Posts

Showing posts with the label ഉണർത്തു കഥകൾ

എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"

ഒരു പാവപ്പെട്ട കർഷകൻ മഹാജ്ഞാനിയായ ഒരു ഗുരുവിനെ കാണുവാൻ ചെന്നു, ഗുരുവിനോട് അയാൾ ചോദിച്ചു, ഗുരോ..! "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌ എന്ന് അറിയാൻ കഴിയുമോ? ഉടനെ തന്നെ ഗുരു പറഞ്ഞു, "കാരണം വേറൊന്നുമല്ല, ദാനം ചെയ്യാൻ നീ പഠിച്ചില്ല." അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്ര കർഷകൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!" അതിന്‌ ഗുരു മറുപടി പറഞ്ഞത്‌ ഇങ്ങനെ: "നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!" മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ച...

മൂന്നു ജോലിക്കാർ

ഉയര്‍ന്ന ഒരു ഉദ്യോഗസ്ഥൻറെ പുത്രന്‍ യു.പി. സ്കൂളില്‍ പഠിക്കുന്നുണ്ടായിരുന്നു.  ഉദ്യോഗസ്ഥൻറെ വീട്ടില്‍ മൂന്നു ജോലിക്കാർ ഉണ്ട്.  മകനെ സ്കൂളില്‍ കൊണ്ടുപോയി ആക്കുന്നത് ഓരോ ദിവസവും ഓരോ ജോലിക്കാരൻറെ കടമയാണ്.   ഒന്നാമൻ കുട്ടിയെ എങ്ങനെയാണ് സ്കൂളില്‍ കൊണ്ടുപോകുന്നത് എന്നു നോക്കുക. അയാൾ കുട്ടിയുടെ കൈപിടിച്ച് ഗെയിറ്റുവരെ നടക്കുന്നു.  അത് കുട്ടിയുടെ അച്ഛനമ്മമാരെ കാണിക്കാനായിട്ടാണ്.  തുടര്‍ന്ന് അയാള്‍ അലക്ഷ്യമായി നടക്കുന്നു.  കുട്ടിയോട് തൻറെ കൂടെ വരാനായി ആജ്ഞാപിക്കുകയും ചെയ്യുന്നു.  വഴിയില്‍ വച്ച് അയാള്‍ സിഗരറ്റ്‌ കത്തിച്ചു വലിക്കുന്നത് ആ കുട്ടി കാണുന്നുണ്ട്.  വഴിവക്കിൽ നായകളുണ്ട്. നായകളെ പേടിക്കുന്ന കുട്ടി അയാളോട് ചേര്‍ന്ന് നടക്കുന്നു.  സ്കൂള്‍ മുറ്റത്തെത്തിയപ്പോൾ അയാള്‍ തിരിഞ്ഞുനോക്കി. കുട്ടി തന്നോടൊപ്പമുണ്ട്. അയാള്‍ കുട്ടിയോട് യാത്ര പറയുകപോലും ചെയ്യാതെ മടങ്ങിപ്പോയി.  ഇതു അധമരീതിയിൽ ഒരു കർമ്മം എങ്ങനെ ചെയ്യാം എന്നതിനുളള തെളിവാണ്.  അയാള്‍ തൻറെ കർമ്മം ചെയ്തില്ല എന്നു പറഞ്ഞുകൂടാ.  എന്തെങ്കിലും തെറ്റുചെയ്തു എന്നാരോപ...

ശിരസ്സിന്റെ മൂല്യം

      ഒരിക്കൽ രാജസന്നിധിയിലേക്ക് കടന്നുവന്ന പണ്ഡിതനായ മനുഷ്യനെ ആ രാജ്യത്തിന്‍റെ രാജാവ് 'ശിരസ്സ് വണങ്ങി' സ്വീകരിച്ചു. വന്ന കാര്യം അവതരിപ്പിച്ചു അതിഥി മടങ്ങിയപ്പോൾ, രാജസന്നിധിയിൽ ഇതെല്ലാം കണ്ടു കൊണ്ടിരുന്ന മന്ത്രി രാജാവിനോട് അരുളി : " പ്രഭോ, അങ്ങ് ഈ രാജ്യത്തിന്‍റെ രാജാവാണ്. ഈ രാജ്യവും, ഇവിടുത്തെ സകല സമ്പത്തുകളും, പ്രജകളും അങ്ങേക്ക് അടിമപ്പെട്ടതാണ്. അങ്ങ് ഒരു രാജാവായിരിക്കെ കൊട്ടാരത്തിൽ വരുന്ന പ്രജകളെ ശിരസ്സ് വണങ്ങി സ്വീകരിക്കുന്നത് അങ്ങയുടെ പദവിക്ക് യോജിച്ചതല്ല !" ഇത് കേട്ട രാജാവ് ഒരു പുഞ്ചിരികൊണ്ട് പ്രതികരിച്ച് മടങ്ങി. പിറ്റേന്നു പുലർച്ചെ മന്ത്രിയെ കാത്തിരുന്നത് ഒരു തളികയിൽ 3 തലകളാണ് . ഒരു മനുഷ്യന്റെ, ഒരു പക്ഷിയുടെ, ഒരു ആടിന്റെ. ഇവ മൂന്നും ചന്തയിൽ കൊണ്ടുപോയി വിൽക്കുവാൻ രാജാവ് ആവശ്യപ്പെട്ടു. കാര്യം മനസ്സിലാകാതെ ഉത്തരവ് നടപ്പിലാക്കാൻ മന്ത്രി പുറപ്പെട്ടു. മനുഷ്യന്റെ തലയൊഴികെ മറ്റു 2 തലകളും വില്‍ക്കുവാൻ സാധിച്ചു. ഏറെ വൈകി രാജസന്നിധിയിൽ എത്തി കാര്യം ബോധിപ്പിച്ചു. രാജാവ് പിറ്റേന്ന് രാവിലെ വീണ്ടും വരാൻ ആവശ്യപ്പെട്ടു . അന്നും 3 തലകളാണ് മന്ത്രിയെ കാത്തിരുന്നത്. ഒരു...

ഒറ്റക്കൈയ്യൻ കൊലപാതകി

Story by ✍ഇറ്റാലോ കാൽവിനോ           ഒരിക്കൽ ഒരിടത്തൊരു പിശുക്കനായ രാജാവുണ്ടായിരുന്നു. ആയാൾക്കുണ്ടായിരുന്ന ഏക പുത്രിയെ പിശുക്ക് കാരണം മാളികയിലെ ഇടുങ്ങിയ മുറിയിൽ അയാൾ സൂക്ഷിച്ചു വെച്ചു. അവളെക്കണ്ട് ആരെങ്കിലും വിവാഹാലോചനയുമായി വന്നേക്കുമെന്നും അവർക്ക് സ്ത്രീധനം കൊടുക്കാൻ താൻ ബാധ്യസ്ഥനായേക്കുമെന്നുമുള്ള പേടിയായിരുന്നു അയാൾക്ക്. ഒരു ദിവസം ഒരു കൊലപാതകി പട്ടണത്തിലേക്ക് വരികയും രാജകൊട്ടാരത്തിന് എതിരെയുള്ള ഒരു സത്രത്തിനു മുന്നിൽ നിലയുറപ്പിക്കുകയും ചെയ്തു. അവിടെയാരാണ് താമസിക്കുന്നതെന്ന് അയാൾക്ക് അറിയണമായിരുന്നു. “അതൊരു രാജാവിന്റെ പുരയിടമാണ്.” അയാളോടാരോ പറഞ്ഞു. “എപ്പോഴും തന്റെ മകളെ ഇരുട്ടുമുറിയിൽ പൂട്ടിയിടുന്നത് എന്ത് കഷ്ടമാണ്.” അയാളന്ന് രാത്രി കൊട്ടാരത്തിന്റെ മച്ചിൽ കയറുകയും ഇരുട്ടു മുറിയുടെ ജനവാതിൽ തുറന്നു നോക്കുകയും ചെയ്തു. കിടക്കയിൽ കിടക്കവെ, ജനവാതിൽ തുറന്നു കിടക്കുന്നതായും മച്ചിൻ പുറത്ത് ഒരാൾ നിൽക്കുന്നതായും രാജകുമാരി കണ്ടു. “രക്ഷിക്കണേ.. കള്ളൻ..!” അവൾ നിലവിളിച്ചു. അയാൾ ജനൽ വലിച്ചടച്ച് പുരപ്പുറത്തു കൂടെ ഓടിയൊളിച്ചു. പരിചാരകരെല്ലാം ഓടിയെത്തി. അടഞ്ഞുകിടന്ന ജനൽ നോ...

പാറാവുകാരൻ

ഒരു കഥ പറയാം. കഠിന തണുപ്പുള്ള ഒരു രാത്രി രാജാവ് കൊട്ടാരത്തിലേക്ക് എത്തിയത് താമസിച്ചായിരുന്നു.  കൊട്ടാര വാതിലിൽ സാധുവായ ഒരു കാവൽക്കാരനെ കാണാനിടയായി. അയാളുടെ വസ്ത്രങ്ങൾ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയാത്ത നിലയിലുള്ളതും നുരുമ്പിയതുമായിരുന്നു. തണുപ്പേറ്റ് അയാളുടെ ശരീരം വിറക്കുന്നുണ്ടായിരുന്നു. ഈ രംഗം കണ്ട രാജാവ് അത്ഭുതപ്പെട്ടു. പാറാവുവുകാരന്റെ അടുത്തേക്ക് വന്നു ചോദിച്ചു എന്താണ് ഈ വസ്ത്രത്തിൽ ഈ കൊടും തണുപ്പുള്ള രാത്രിയിൽ? നിനക്ക് ഈ വസ്ത്രവുമായി എങ്ങനെ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നു? അയാൾ പറഞ്ഞു അല്ലയോ പ്രഭോ തണുപ്പിനെ പ്രതിരോധിക്കാൻ കഴിയുന്നില്ല. അതിനായി ഞാൻ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ   ഞാൻ ഉടുതുണിക്ക് മറുതുണിയില്ലാത്ത ദരിദ്രനായ ഒരു പാറാവുകാരൻ. എനിക്ക് നല്ല വസ്ത്രങ്ങളില്ല. ഉള്ളതോ നുരുമ്പിയതുമാണ്. ഇത് കേട്ട മാത്രയിൽ രാജാവ് പറഞ്ഞു ഞാൻ കൊട്ടാരത്തിൽ എത്തിയാൽ നിനക്ക് ആവശ്യമായ വസ്ത്രം സേവകരുടെ കൈവശം കൊടുത്തയക്കാം. അയാൾക്ക് സന്തോഷമായി. രാജാവ് കൊട്ടാരത്തിലേക്ക് പോയി. പാറാവുകാരൻ ആ കൊടും തണുപ്പത്ത് രാജാവ് കൊടുത്തയാക്കുന്ന വസ്ത്രവും സ്വപ്നം കണ്ടു കാത്തിരിക്കുകയാണ്. സമയം ഏറെ...

നുണ

ഒരിക്കൽ ഈസാ നബി (അ) ഒരാളുടെ കൂടെ യാത്ര പോയി... യാത്രാ മദ്ധ്യേ അവർ ഒരു നദിക്കരയിലിരുന്ന് ഭക്ഷണം കഴിക്കാൻ തുടങ്ങി... കയ്യിലുണ്ടായിരുന്നത് വെറും മൂന്ന് റൊട്ടി മാത്രമാണ്. അവർ ഓരൊന്നു കഴിച്ചു. അതിനു ശേഷം ഈസാ നബി വെള്ളം കുടിക്കാനായി അടുത്തുണ്ടായിരുന്ന നദിക്കരയിലേക്ക് പോയി... വെള്ളം കുടിച്ച് തിരികെ വന്നപ്പോൾ മൂന്നാമത്തെ റൊട്ടി കാണാനില്ല. ഈസാ നബി ചോദിച്ചു: മൂന്നാമത്തെ റൊട്ടി എവിടെ ...? ആരാണ് എടുത്തത് ...?  അയാൾ പറഞ്ഞു എനിക്കറിയില്ല. ഞാനല്ല. എന്നാ പോകാമെന്ന് പറഞ്ഞു അവർ നടന്നു നീങ്ങി... കുറച്ച് ദൂരം നടന്നപ്പോൾ ഈസാ നബി ഒരു മാൻപേടയെയും അതിന്റെ രണ്ട് കുട്ടികളെയും കണ്ടു. അതിൽ ഒന്നിനെ ഈസാ നബി (അ) വിളിച്ചു. അത് അടുത്ത് വന്ന് കിടന്നു. അതിനെ അറുത്ത് അതിന്റെ മാംസം അവർ ചുട്ടു തിന്നു. ഭക്ഷിച്ചതിനു ശേഷം എല്ലുകൾ മാത്രം ബാക്കി ആയ ആ മാൻപേടയോട് പറഞ്ഞു അള്ളാഹുവിന്റെ അനുമതിയോട് കൂടി എഴുന്നേൽക്കൂ... ആ മാൻപേട ജീവനോടെ എഴുന്നേറ്റ് ഓടി. ഈസാ നബി അയാളോട് ചോദിച്ചു ഈ ദൃഷ്ട്ടാന്തം നിനക്ക് കാണിച്ച് തന്ന അള്ളാഹുവിനെ മുൻ നിർത്തി ഞാൻ ചോദിക്കട്ടെയോ ... ആരാണ് അതെടുത്തത്...? എനിക്കറിയില്ല, ഞാനല്ല... അവർ ...

പുല്ല് പച്ചയോ നീലയോ

കഴുത കടുവയോട് പറഞ്ഞു: "പുല്ല് നീലയാണ്." "പുല്ലു പച്ചയാണ്"എന്ന് ടൈഗർ. തുടർന്ന് അവർ തമ്മിലുള്ള സംഭാഷണം തീവ്രമായി. ഇരുവരും സ്വന്തം വാക്കുകളിൽ ഉറച്ചു നിൽക്കുന്നു. ഈ തർക്കം അവസാനിപ്പിക്കാൻ ഇരുവരും സിംഹത്തിന്റെ അടുത്തു വന്നു. മൃഗങ്ങളുടെ മധ്യത്തിൽ, സിംഹാസനത്തിൽ സിംഹരാജാവ് ഇരിക്കുകയായിരുന്നു. കടുവയ്ക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുമ്പ് കഴുത പറഞ്ഞു തുടങ്ങി. "അല്ലയോ രാജാവേ, പുല്ല് നീലയാണ്. ഇതല്ലേ ശരി?" സിംഹം പറഞ്ഞു:"അതേ..പുല്ല് നീലയാണ്. " കഴുത: "ഈ കടുവ വിശ്വസിക്കുന്നില്ല. അവൻ പറയുന്നു പച്ചയാണെന്ന്.. അസത്യം പ്രചരിപ്പിച്ചതിന് അവൻ ശരിയായി ശിക്ഷിക്കപ്പെടണം." രാജാവ് പ്രഖ്യാപിച്ചു:" കടുവയെ ഒരു വർഷം ജയിലിൽ ഇടാൻ വിധിക്കുന്നു" രാജാവിന്റെ വിധി കഴുത കേൾക്കുകയും കാട്ടിലൂടെ സന്തോഷത്തിൽ തുള്ളിച്ചാടി നടക്കുകയും ചെയ്തു."കടുവക്ക് ഒരു വർഷം തടവ് ശിക്ഷ ലഭിച്ചു." കടുവ സിംഹത്തിന്റെ അടുത്തു പോയി ചോദിച്ചു, "അല്ലയോ പ്രഭോ ഇതെന്താണ്? പുല്ല് ശരിക്കും പച്ചയല്ലേ?" സിംഹം പറഞ്ഞു:"പുല്ല് പച്ചയാണ്." ടൈഗർ പറഞ്ഞു:"പിന്...

നിങ്ങൾ എന്തൊക്കെ കണ്ടു

     ഒരിക്കൽ ഒരു കാട്ടുപാതയിലൂടെ നടക്കാൻ പോയിട്ട് തിരികെ വന്ന സുഹൃത്തിനോട് ഹെലൻ കെല്ലർ ചോദിക്കുകയാണ്  നിങ്ങൾ എന്തൊക്കെ കണ്ടു..? ഞാൻ പ്രത്യേകിച്ചൊന്നും കണ്ടില്ല ഇതായിരുന്നു സുഹൃത്തിന്റെ മറുപടി. ഇത്  ഹെലൻ കെല്ലറെ വല്ലാതെ അതിശയിപ്പിച്ചു കളഞ്ഞു. പൂക്കളും,ചെടികളും, വള്ളികളും, മലനിരകളുമൊക്കെയുള്ള  കാട്ടുപാതയിലൂടെ നടന്നിട്ട്  നിങ്ങൾ പ്രത്യേകിച്ച് ഒന്നും കണ്ടില്ലെന്നോ ഹെലൻ വീണ്ടും വീണ്ടും അദ്ദേഹത്തോട് ചോദിച്ചുകൊണ്ടേയിരുന്നു.      മറ്റൊരവസരത്തിൽ ഹെലൻ തന്റെ ഒരു സുഹൃത്തിനോട് ചോദിക്കുകയാണ് നിങ്ങളുടെ ഭാര്യയുടെ കണ്ണുകളുടെ നിറം എന്താണ്..? ആ ചോദ്യം കേട്ടപ്പോൾ അദ്ദേഹം അല്പമൊന്നു പരുങ്ങി കാരണം തന്റെ ഭാര്യയുടെ കണ്ണുകളിലേക്ക് കൃത്യമായി അദ്ദേഹം ഇതേവരെ ശ്രദ്ധിച്ചിരുന്നില്ല ആ കണ്ണുകളുടെ നിറം അദ്ദേഹം അറിഞ്ഞിരുന്നില്ല കണ്ണുണ്ടായിട്ടും കാണാതിരിക്കുക. ചെവിയുണ്ടായിട്ടും  കേൾക്കാതിരിക്കുക ഇതൊക്കെ ഹെലൻ കെല്ലർക്ക്  വിശ്വസിക്കാവുന്നതിലും  അപ്പുറമായിരുന്നു.      അന്ധയായ തനിക്ക് 3 ദിവസത്തേക്കെങ്കിലും കാഴ്ച ലഭിച്ചാൽ താൻ കാണാൻ ഏറെ ആഗ്രഹിക...

ഉൾവിളി

പ്രസിദ്ധ മനോരോഗ വിദഗ്ദനായ ഡോക്ടർ ആൽഫ്രെഡ് അറ്റ്ലർ തൻറ്റെ ജീവിതത്തിലെ ഒരു അനുഭവ കഥ പറയുന്നുണ്ട്.    തൻറെ കുട്ടിക്കാലത്ത് സ്കൂൾ വിദ്യാഭ്യാസകാലത്ത് കണക്കിലെ ഏറ്റവും മണ്ടനായ വിദ്യാർത്ഥിയായിരുന്നു താൻ. അതുകൊണ്ടുതന്നെ കണക്ക് അധ്യാപകനും കൂട്ടുകാരും അവനെ കണക്കിലെ മന്ദബുദ്ധി എന്നാണ് വിളിച്ചിരുന്നത്. ഈ ഒരു പേരുദോഷം മാറ്റുവാൻ ആ കുട്ടി ഏറെ പരിശ്രമിച്ചു. തനിയെ വീട്ടിൽ പോയിരിക്കുമ്പോൾ കണക്കു ചെയ്തു പഠിക്കുവാൻ ഏറെ പരിശ്രമിച്ചു. എന്നാൽ പലപ്പോഴും സാധിക്കുമായിരുന്നില്ല ഒരുദിവസം അവന് ഒരു ഉൾവിളി ഉണ്ടായി എന്നാണ് പറയുന്നത്, ഒരു ഇൻസൈറ്റ്. താൻ കണക്കിന് മിടുക്കനാണ് തനിക്ക് കണക്ക് ചെയ്യുവാൻ പറ്റും എന്ന ആ ഒരു ഉൾവിളി.          പിറ്റേ ദിവസം സ്കൂളിൽ ചെന്നപ്പോൾ കണക്ക് അധ്യാപകൻ ഇട്ടുകൊടുത്ത കണക്ക് താൻ ചെയ്യാമെന്ന് പറഞ്ഞ് ഇവൻ എഴുന്നേറ്റുനിന്നു. അധ്യാപകനും കൂട്ടുകാരും അതിശയത്തോടെ ഇവനെ നോക്കി. എങ്കിലും ധൈര്യസമേതം സാറിൻറെ അടുത്തുചെന്ന് ഈ കണക്ക് ചെയ്യുവാൻ തുടങ്ങി ബോർഡിൽ. വളരെ ശരിയായി കണക്കു ചെയ്ത ആൽഫ്രെഡിനെ  അഭിനന്ദിച്ചുകൊണ്ട് ക്ലാസ്സിൽ കൈയടി ഉയർന്നു. പിന്നീട് കണക്കിലെ ഏറ്റവും ...

നാലു യാചകര്‍

മധ്യേഷ്യയിലെ ഒരു  തീര്‍ത്ഥാടന കേന്ദ്രത്തില്‍ വിശന്നിരിക്കുകയായിരുന്നു നാലു യാചകര്‍. നാലു ദേശത്തു നിന്നെത്തിയ, പരസ്പരം മനസ്സിലാവാത്ത  ഭാഷ സംസാരിക്കുന്നവരായിരുന്നു അവര്‍. ഒരാള്‍ അറബി, രണ്ടാമന്‍ പേര്‍ഷ്യക്കാരന്‍, മൂന്നാമന്‍ തുര്‍ക്കിയില്‍ നിന്നെത്തിയവന്‍, നാലാമന്‍ ഗ്രീക്കുകാരന്‍. ആഹാരത്തിനു വഴിയില്ലാതെ, അങ്ങനെ  വിശന്നു തളര്‍ന്നിരി ക്കുമ്പോഴാണ് ഒരു ധനാഢ്യന്‍ ആ വഴി വന്നത്.     അദ്ദേഹം ഒരു തുകയെടുത്തു നാലുപേര്‍ക്കുമായി, ഒരാളുടെ കൈയില്‍  കൊടുത്തു. ഇഷ്ടമുള്ളത് വാങ്ങി കഴിയ്ക്കാന്‍ സ്‌നേഹപൂര്‍വ്വം പറഞ്ഞു. ആ പണവുമായി ആഹാരം കഴിക്കാന്‍ പോകവേ, എന്തു  കഴിയ്ക്കുമെന്ന വിഷയത്തില്‍ അവര്‍ തമ്മില്‍ തര്‍ക്കമായി. തനിക്കു കഴിക്കാന്‍  'ഇനാബ് ' തന്നെ വേണമെന്ന് അറബി ഉറപ്പിച്ചു പറഞ്ഞു. എന്നാല്‍ തനിക്കു 'അങ്കൂര്‍' അല്ലാതെ മറ്റൊന്നും വേണ്ടെന്നു പേര്‍ഷ്യക്കാരന്‍ വാശിപിടിച്ചു. അതേ സമയം 'ഉസൂം' അല്ലാതെ മറ്റൊന്നും വേണ്ടെന്നു തുര്‍ക്കിക്കാരന്‍ നിര്‍ബന്ധം പറഞ്ഞു. അപ്പോള്‍ ഗ്രീക്കുകാരന്  കഴിക്കാന്‍ 'ഇസ്താഫില്‍' തന്നെ വേണമെന്ന് അയാള്‍ ഉറക്കെ പറഞ്ഞുകൊണ്ടിരുന്നു.  ഇത് ...

സ്നേഹപൂർവ്വം..... നിന്റെ കിണർ

ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി. പിന്നെ എന്റെ ഊഴമായിരുന്നു. കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല! ഇന്ന് രാവിലെ കിണറിൽ  നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ. അതൊരു  കത്തായിരുന്നു. കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് ! "എടാ പൊട്ടാ, നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത്. നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി. ഒടുവിൽ നിന്നിലെത്തിയപ്പോൾ  നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന  വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു! സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ  കൗണ്ടറിൽ കൊടുത്തിട്ട്   കാശിനുവേണ്ടി ക്യൂവിൽ  കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം...

വിമർശനങ്ങൾ കർമ്മശേഷിയെ നശിപ്പിക്കരുത്

പരീക്ഷയിൽ തോറ്റു വന്ന മകനെ മുല്ല നസീറുദ്ദീൻ ഒറ്റയടി . " ജയിക്കാമായിരുന്ന ഒന്നിലും   തോൽക്കരുത് , അതു പഠിക്കാനാണ് ഈ അടി ." രണ്ടാം ദിവസം മകൻ പരീക്ഷ ജയിച്ചു വന്നു . പക്ഷേ അന്നും കൊടുത്തു ഒരടി . പരീക്ഷ ജയിച്ചെങ്കിലും നീ വീട്ടിൽ എത്താൻ വൈകി , " സമയത്ത് എത്താൻ കഴിയുന്ന ഒരിടത്തും വൈകരുത് " മൂന്നാം ദിവസം പരീക്ഷ ജയിച്ചിട്ടും സമയത്ത് എത്തിയിട്ടും അടി കിട്ടി . നിന്റെ വസ്ത്രത്തിൽ ആകെ അഴുക്ക് . " വൃത്തിയോടെ സൂക്ഷിക്കാൻ സാധിക്കുന്നതൊന്നും അഴുക്കാക്കരുത് " എന്ന് പഠിക്കാനാണ് ഈ അടി . ഇനി അടി വാങ്ങരുത് എന്ന് കുട്ടി തീരുമാനിച്ചു . നാലാം ദിവസം പരീക്ഷ ജയിച്ച് കൃത്യസമയത്ത് - ഒട്ടും മുഷിയാത്ത വേഷത്തിൽ സന്തോഷത്തോടെ വീട്ടിലെത്തി . പക്ഷേ അന്നാണ് ഏറ്റവും വലിയ അടി കിട്ടിയത് . കുട്ടി ചോദിച്ചു " ഇന്നെന്തിനാണ് എന്നെ തല്ലിയത് ;? എന്റെ ഭാഗത്ത്‌ ഒരു തെറ്റുമില്ലല്ലോ ? മുല്ല പറഞ്ഞു " കൃത്യതയോടെ നീ ജീവിച്ചാലും ഈ ലോകം പലപ്പോഴും ഒരു കാരണവുമില്ലാതെ നിന്നെ ശിക്ഷിക്കും " അതു മനസ്സി...

കളിയിലെ ഗോൾകീപ്പർ

സ്വന്തം ടീമിനെ പരാജയത്തിന് കാരണക്കാരനായി പരിഹാസങ്ങൾ കേട്ട് മനം തകർന്ന ഫുട്ബോൾ കളിക്കാരൻ തൻ്റെ ആത്മീയഗുരുവിൻ്റെ അടുത്തെത്തി പരിഹാസങ്ങൾ എനിക്ക് താങ്ങാനാവുന്നില്ല ഗുരോ ഞാനെന്താണ് ചെയ്യേണ്ടത് ഗുരുചില ചോദ്യങ്ങൾ ചോദിച്ചു 🏀   കളിയിലെ ഗോൾകീപ്പർ ആണല്ലേ നീ ?   ⚽ അതെ :   🏀 നിനക്ക് നേരെ പന്ത് വന്നാൽ നീ എന്താണ് ചെയ്യുക ? . ⚽ ഞാൻ പ്രതിരോധിക്കും 🏀 എങ്ങനെ ? : ⚽ ഒന്നുകിൽ അതേനാണയത്തിൽ തിരിച്ചടിക്കുന്നു അല്ലെങ്കിൽ കൈകൊണ്ട് തടുക്കും 🏀 പന്തിനെ ഗോൾപോസ്റ്റിലേക്ക് കടക്കാൻ അനുവദിക്കുമോ ? ⚽ ഇല്ല   🏀 അനുവദിച്ചാൽ എന്താ സംഭവിക്കുക ? ⚽ എൻറെ ടീം പരാജയപ്പെടുകയും എതിർടീം വിജയിക്കുകയും   ചെയ്യും 🏀 എന്നാൽ ഇതുതന്നെയാണ് ജീവിതത്തിലും സംഭവിക്കുന്നത് നിൻ്റെ മനസ്സ് ഗോൾപോസ്റ്റ് ആണെങ്കിൽ അതിനു മുന്നിൽ   നിൽക്കേണ്ട ഗോൾകീപ്പർ ആണു   നീ മറ്റുള്ളവരുടെ ആക്ഷേപങ്ങളും പരിഹാസങ്ങളും നിൻ്റെ മനസ്സിനെ ലക്ഷ്യമാക്കി വരുന്ന പന്തുകളാണ് പന്തിൻ്റെവരവിനെ നമുക്ക് ഒരിക്കലും നിയന്ത്രിക്കാൻ ...

കർഷകനും ഭാര്യയും

ഒരിടത്തു ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു . ഒരു ദിവസം ഉച്ചക്ക് ഭക്ഷണം കഴിക്കാൻ   കർഷകൻ വീട്ടിലെത്തി . കൈകാലുകൾ കഴുകി നിലത്തൊരു പലകയിൽ അയാൾ ഇരുന്നു . ഭാര്യ അയാൾക്ക്‌ ഭക്ഷണം വിളമ്പി . ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ വീടിനു പുറത്തുനിന്നു ആരോ വിളിക്കുന്ന ശബ്ദം കേട്ടു . കർഷകൻ ഭാര്യയോട് ആരാണതെന്നു നോക്കാൻ പറഞ്ഞു . പുറത്തു ചെന്നു നോക്കിയപ്പോൾ നാലു യുവാക്കൾ നിൽക്കുന്നത് കണ്ടു . കർഷകന്റെ ഭാര്യ ആരാണ് നിങ്ങൾ , എന്തിനാണ് വന്നത് എന്ന് ചോദിച്ചു . യുവാക്കളിൽ ഒരാൾ പറഞ്ഞു " ഞങ്ങൾ അങ്ങു ദൂരെ നിന്നും വരികയാണ് . ഞങ്ങളുടെ പേര് ധനം , ഐശ്വര്യം , സമാധാനം , സ്നേഹം എന്നാണ് . ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം വേണം കൂടെ നല്ല ഭക്ഷണവും . പക്ഷെ ഞങ്ങളിൽ ഒരാളെ മാത്രമേ വിളിക്കാൻ പാടുള്ളു ". ഭാര്യ   അകത്തേക്ക് പോയി ഭർത്താവിനോട് കാര്യം പറഞ്ഞു . വന്നിരിക്കുന്നത് സാധാരണക്കാരല്ലെന്നും ദേവന്മാരാണെന്നും കർഷകന് മനസിലായി . ഭാര്യ പറഞ്ഞു നമുക്ക് ധനത്തെ അകത്തേക്ക് വിളിക്കാം , അതാകുമ്പോൾ നമുക്കിനി കഷ്ടപ്പെടേണ്ടല്ലോ ... എന്നാ...

താരതമ്യം

ഒരു വനത്തില്‍ ഒരു കാക്ക വളരെ സന്തോഷത്തോടെ ,    സംതൃപ്തജീവിതം നയിച്ചിരുന്നു . 🦆🦆🦆🦆🦆 എന്നാല്‍ ഒരു നാള്‍ കാക്ക , ഒരു അരയന്നത്തെ കാണാനിടയായി .... '' ഈ അരയന്നം തൂവെളളയും ഞാന്‍ കരിക്കട്ട പോലെ കറുത്തതുമാണല്ലോ ...'' 🐦🐦🐦 കാക്ക ചിന്തിച്ചു ....   '' തീര്‍ച്ചയായും , ഈ ലോകത്തിലെ ഏററവും സന്തോഷവാനായ പക്ഷി ഈ അരയന്നം തന്നെയായിരിക്കും ..'' തന്‍റെ മനസില്‍ തോന്നിയത് അവന്‍ അരയന്നത്തിനോട് വെളിപ്പെടുത്തി . 🐤🐤🐤🐤🐤 '' ഓ ... തീര്‍ച്ചയായും .''   അരയന്നം പറഞ്ഞു ,   '' ഞാന്‍ തന്നെയാണ് ഈ പ്രദേശത്തെ ഏററവും സന്തോഷവാനായിരുന്ന   പക്ഷി , രണ്ടു വര്‍ണങ്ങളുളള ഒരു തത്തയെ നേരില്‍ കാണുന്നത് വരെ .'' 🐸🐸🐸🐸 '' ഇപ്പോള്‍ ഞാന്‍ മനസിലാക്കുന്നത് , സൃഷ്ടിക്കപ്പെട്ടിട്ടുളളതില്‍ വെച്ച് ഏററവും സന്തോഷവാനായ പക്ഷി , രണ്ടു വര്‍ണങ്ങളുളള ആ തത്ത തന്നെയായിരിക്കും .'' കാക്ക അപ്പോള്‍തന്നെ തത്തയെ സമീപിച്ച് കാര്യങ്ങള്‍ പറഞ്ഞു . 🦅🦅🦅🦅 തത്ത , വളരെ വിഷമത്...