്ലാം വളരെ ശക്തമായിരിക്കും. കാലക്രമേണെ അതിന്റെ ശക്ത...

റജബിനെ ബഹുമാനിച്ചാൽ

     ✍🏼ബൈത്തുൽ മുഖദ്ദസിന്റെ ചാരെ ഒരു സ്ത്രീ ജീവിച്ചിരുന്നു. ആ സ്ത്രീ നല്ല സൽകർമ്മങ്ങൾ ചെയുന്നവരാണ്. എന്നാൽ പരിശുദ്ധ റജബ് മാസം വന്നാൽ ആ മാസത്തെ ബഹുമാനിച്ചു സ്വന്തം ഇഷ്ടത്താൽ 12 തവണ സൂറത്തുൽ ഇഹ്‌ലാസ് (ഖുൽ ഹുവള്ളാഹു) എന്നും പാരായണം ചെയ്യുമായിരുന്നു. കൂടാതെ ആ സ്ത്രീ റജബിൽ ഒരുങ്ങുന്നത് വളരെ താഴ്ന്ന വസ്ത്രം ധരിച്ച് പൂർണമായും ഇബാദത്തിലേക്ക് സജ്ജമാകും...  ഒരു റജബിൽ ഈ സ്ത്രീക്ക് അസുഖം ബാധിച്ചു. അപ്പോൾ ആ സ്ത്രീ തന്റെ മകനെ വിളിച്ചിട്ട് പറയുകയാണ്: മോനെ.. എനിക്ക് രോഗം കൂടിയിരിക്കുന്നു... ഈ റജബിൽ ഞാൻ മരിക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അതുകൊണ്ട് എനിക്ക് നിന്നോട് ഒരു വസ്വിയത്ത് ഉണ്ട്...  "ഞാൻ മരണപ്പെട്ട് കഴിഞ്ഞാൽ ഒരിക്കലും ഒരു നല്ല കഫം പുടവ വാങ്ങി എന്നെ നീ യാത്രയാക്കരുതേ.., നീ എന്നെ പൂർണമായും താഴ്ന്ന വസ്ത്രം ഉപയോഗിച്ച് കഫൻ ചെയ്ത് എന്നെ ഖബറിൽ വെക്കണേ... ഇത് ചെയ്തില്ലെങ്കിൽ നിനക്ക് ഉമ്മാന്റെ പൊരുത്തം ഉണ്ടാകില്ല..."  പിന്നെ ആ സ്ത്രീ ആ റജബിൽ മരണപ്പെടുകയും ചെയ്തു... എന്നാൽ മകൻക്ക് ഉമ്മാന്റെ വസ്വിയത്ത് ഓർമയുണ്ടെങ്കിലും ആ മകൻ എന്റെ ഉമ്മയെല്ലേ എന്ന് കരുതി, നല്ലത് മാത്രം ഉ...

സൂറത്തുകളും ശ്രേഷ്ഠതകളും

📌 ദുരന്തങ്ങള്‍ തടയുന്ന പത്ത് സൂറത്തുക നബി ﷺ പറഞ്ഞു: പത്തെണ്ണം പത്ത് ദുരന്തങ്ങളെ തടയുന്നതാണ്... *1) ഫാതിഹ :* റബ്ബിന്റെ ദേഷ്യത്തെ തടയും. *2) യാസീന്‍ :* അന്ത്യനാളിലെ ദാഹത്തെ തടയും. *3) ദു:ഖാന്‍ :* അന്ത്യനാളിലെ ഭയവിഹ്വലതയെ തടയും. *4) വാഖിഅ :* ദാരിദ്ര്യത്തെയും പ്രതിസന്ധികളെയും തടയും. *5) മുല്‍ക് :* ഖബര്‍ ശിക്ഷയെ തടയും. *6) കൗസര്‍ :* എതിരാളികളെ ഉത്തരം മുട്ടിക്കും. *7) കാഫിറൂന :* മരണ ഘട്ടത്തില്‍ ഈമാന്‍ ഊര്‍ന്നു പോകുന്നതിനെ തടയും. *8) ഇഖ്‌ലാസ് :* കാപട്യം തടയും. *9) ഫലഖ് :* അസൂയക്കാരുടെ അസൂയയെ തടയും. *10) അന്നാസ് :* വസ്‌വാസിനെ തടയും.   (മിശ്കാതുല്‍ മസാബീഹ്) 📍വിമോചനത്തിന്റെ സബ്ഉല്‍ മുന്‍ജിയാത്ത്* *1) യാസീന്‍ :* ആഗ്രഹ സഫലീകരണത്തിനും സന്തോഷകരമായ ജീവിതത്തിനും. *2) സജദ :* അനുഗ്രഹം ലഭിക്കാനും പൈശാചിക ഉപദ്രവങ്ങളില്‍നിന്ന് മോചനം ലഭിക്കാനും. *3) ദുഖാന്‍ :* എഴുപതിനായിരം മലക്കുകള്‍ പാപമോചന പ്രാര്‍ത്ഥന നടത്തുന്നു. അവര്‍ക്ക് വേണ്ടി സ്വർഗ്ഗത്തില്‍ ഒരു വീട് പണിയുന്നതാണ്. *4) വാഖിഅ :* ദാരിദ്രത്തില്‍ നിന്ന് മോചനം ലഭിക്കുവാനും ഐശ്വര്യം നിലനിര്‍ത്തുവാനും. *5) തബാറക :* ഖ...

ആത്മീയതയുടെ ആനന്ദം - 05

✍ഹബീബ് ഉമര്‍ ബിന്‍ ഹഫീള് 🔅വാക്കിന്റെ തിളക്കം.               സത്യസന്ധമായ സ്വഭാവ സംസ്‌കാരത്തിന് ഇസ്‌ലാമില്‍ വളരെയേറെ പ്രാധാന്യമുണ്ട്. വാക്കുകളിലും പ്രവര്‍ത്തനങ്ങളിലും മനസിന്റെ വിചാരങ്ങളിലും സത്യസന്ധത പാലിക്കണം. അങ്ങനെയുള്ള ഒരാള്‍ക്ക് അന്ത്യദിനത്തില്‍ അല്ലാഹു നല്‍കുന്ന ഔദാര്യത്തെക്കുറിച്ച് വിശുദ്ധ ഖുര്‍ആന്‍ ഓര്‍മിപ്പിക്കുന്നു, ‘അല്ലാഹു പറയും: ഇത് സത്യവാന്മാര്‍ക്ക് തങ്ങളുടെ സത്യസന്ധത പ്രയോജനപ്പെടുന്ന ദിവസമാകുന്നു. അവര്‍ക്ക് താഴ്ഭാഗത്ത് കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളുണ്ട്. അവരതില്‍ നിത്യവാസികളാകും. അവരെപ്പറ്റി അല്ലാഹു തൃപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെപ്പറ്റിയും തൃപതിപ്പെട്ടിരിക്കുന്നു. അതത്രെ മഹത്തായ വിജയം'(മാഇദ 119)       യഥാര്‍ത്ഥത്തില്‍, സത്യസന്ധമായ സംസാരമാണ് അടിസ്ഥാനമായി വേണ്ടത്. അവയാണ് സത്യസന്ധമായ കര്‍മങ്ങളിലേക്കും വിചാരങ്ങളിലേക്കും മനുഷ്യനെ നയിക്കുന്നത്. മാത്രമല്ല, മനുഷ്യനെറ് വിശ്വാസ തീവ്രത മനസ്സിലാക്കുന്നതും അവന്റെ സത്യസന്ധമായ സമീപനം കൊണ്ടാണ്. ആത്മജ്ഞാനികള്‍ പറയാറുണ്ട്, അല്ലാഹുവിനോടുള്ള ഭയഭക്തി ഒരാളുടെ നാവില്‍ ...

റജബ് മാസത്തിലെ നന്മകൾ

       ✍🏼തിരുവചനങ്ങളിലും പണ്ഡിതവാക്യങ്ങളിലും റജബിന്റെ മഹത്വം ഒട്ടേറെ വന്നിട്ടുണ്ട്... അതുകൊണ്ടുതന്നെ പുരാതനകാലം മുതല്‍ക്കേ മുസ്‌ലിം ലോകം റജബ് മാസത്തെ അതര്‍ഹിക്കുംവിധം ആദരിച്ചുകൊണ്ടിരുന്നു. ഈ മാസത്തിന്റെ മഹത്വവും അതില്‍ചെയ്യേണ്ട കര്‍മങ്ങളും ഹൃസ്വമായി വിവരിക്കുകയാണിവിടെ... 🔖റജബ് എന്നാല്‍ ഭയം എന്നര്‍ത്ഥമുണ്ട്. പ്രസ്തുത നാമകരണം ചെയ്ത സമയത്ത് വെള്ളം കുറവായതിനാല്‍  വെള്ളം വറ്റി ബുദ്ധിമുട്ടനുഭവപ്പെടുമോ എന്ന ഭയം അറബികള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണു ഈ പേര് നല്‍കിയത്. പേരു നല്‍കാന്‍ മറ്റു ചില കാരണങ്ങള്‍ പറഞ്ഞവരുമുണ്ട്. 🔖റജബ് മാസത്തിനു അസ്വമ്മ്, അസ്വബ്ബ്, മുത്വഹ്ഹര്‍, സാബിഖ്, ഫര്‍ദ് എന്നിങ്ങനെ വിവിധ പേരുകളുണ്ട്. അറബികള്‍ റജബുമാസത്തില്‍ യുദ്ധം ചെയ്യാത്തതിനാല്‍ ആയുധങ്ങളുടെ ശബ്ദം കേള്‍ക്കുകയില്ല. അതുകൊണ്ട് അസ്വമ്മ് എന്ന പേര്‍ നല്‍കി. പതിവില്‍ കൂടുതല്‍ അല്ലാഹുﷻവിന്റെ റഹ്മത്ത് ചൊരിഞ്ഞുതരുന്നതിനാല്‍ അസ്വബ്ബ് എന്നും, റജബില്‍ നോമ്പനുഷ്ഠിക്കുന്നവര്‍ ദോഷങ്ങളില്‍നിന്നെല്ലാം മുക്തമാകുന്നതിനാല്‍ മുത്വഹ്ഹര്‍ എന്നും യുദ്ധം നിഷിദ്ധമായ നാലുമാസങ്ങളില്‍ ആദ്യത്തേത് ആയതിനാല്‍ സാബിഖ...

മാന്ത്രിക ദണ്ഡ്

ഉസ്താദും മുരീദും എവിടേക്കോ ഉള്ള യാത്രയിലാണ്. മുളങ്കൊമ്പു കൊണ്ടുള്ള വടിയും ഊന്നിക്കൊണ്ടാണ് വൃദ്ധന്റെ നടപ്പ്. അതൊരു മാന്ത്രികവടിയാണെന്നായുരുന്നു ഗുരുവിന്റെ പൂര്‍വ്വിക ശിഷ്യന്മാര്‍ക്കിടയിലുള്ള അടക്കം പറച്ചില്‍. ആ സമയം അതുവഴി വന്ന തടിയനായ ഒരു പൂര്‍വ്വ ശിഷ്യന്‍ ഗുരുവിന്റെ വടി തട്ടിയെടുത്തുകൊണ്ട് ഓടി. തന്റെ സ്വന്തം ആശ്രമ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ ഈ മാത്രിക ദണ്ഡിന്റെ കുറുവു മാത്രമേയുള്ളൂ എന്ന് വിശ്വസിച്ച് നടക്കുകയായിരുന്നല്ലോ കുറേക്കാലമായി അയാള്‍. തടിയന്‍ വടി പിടിച്ചു പറിച്ച് മുന്നോട്ടോടിയതും അയാള്‍ക്കെതിരെയെന്നവണ്ണം രണ്ടു നായ്ക്കള്‍ ഓടി വരുന്നതാണ് കണ്ടത്. പേപ്പട്ടികളാണോയെന്ന് തോന്നിപ്പിക്കുന്ന പെരുമാറ്റം. അവ അയാള്‍ക്കെതിരെ കുരച്ചു ചാടി തന്നെ കടിച്ചു കീറുമെന്നായപ്പോള്‍ ആ ശിഷ്യന്‍ വടി വീശി. അതിന്റെ ആഘാതത്തില്‍ പട്ടികളുടെ തലക്കും ഉടലിനും കാലിനുമൊക്കെ കനത്ത പരിക്കേറ്റെന്നു തോന്നി. അതെന്തായാലും പിന്നീട് വടി പേടിച്ച് കരഞ്ഞു കൊണ്ടവ ഓടി മറയുന്നതാണ് കണ്ടത്. പക്ഷേ അതുകൊണ്ടൊന്നും തടിയനെതിരെയുള്ള ഭീഷണി തീര്‍ന്നിരുന്നില്ല. അല്‍പദൂരം കൂടി ഓടിയപ്പോള്‍ ബഞ്ചാരകളുടെ വിവാഹ ഘോഷയാത്ര വഴിനിറഞ്ഞ് എതിരെ...

നിങ്ങളുടെ വാഗ്ദാനം എന്റെ മാനസിക ശക്തിയെ നശിപ്പിച്ചു

ഒരു തണുത്ത രാത്രിയിൽ, ഒരു കോടീശ്വരൻ തന്റെ വീടിനു പുറത്ത് ഒരു വൃദ്ധനെ കണ്ടു....  അയാൾ ആ വൃദ്ധനോട് ചോദിച്ചു, "നിങ്ങൾക്ക് പുറത്ത് തണുപ്പ് തോന്നുന്നില്ലേ,  നിങ്ങൾ ഒരു കോട്ട് പോലും ധരിച്ചിട്ടില്ലേ..? വൃദ്ധൻ പറഞ്ഞു, "എനിക്ക് ഒരു കോട്ട് ഇല്ല, വല്ലാതെ തണുക്കുന്നുണ്ട്" ഇത് കേട്ട് കോടീശ്വരൻ പറഞ്ഞു, "എന്നെ കാത്തിരിക്കുക,ഞാൻ ഇപ്പോൾ  എന്റെ വീട്ടിൽ പോയി നിങ്ങൾക്ക് ഒരു കോട്ട് എടുത്തിട്ടു വരാം" പാവം ആ വൃദ്ധൻ സന്തോഷിച്ചു, അദ്ദേഹം കാത്തിരിക്കുമെന്ന് പറഞ്ഞു. ശതകോടീശ്വരൻ തന്റെ വീട്ടിലേക്ക് പോയി. പക്ഷെ അവിടെ തിരക്കിലായി പാവത്തെ മറന്നു,ആ രാത്രി കഴിഞ്ഞു.. രാവിലെ അയാൾ ആ വൃദ്ധനെ ഓർത്തു, പെട്ടന്ന് ഒരു ഞെട്ടലോടെ വൃദ്ധനെ കാണാൻ പുറത്തേക്കു ഓടി, പക്ഷേ തണുപ്പ് കാരണം അയാൾ മരിച്ചിരുന്നു, പക്ഷേ അദ്ദേഹം തന്റെ കയ്യിൽ ഒരു കത്ത് മുറുകെ പിടിച്ചിരുന്നു അതിലെ വരികൾ ഇങ്ങനെ ആയിരുന്നു.. "തണുപ്പിനെ പ്രതിരോധിക്കുന്ന വസ്ത്രങ്ങൾ ഇല്ലാത്തപ്പോൾ എനിക്ക് തണുപ്പിനെതിരെ പോരാടേണ്ടി വന്നു.. മാനസിക ശക്തി ഉണ്ടായിരുന്നപ്പോൾ എനിക്കത് സാധിച്ചിരുന്നു, പക്ഷേ എന്നെ സഹായിക്കാമെന്ന് നിങ്ങ...

ആത്മീയതയുടെ ആനന്ദം 04

Image
🔅കുടുംബബന്ധം.            ബന്ധങ്ങള്‍ സുദൃഢമാക്കാനാണ് മനുഷ്യരോട് അല്ലാഹുവും തിരുദൂതരും(സ)കല്‍പിക്കുന്നത്. വിശേഷിച്ചും കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുന്നത് ഉദാത്തമായ സ്വഭാവത്തിനും ഉന്നത സ്ഥാനമലങ്കരിക്കാനും നിദാനമാണ്. ഖുര്‍ആനിക സൂക്തങ്ങളും തിരുനബി(സ)യുടെ ജീവിത പാഠങ്ങളും കുടുംബ ബന്ധത്തിന്റെ പ്രാധാന്യത്തെ ഏറെ ബോധ്യപ്പെടുത്തുന്നുണ്ട്. *ബന്ധങ്ങള്‍ മുറിച്ച് മാറ്റുന്നവര്‍ അല്ലാഹുവിന്റെ ശക്തമായ ശാപത്തിന് പാത്രമാവുമെന്നാണ് ഖുര്‍ആന്‍ പറയുന്നത്.* ‘നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും കുടുംബ ബന്ധങ്ങള്‍ മുറിക്കുകയും ചെയ്‌തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അന്ധത വരുത്തുകയും ചെയ്തിരിക്കുന്നു (സൂറ: മുഹമ്മദ് 32,33). ഈ സൂക്തങ്ങള്‍ ഉള്‍കൊള്ളുകയും കുടുംബബന്ധങ്ങള്‍ വിഛേദിക്കുകയും ചെയ്യുന്ന വിശ്വാസിയുണ്ടാവുമോ? ഒരാള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പത്ത് മുഴുവന്‍ എടുത്താലും അല്ലാഹുവിന്റെ ഈ താക്കീതുകള്‍ക്ക് മുന്നില്‍ എങ്ങനെയാണ് അവന്‍ ബന്ധങ്ങള്‍ പൊട്ടിച്ചെറിയുന്നത്? പരമവഞ്ചകനായ പിശാ...

നിരീക്ഷണക്യാമറയിൽ കുടുങ്ങിയവർ നമ്മൾ

ഒരു സദസ്സ്. നബിﷺതങ്ങൾ സംസാരിക്കുന്നു. സ്വഹാബികൾ കേട്ടുകൊണ്ടിരിക്കുന്നു. വിജ്ഞാനത്തിന്റെ സദസ്സ്. പെട്ടെന്ന് ഒരാൾ കടന്നുവന്നു. എല്ലാവരും അദ്ദേഹത്തെ നോക്കി. ആർക്കും പരിചയമില്ല. മദീനക്കാരനല്ല. ദൂരെ ദിക്കിൽ നിന്നു വരികയായിരിക്കും.  എന്നാൽ യാത്രയുടെ അടയാളങ്ങളൊന്നും കാണാനുമില്ല. വസ്ത്രം മുഷിഞ്ഞിട്ടില്ല. മുടി പാറിപ്പറക്കുന്നില്ല. മുഖത്തു യാത്രാ ക്ഷീണമില്ല.  എല്ലാവർക്കും അതിശയം തോന്നി. അദ്ദേഹം നബിﷺതങ്ങളുടെ തൊട്ടു മുന്നിൽ വന്നിരുന്നു. ഇരുവരുടെയും കാൽമുട്ടുകൾ പരസ്പരം സ്പർശിക്കും വിധം ചേർന്നിരുന്നു. എന്നിട്ടു ചോദിച്ചു: “ഇസ്ലാം എന്നാലെന്താണ്..?”  നബി ﷺ ഇങ്ങനെ മറുപടി നൽകി: “ആരാധനക്കർഹനായി അല്ലാഹു ﷻ അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് അല്ലാഹുﷻവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കുക, നിസ്കാരം നിലനിർത്തുക, സകാത് കൊടുക്കുക, റമളാൻ മാസത്തിൽ നോമ്പെടുക്കുക, ഹജ്ജ് ചെയ്യുക ഇതാണ് ഇസ്ലാം...”  ആഗതൻ ഇങ്ങനെ പറഞ്ഞു: “താങ്കൾ പറഞ്ഞതു ശരി.”  സ്വഹാബികൾക്കു വലിയ അത്ഭുതം. ചോദ്യം ചോദിക്കുന്നു, ഉത്തരം കേട്ടപ്പോൾ ശരി എന്നു പറയുന്നു..!ആഗതൻ രണ്ടാമതൊരു ചോദ്യം ചോദിച്ചു:  “ഈമാൻ എ...

എന്താണ് മാസ്ക്ഡ് ആധാർ കാർഡ്?

💻ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖകളിലൊന്നാണ് ആധാർ. 💻എന്നിരുന്നാലും, ഒരുപാട് പേരും  പല ആവശ്യങ്ങൾക്കായി  ആധാർ വിശദാംശങ്ങൾ പങ്കിടുന്നതിൽ ആശങ്കാകുലരാണ്. 💻നമ്മുടെ ആധാർ കാർഡ് ഡാറ്റയുടെ സുരക്ഷയെക്കുറിച്ച്  ആശങ്കയുണ്ടെങ്കിൽ അതിനു പരിഹാരം ആയി യുണിക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐ‌ഡി‌എഐ)നൽകുന്നതാണ് മാസ്ക്ഡ് ആധാർ . 💻ഇതിൽ നിങ്ങളുടെ 12 അക്ക ആധാർ നമ്പർ ഭാഗികമായി മറയ്ക്കുന്നതിനാൽ കൂടുതൽ സുരക്ഷിതമായിരിക്കും. 💻നമ്മുടെ  ആധാർ നമ്പർ പങ്കിടാൻ ആഗ്രഹിക്കാത്ത സന്ദർഭങ്ങളിൽ ഈ സവിശേഷത വളരെ  പ്രയോജനകരമാണ്. 💻മാസ്‌ക്ഡ് ആധാർ യുഐ‌ഡി‌ഐ‌ഐയുടെ വെബ്‌സൈറ്റിൽ നിന്ന് തന്നെ ഇ-ആധാർ കാർഡായി ഡൌൺലോഡ് ചെയ്യാൻ കഴിയും. മാസ്‌ക് ചെയ്ത ആധാർ ഇ-കെവൈസിയിൽ ഉപയോഗിക്കാം, ആധാർ നമ്പർ നൽകേണ്ട ആവശ്യമില്ല. 💻മാസ്ക് ചെയ്ത ആധാർ കാർഡ് നിങ്ങളുടെ ആധാർ നമ്പറിന്റെ ആദ്യ 8 അക്കങ്ങൾ മറയ്ക്കുകയും, ശേഷിക്കുന്ന 4 അക്കങ്ങൾ ദൃശ്യമാക്കുകയും ചെയ്യും. നിങ്ങളുടെ ആധാറിന്റെ ഈ പതിപ്പ് ഡൌൺലോഡ് ചെയ്യുമ്പോൾ, നിങ്ങളുടെ ഫോട്ടോ, ക്യുആർ കോഡ്, ഡെമോഗ്രാഫിക് വിവരങ്ങൾ, മറ്റ് വിശദാംശങ്ങൾ എന്നിവ ഇതിൽ അടങ്ങിയിരി...

വാഹനങ്ങളുടെ രജിസ്‌ട്രേഷൻ

 ✏1989 ജൂലൈ ഒന്നിനാണ് കേരളത്തിൽ KL-XX-AA-XXXX എന്ന നമ്പറിങ് രീതിയിലുള്ള വാഹന രജിസ്ട്രേഷൻ തുടങ്ങിയത്. ✏ (X അക്കത്തെയും, A ഇംഗ്ലീഷ് അക്ഷരത്തെയും സൂചിപ്പിക്കുന്നു). അതിൻ പ്രകാരം 14 ജില്ലകളിലുള്ള RTO ഓഫീസുകൾക്കും ഒന്ന് മുതൽ പതിനാല് വരെയുള്ള അക്കങ്ങൾ നിശ്ചയിച്ചു. ✏ KSRTC ക്കു 15 ഉം അനുവദിച്ചു. ഒരു ഇംഗ്ലീഷ് അക്ഷരസീരിസിൽ വരുന്ന ഏറ്റവും വലിയ നാലക്കമായ 9999  വരെ ഉള്ള വാഹനങ്ങൾ രജിസ്റ്റർ ചെയ്യാം. ✏തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും എറണാകുളം, തിരുവനന്തപുരം പോലെയുള്ള ജില്ലകളിൽ വാഹന രജിസ്ട്രേഷൻ വളരെയധികം വർദ്ധിക്കുകയുണ്ടായി. ✏ ഒരു സീരീസ് അഞ്ചോ, ആറോ മാസത്തിനുള്ളിൽ തന്നെ തീരുന്ന അവസ്ഥയാണുണ്ടായത്. 2002 ൽ വാഹനപ്പെരുപ്പം കൂടിയ ജില്ലകളായ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ സർക്കാർ മൂന്ന് പുതിയ RTO ഓഫീസുകൾ തുടങ്ങി. ആറ്റിങ്ങൽ, മൂവാറ്റുപുഴ, വടകര എന്നീ RTO കൾക്ക് യഥാക്രമം KL-16, KL-17 , KL-18 എന്ന നമ്പറുകൾ അനുവദിച്ചു. ✏രണ്ടായിരങ്ങളുടെ പകുതിയോടെ വാഹനങ്ങളുടെ വിൽപനയിൽ വന്ന കുതിച്ചുചാട്ടം കാരണം നിലവിലുള്ള 18 RTO കളിലുള്ള രജിസ്ട്രേഷൻ മതിയാകാത്ത സാഹചര്യം ഉണ്ടായി. ✏അന്ന് കേരളത്ത...

ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും?

👨🏻‍🏫 നിങ്ങളുടെ സ്ഥലത്തിന്റെ ആധാരം നഷ്ട്ടപ്പെട്ടാൽ എന്ത് സംഭവിക്കും? 👨🏻‍🏫സ്ഥലമോ, വീടോ വാങ്ങുമ്പോൾ പ്രോപ്പർട്ടി രജിസ്ട്രേഷൻ നടത്തേണ്ടത് ഏറ്റവും അത്യാവശ്യമായ കാര്യമാണ്. 👩🏻‍🏫1908ലെ രജിസ്ട്രേഷൻ ആക്ട് പ്രകാരം വിൽപ്പന കരാർ നിർബന്ധമാണ്. അതായത് വിൽപ്പനക്കാരനിൽ നിന്ന് വാങ്ങുന്നയാൾക്ക് അനുകൂലമായി വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യുന്നതിന്റെ തെളിവും നിയമപരമായ രേഖയുമാണിത്. 👨🏻‍🏫 ഉടമസ്ഥാവകാശം സംബന്ധിച്ച് വസ്തു വാങ്ങുന്നയാൾക്ക് കാണിക്കാവുന്ന ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്.ഒരു വിൽപ്പനക്കാരൻ സ്വത്തിന്റെ അവകാശം ആധാരത്തിലൂടെ വാങ്ങുന്നയാൾക്ക് ​​കൈമാറുന്നതിലൂടെ സ്വത്തിന്റെ സമ്പൂർണ്ണ ഉടമസ്ഥാവകാശം വാങ്ങുന്നയാൾക്ക് ലഭിക്കും. 👩🏻‍🏫ആധാരത്തിന്റെ ഒറിജിനൽ പകർപ്പ് വാങ്ങുന്നയാൾക്ക് നൽകിയിട്ടില്ലെങ്കിൽ ഇടപാട് നടത്താനാകില്ല. അതുകൊണ്ട് തന്നെ വസ്തുവിന്റെ ആധാരവും മറ്റും ശ്രദ്ധാപൂർവ്വം സൂക്ഷിക്കേണ്ട രേഖയാണ്. 👩🏻‍🏫എന്നാൽ നിങ്ങളുടെ ആധാരം നഷ്ട്ടപ്പെടുകയോ,കാണാതാകുകയോ ചെയ്തിട്ടുണ്ടെങ്കിൽ ഉടൻ ചെയ്യേണ്ട ചില കാര്യങ്ങൾ ഇവയാണ്. ▪എഫ്‌ഐആർ ഫയൽ ചെയ്യുക:എഫ്‌ഐആർ ഫയൽ ചെയ്യുക എന്നതായിരിക്കണം ആദ്യ പടി. അതാ...

ഈസ്നോഫീലിയ

👨🏻‍⚕തുമ്മലും നെഞ്ചു വേദനയുമോ? ഈസ്നോഫീലിയയാകാം.... ‌ 👨🏻‍⚕കാരണങ്ങള്‍ പ്രത്യേകിച്ച് ഒന്നും പറയുവാനില്ലാതെ ഉണ്ടാകുന്ന ഒരുരോഗമാണ് ഈസ്നോഫീലിയ. 👩🏻‍⚕ ഈസ്നോഫില്‍സ് എന്നത് രക്തത്തിലെ ഒരുഘടകമാണ്. ഈ രോഗത്തില്‍ രക്തം പരിശോധിച്ചാല്‍ ഈസ്നോഫില്‍സിന്റെ അനുപാതം കൂടിയിരിക്കുമെന്നതുകൊണ്ടാണ് ഈസ്നോഫീലിയ എന്ന പേരുവന്നത്. 👨🏻‍⚕ ഇന്ത്യയില്‍ ഉഷ്ണപ്രദേശങ്ങളില്‍ ഈ രോഗം കൂടുതലാണ്. ഒരുകാലത്ത് ക്ഷയരോഗമെന്നോ ആസ്ത്മയെന്നോ കരുതി ചികിത്സചെയ്തിരുന്ന ഈ രോഗം ഏതാണ്ട് 1943 ഓടെയാണ് ഈസ്നോഫീലിയ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്. 👩🏻‍⚕ശരീരത്തിന് ഉപകാരികളായ ഈസ്നോഫില്‍സ് എന്ന രക്താണുവില്‍ പരാദങ്ങളെ നേരിടാന്‍ സഹായിക്കുന്ന ചില പ്രോട്ടീനുകള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ആസ്ത്മ, കൃമിവികാരങ്ങള്‍ എന്നിവയില്‍, ആ അവസ്ഥയെ നേരിടാനായി ഈസ്നോഫില്‍സിന്റെ എണ്ണം വര്‍ധിക്കും. 👨🏻‍⚕സാധാരണയായി ഒന്നുമുതല്‍ ആറു ശതമാനംവരെയാണ് സ്ത്രീപുരുഷഭേദമന്യെ ഇത് രക്തത്തിലുണ്ടാകുക. 👩🏻‍⚕മജ്ജയിലാണ് ശ്വേതരക്താണുവിലെ ഒരു ഘടകമായ ഇതിന്റെ ഉല്‍പ്പാദനം. ശരീരത്തിന് ഹാനികരമായ ബാഹ്യവസ്തുക്കള്‍ ഉള്ളിലെത്തിയാല്‍ അവയെ നിര്‍വീര്യമാക്കി നശിപ്പിക്കാനും ആന്റിജന്...

പാവകൾക്കു പിന്നിലെ നിർമ്മാണ രഹസ്യം

✏തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ജീവിച്ചിരിക്കുന്ന, ജീവിച്ചിരുന്ന കുഞ്ഞുങ്ങളുമായി അപാരമായ സാമ്യമുള്ള കുഞ്ഞുപാവക്കുട്ടികളെ സൃഷ്ടിക്കുന്ന പതിവ് തുടങ്ങുന്നത്. ✏ഒരു പാവക്കുട്ടിയുടെ ഫ്രെയിമിൽ, ലോകത്തിലെ ഏറ്റവും നല്ല ആർട്ടിസ്റ്റുകളിൽ ഒരാൾ പണിചെയ്‌തെടുത്ത ഒരു 'ഹൈപ്പർ റിയൽ' പാവക്കുട്ടി. ഈ പ്രക്രിയക്ക് പറയുന്ന സാങ്കേതിക നാമം 'റീബോർണിങ്' എന്നാണ്. ✏ ഇങ്ങനെ പുനർജനിക്കുന്ന കളിപ്പാട്ടങ്ങൾക്ക് പറയുന്ന പേര് 'റീബോർണേഴ്‌സ്' എന്നും. അന്നുതൊട്ടിങ്ങോട്ട് ആ വ്യവസായം കൈവരിച്ച വളർച്ച അപാരമാണ്. ✏ സംഭവത്തിന് ആവശ്യമായി വന്നിട്ടുള്ള ടെക്‌നോളജിയും,കലാചാതുരിയും അനുസരിച്ച് ഏതാനും ആയിരം ഡോളർ മുതൽ, ലക്ഷക്കണക്കിന് ഡോളർ വരെ ഇത്തരത്തിൽ ഒരു പാവക്കുട്ടിക്ക് ചെലവുവന്നേക്കാം. ✏ഏറെ സമയമെടുത്ത് ചെയ്യേണ്ട അതി സങ്കീർണ്ണമായ പല ഘട്ടങ്ങളും ഇതിന്റെ നിർമാണത്തിന് പിന്നിലുണ്ട്. ഒരു റോബോ മോഡലിംഗ് ആർട്ടിസ്റ്റും ഒരു റീബോൺ ആർട്ടിസ്റ്റുമാണ് ഇതിൽ പ്രമുഖ പങ്കുവഹിക്കുന്ന രണ്ടുപേർ. ✏ ഇങ്ങനെ ഒരു റീബോൺ പാവക്കുട്ടിയെ ഉണ്ടാക്കിയെടുക്കുന്നത് പലപ്പോഴും കുഞ്ഞ് മരിച്ച് സങ്കടത്തിൽ ഇരിക്കുന്ന അമ്മമാരുടെ ആശ്വാസത്തിന് വേണ...

ഇന്ന് നിങ്ങൾ എന്ത്‌ പുതിയ അറിവ്‌ നേടി

       💞പ്രശസ്ത അമേരിക്കൻ എഴുത്തുകാരനും പ്രഭാഷകനുമായ ലിയോ ബുസ്ക്കാലിയ (Leo Buscaglia) തന്റെ ‘Papa, the Teacher’ എന്ന പുസ്തകത്തിൽ വളരെ വിലപ്പെട്ട ഒരു ജീവിതാനുഭവം പങ്കുവെക്കുന്നു. അദ്ദേഹത്തിന്റെ കുട്ടിക്കാലത്ത്‌ വീട്ടിൽ ഒരു കീഴ്‌വഴക്കമുണ്ടായിരുന്നു. കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചിരുന്ന് അത്താഴം കഴിക്കണമെന്ന് അദ്ദേഹത്തിന്റെ പിതാവിന്‌ നിർബന്ധമായിരുന്നു.  അത്‌ മാത്രമല്ല. അത്താഴമേശക്ക്‌ ചുറ്റും എല്ലാവരും ഇരിപ്പുറപ്പിച്ചു കഴിഞ്ഞാലുടൻ പിതാവ്‌ എല്ലാവരോടുമായി ചോദിക്കും. “ഇന്ന് നിങ്ങൾ എന്ത്‌ പുതിയ അറിവാണ്‌ നേടിയത്‌?” അപ്പോൾ കുടുംബാംഗങ്ങൾ ഒരോരുത്തരായി അന്ന് പുതുതായി നേടിയ ഒരു അറിവ്‌ അവിടെ പങ്കു വെക്കണം. മറ്റുള്ളവരെല്ലാം അത്‌ ശ്രദ്ധിച്ചു കേൾക്കണം.  എല്ലാവരും ഇപ്രകാരം ചെയ്ത ശേഷം മാത്രമേ അദ്ദേഹം ഭക്ഷണം കഴിച്ചു തുടങ്ങാൻ അനുവദിച്ചിരുന്നുള്ളൂ.  അഥവാ ആരെങ്കിലും പുതിയതായി ഒന്നും പഠിക്കാതെ ആണ്‌ വന്നിരിക്കുന്നതെങ്കിൽ അദ്ദേഹം അവരോട്‌ എഴുന്നേറ്റ്‌ പോയി ലൈബ്രറിയിൽ ചെന്നിരുന്ന് എൻസൈക്ലോപീഡിയ തുറന്ന് എന്തെങ്കിലും പുതിയ കാര്യം വായിച്ചറിഞ്ഞ ശേഷം മടങ്ങി വരാൻ ആവശ്യ...

കഴുതയുടെ തലച്ചോറ്

✍...വനരാജാവായ സിംഹവും ഒരു കുറുക്കനും കൂടി നായാട്ടിനിറങ്ങി. അവർ ഒരു കഴുതയെക്കാണാനിടയായി. കുറുക്കന്റെ ഉപദേശപ്രകാരം സിംഹം കഴുതയ്ക്ക് ഒരു സന്ദേശം കൊടുത്തയച്ചു.  കഴുതയുടെ കൂട്ടരുമായി ഒരു സഖ്യം ഉണ്ടാക്കാൻ സിംഹം ആഗ്രഹിക്കുന്നു എന്നതായിരുന്നു സന്ദേശം. രാജകീയ സഖ്യം എന്നുകേട്ട് സന്തോഷംകൊണ്ട് മതിമറന്നു കഴുത അഭിമുഖത്തിനെത്തി. സിംഹമാകട്ടെ കഴുതയുടെമേൽ ചാടിവീണു അതിന്റെ കഥ കഴിച്ചു. എന്നിട്ട് കുറുക്കനോടായി കൽപ്പിച്ചു. "ഞാൻ ഒന്നു പോയി മയങ്ങിയിട്ടു വരാം. നീ ഈ ഭക്ഷണം കാത്തുകൊള്ളണം. ഒരു ക്ഷണപോലും തൊട്ടേയ്ക്കരുത്. നിന്റെ കഥയും ഞാൻ കഴിയ്ക്കും." സിംഹം വിശ്രമിക്കാൻ പോയി. സിംഹത്തിന്റെ വരവും കാത്തിരുന്ന കുറുക്കൻ കുറെ കഴിഞ്ഞ് ക്ഷമ നശിച്ച് കഴുതയുടെ തലച്ചോറ് അപ്പാടെ ശാപ്പിട്ടു. സിംഹം തിരിച്ചെത്തിയപ്പോൾ അലറി "എവിടെ ഇവന്റെ തലച്ചോറ്?" കുറുക്കൻ ഉടൻ തന്നെ മറുപടി നൽകി. "മഹാരാജൻ, കഴുതയ്ക്ക് തലച്ചോറ് ഉണ്ടായിരുന്നെങ്കിൽ അങ്ങ് ഒരുക്കിയ കെണിയിൽ അവൻ വീഴുമായിരുന്നോ?" ഗുണപാഠം: ബുദ്ധിപരമായ വാക്കുകൾ എതിർക്കുന്നതിനേക്കാൾ നല്ലതാണ്.

ഭക്ഷണശേഷം പുകവലിക്കുന്ന ശീലമുണ്ടോ?

       👨🏻‍⚕പുകവലിക്കുന്ന ശീലമുള്ളവരെ ശ്രദ്ധിച്ചിട്ടുണ്ടോ? വയറുനിറയെ ഭക്ഷണം കഴിച്ചുകഴിഞ്ഞാല്‍ ഇവര്‍ക്ക് ഉടനെയൊന്ന് പുകയ്ക്കണം. ഇനി സ്ഥിരമായി പുകവലിക്കാത്തവരാണെങ്കില്‍ക്കൂടി അവരിലും കാണാറുണ്ട് ഈ പ്രവണത. 👩🏻‍⚕എന്തുകൊണ്ടാണ് നല്ലപോലെ ഭക്ഷണം കഴിച്ച ശേഷം പുകവലിക്കുന്നതില്‍ ഇത്രയധികം രസം ആളുകള്‍ കണ്ടെത്തുന്നത്? 👨🏻‍⚕പുകവലി, അടിസ്ഥാനപരമായി ഒരു ശീലമാണ്. അത് ചെയ്യുമ്ബോള്‍ മനസ് അഥവാ തലച്ചോര്‍, സ്വയം തന്നെ നല്ല 'മൂഡ്' ഉണ്ടാക്കിയേക്കാം. അതിനാല്‍ ഇഷ്ടപ്പെടുന്ന ഒരു ശീലത്തിലേര്‍പ്പെടുമ്ബോഴുണ്ടാകുന്ന ആനന്ദം തന്നെയാണ് ഇതിന് പിന്നിലെ പ്രധാന ലഹരിയെന്ന് പറയാം. 👩🏻‍⚕എന്നാല്‍ ഭക്ഷണത്തിന് ശേഷം പുകവലിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. 👨🏻‍⚕ഭക്ഷണത്തിന് ശേഷം ഒരു സിഗരറ്റ് വലിച്ചാല്‍ അത് 10 സിഗരറ്റ് വലിച്ചതിന് തുല്യമായി കണക്കാക്കണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 👩🏻‍⚕വലിയ തോതില്‍ ദഹനപ്രശ്‌നങ്ങളുണ്ടാക്കാനാണ് ഇത് ഇടയാക്കുകയത്രേ. പതിവായി ഈ പ്രവണതയിലേക്ക് കടന്നാലോ, ഉദരസംബന്ധമായ പ്രശ്‌നങ്ങളും പതിവാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ...

കൈപ്പുണ്യത്തിന് പൊടിക്കൈകളുമുണ്ട്

👌ചിലർ എന്തുവച്ചാലും നല്ല സ്വാദാണ്, കൃത്യമായി പാചകവിധികൾ അറിയണം എന്നുപോലുമില്ല പക്ഷേ വിഭവം കിടിലനായിരിക്കും. എന്നാൽ എല്ലായ്പ്പോഴും കഥ അങ്ങനെയാകണമെന്നില്ല. പ്രത്യേകിച്ചും മുതിർന്നവർ അല്ലെങ്കിൽ പാചകം അറിയാവുന്നവർ കൂടെയുണ്ടാകുമ്പോൾ കൈ അൽപം വിറയ്ക്കും. എന്നാൽ അവരെയും ഞെട്ടിക്കാൻ ചില വഴികളുണ്ട്. പാചകം കൊണ്ടു മാത്രമല്ല കറിയ്ക്ക് രുചി കൂടാനും പാചകം വൃത്തിയും വെടിപ്പുമായി ചെയ്യാനും ചില നുറുങ്ങുവിദ്യകളും നിങ്ങളെ സഹായിക്കും. അവയിൽ ചിലത് പരിചയപ്പെടാം. 👌പച്ചക്കറികൾ നന്നായി കഴുകിയെടുത്ത ശേഷം മാത്രം കറിയ്ക്കായി അരിഞ്ഞെടുക്കുക. അരിഞ്ഞ ശേഷം കഴുകിയാൽ പച്ചക്കറികളിലെ പോഷകാംശങ്ങൾ നഷ്ടപ്പെട്ടുപോകും. വൃത്തിയായി കഴുകിയെടുത്ത പച്ചക്കറികൾ തൊലിയോടുകൂടി വേവിക്കുന്നതാണ് പോഷകാംശങ്ങൾ നഷ്ടപ്പെട്ടു പോകാതിരിക്കാൻ ഏറെ നല്ലത്. ഇനി ഇത് കറിവയ്ക്കുമ്പോൾ കഷണങ്ങളുടെ നിറം മങ്ങാതിരിക്കാൻ കറിയിൽ അൽപം പഞ്ചസാരയോ വിനാഗിരിയോ നാരങ്ങാനീരോ ചേർത്താൽ മതി. 👌ഇനി അറിയേണ്ട മറ്റൊന്ന്, അധികനേരം വേവിച്ചാൽ പച്ചക്കറികളിലെ പോഷകാംശങ്ങൾ നഷ്ടപ്പെട്ടു പോകും എന്ന തിരിച്ചറിവാണ്. പച്ചക്കറികൾ അരിയുമ്പോൾ കൈയിൽ കറ പുരണ്ടാൽ ഒരു കഷണം ഉരുളക്കിഴങ്ങ...

നല്ല ചിന്തയും ഭാവനയുമാണ് നമ്മുടെ വഴികാട്ടികൾ💕

💞ഒരാൾക്ക് അയാളോടുതന്നെ സ്നേഹം തോന്നുകയും സ്വന്തം കഴിവുകൾ മികച്ചതാണെന്ന് സ്വയം കരുതുകയും ചെയ്താൽ മാത്രമേ അയാൾക്ക് മുന്നോട്ടുപോകാനും ജീവിത വിജയം കൈവരിക്കാനുമാകൂ.  ഒാരോരുത്തരും ആത്മവിശ്വാസമുള്ളവരായിരക്കണമെന്ന് സാരം. ഇത്തരത്തിൽ സ്വയം തിരിച്ചറിയുക എന്നതാണ് നമ്മിലുണ്ടാകുന്ന അപകർഷതാ ബോധത്തെ നേരിടുവാനുള്ള ഏറ്റവും മികച്ച മാർഗ്ഗം. നമ്മുടെ മനസ്സിന് നാം കൊടുക്കുന്ന നെഗറ്റീവ് സന്ദേശങ്ങളാണ് നമ്മെ അപകർഷതയിലേക്ക് നയിക്കുന്നത്. ഉദാഹരണത്തിന് തനിക്ക് വേണ്ടത്ര നിറമില്ല, ഉയരമില്ല, താൻ സൗന്ദര്യം കുറഞ്ഞവളാണ് എന്നിങ്ങനെ ഒരു പെൺകുട്ടി തന്നോടു തന്നെ മനസ്സിൽ പറഞ്ഞുകൊണ്ടിരുന്നാൽ ഒരിക്കലും അപകർഷതാബോധത്തിൽ നിന്നും രക്ഷ നേടുവാൻ അവൾക്കാവില്ല. എന്നാൽ തൽസ്ഥാനത്ത് താൻ മിടുക്കിയാണ്, പല മേഖലകളിലും മികവ് പുലർത്തുവാൻ തനിക്കാകും എന്ന് അവൾ തന്നോടു തന്നെ പറയുകയാണെങ്കിൽ അപകർഷതയുടെ എെസ് ഉരുകി ആത്മവിശ്വാസത്തിന്റെ ജലമായി മാറുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും.തന്റെ  കഴിവുകളും കഴിവുകേടുകളും ബലവും ബലഹീനതയും ഒരു വ്യക്തിക്ക് തിരിച്ചറിയുവാനാകുമ്പോൾ അപകർഷതാബോധത്തിന് ആ വ്യക്തിയെ സ്പർശിക്കുവാനാകില്ല. വട്ട...