Posts

Showing posts with the label തമാശകൾ

ശബ്ദിച്ചാൽ നമ്മുടെ ജോലി പോകും

🌹🌹🌹🌹🌹🌹🌹🌹     B.A വരെ പഠിച്ച ഒരാൾ നിരവധി ജോലികൾക്ക് അപേക്ഷ നൽകി. അവസാനം, ഒരു മൃഗശാലയിൽ നിന്നും ഇൻ്റർവ്യൂ കാർഡ് വന്നു. ഇൻ്റർവ്യൂവിന് മൃഗശാലയിൽ എത്തിയ അയാളോട് പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണെന്ന് ചോദിച്ചു: പ്രതീക്ഷിക്കുന്ന ശമ്പളം അയ്യായിരമാണെന്ന് പറഞ്ഞു. " ഞങ്ങൾ നിങ്ങൾക്ക് അമ്പതിനായിരം ശമ്പളം തരാം. നിങ്ങൾക്കാ ജോലിചെയ്യാൻ പറ്റുമോ? മൃഗശാലയുടെ മാനേജർ ചോദിച്ചു. "സാർ, എനിക്ക് അത്തരത്തിലുള്ള ഉന്നതജോലി ചെയ്യാനുള്ള കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല." അയാൾ മറുപടി പറഞ്ഞു. "അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. ഞങ്ങൾ നിങ്ങൾക്കാവശ്യമായ എല്ലാവിധ പരിശീലനങ്ങളും നൽകുന്നതാണ്." മാനേജർ പറഞ്ഞു. "നിങ്ങൾ പരിശീലനം തരുമെങ്കിൽ ഞാൻ റെഡി. " അയാൾ ഉത്തരം പറഞ്ഞു. അവർ അയാൾക്ക് ജോലിയെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു. "ഈ മൃഗശാലയിൽ ഒരു കുരങ്ങനുണ്ടായിരുന്നു. എല്ലാവരെയും നന്നായി രസിപ്പിച്ചിരുന്ന ആ കുരങ്ങായിരുന്നു മൃഗശാലയുടെ ആകർഷണം. നമ്മുടെ വരുമാനമായ ആ കുരങ്ങ് മരിച്ചുപോയി. മരിച്ച വിവരം, പക്ഷേ ജനങ്ങൾക്കറിയില്ല. അതിനാൽ ആ കുരങ്ങിനെ പരിശീലിപ്പിച്ച ആൾ നിങ്ങൾക്ക് പരിശീലനം നൽകും. നിങ്ങൾ ക...

സ്നേഹപൂർവ്വം..... നിന്റെ കിണർ

ഉപ്പൂപ്പാന്റെ കാലത്ത് കിണർ കുഴിപ്പിച്ചപ്പോൾ കിണറിന്റെ ആഴം 12 അടി. വാപ്പാന്റെ കാലത്ത് അത് 24 അടിവരെയായി. പിന്നെ എന്റെ ഊഴമായിരുന്നു. കിണർ കുഴിച്ചു 68 അടിയിൽ എത്തിയിട്ടും വെള്ളമില്ല! ഇന്ന് രാവിലെ കിണറിൽ  നോക്കിയപ്പോൾ വെള്ളത്തിനുപകരം ഒരു വെളുത്ത പേപ്പർ. അതൊരു  കത്തായിരുന്നു. കിണർ, ഞാനെന്ന മനുഷ്യനെഴുതിയ, ഒരു തുറന്ന കത്ത് ! "എടാ പൊട്ടാ, നിന്റെ വാപ്പുപ്പാടെ കാലത്ത് ഒരു ഏക്കറുണ്ടായിരുന്ന ഈ പറമ്പിൽ നൂറ് തെങ്ങിൻതടങ്ങളുണ്ടായിരുന്നു. ഓരോ മഴയിലും ഏകദേശം ഒരു ലക്ഷം ലിറ്റർ വെള്ളമാണ്  തെങ്ങിൻതടത്തിൽ  തടഞ്ഞുനിർത്തി ഭൂമിയെക്കൊണ്ട്  കുടിപ്പിച്ചത്. നിന്റെ വാപ്പാടെ കാലമായപ്പോൾ പറമ്പ് ചുരുങ്ങി തെങ്ങിൻതടങ്ങൾ മുപ്പതായി. ഒടുവിൽ നിന്നിലെത്തിയപ്പോൾ  നിനക്ക് കൈവന്ന എട്ടുസെന്റിൽ വീടും ഇന്റർലോക്കുമിട്ടു. മാത്രമല്ല വീടിന്റെ കൂരയിൽ വീഴുന്ന  വെള്ളത്തെപ്പോലും പുറത്താക്കി പടിയടച്ചു പിണ്ഡം വച്ചു! സീറോ ബാലൻസുള്ള അക്കൗണ്ടിൽ പണമിടാതെ, ചെക്കെഴുതി ബാങ്കിന്റെ  കൗണ്ടറിൽ കൊടുത്തിട്ട്   കാശിനുവേണ്ടി ക്യൂവിൽ  കാത്തുനിൽക്കുന്ന പൊട്ടാ, ആദ്യം നിന്റെ അക്കൗണ്ടിൽ പണം...

കൂടോത്രം

ഭാര്യമാരെ കൂട്ടി കഥയെഴുതരുതെന്ന് ആരോ പറഞ്ഞിരുന്നു.. ഒരു തവണത്തേക്ക് ക്ഷമിക്കണം.. പിന്നെ പിന്നീട് എഴുതുമ്പോഴും. അവരില്ലാതെ നമുക്കെന്താഘോഷം. അതു കൊണ്ടാ..     കോഴിമുട്ടത്തോടിനുള്ളിൽ മനോഹരമായ ചിത്രങ്ങൾ വരക്കുന്ന ഒരാളെക്കുറിച്ച് ഫെയ്സ് ബുക്കിൽ കണ്ട ഒരു വീഡിയോ, ചിത്രം വരയിൽ താൽപര്യമുള്ള ഒൻപതു വയസുകാരി മോൾക്ക് കാണിച്ചു കൊടുത്തപ്പോൾ തുടങ്ങിയതാണ് എനിക്കും കോഴിമുട്ടയിൽ ചിത്രം വരക്കണമെന്ന അവളുടെ മോഹം. അങ്ങനെയാണ് അടുക്കളയിൽ നിന്ന് ഒരു കോഴിമുട്ട ഭാര്യയും കോഴിയുമറിയാതെ കട്ടെടുത്ത് മകൾക്ക് കൊടുത്തത്.. ഇതു വരെ പേപ്പറിൽ മാത്രം വരയും കുറിയുമായി നടന്നിരുന്ന അവൾക്ക് പുതിയ മീഡിയ കിട്ടിയതിലുള്ള സന്തോഷം കുറച്ചൊന്നുമായിരുന്നില്ല.. ഉമ്മയെ കാണിക്കരുതെന്ന കർശന നിർദ്ദേശം ഞാനവൾക്ക് കൊടുത്തിരുന്നു. നമ്മളായിട്ടെന്തിനാ വെറുതെ അവരുടെ വായിലിരിക്കുന്ന അന്യഭാഷാ വാചകങ്ങൾ പുറത്തേക്ക് ചാടിക്കുന്നത്..     വൈകുന്നേരം ജോലി കഴിഞ്ഞ് വന്നപ്പോൾ മകൾ എന്റെടുത്ത് വന്നു സങ്കടം പറയുന്നു. അവൾക്ക് ചിത്രം വരക്കാനായി കൊടുത്ത കോഴിമുട്ട കാണാനില്ലത്രെ... എവിടാ വെച്ചിരുന്നതെന്നതെന...

പഞ്ചസാര ഇട്ട ചായ

നിനയ്ക്കാത്ത നേരത്ത് അഞ്ചാറ് ആളുകൾ വീട്ടിലേക്ക് കയറിവന്നു. കണ്ടപാടേ പിരിവുകാരാണെന്ന് മനസ്സിലായെങ്കെലും എല്ലാം വേണ്ടപ്പെട്ടവരായതുകൊണ്ട് അടുക്കളയിൽ നിൽക്കുന്ന ഭാര്യ കേൾക്കാൻ വിളിച്ചു പറഞ്ഞു. “ എടീ... അഞ്ചാറ് കപ്പ് ചായ എടുത്തോ” പെട്ടന്ന് കർട്ടനു പുറകിൽ ഭാര്യയുടെ മുഖം തെളിഞ്ഞു. കണ്ണുകൾ കൊണ്ടവൾ കഥകളിമുദ്രകാട്ടി   അകത്തേക്കു ക്ഷണിച്ചു. കാര്യമറിയാൻ ഞാൻ അടുക്കളയിൽ ചെന്നു. “ അതേ... !! ഇന്നലെതൊട്ട് പറയുന്നതാ പഞ്ചസാര തീർന്ന കാര്യം. ടിന്നിലുണ്ടായിരുന്നത് തട്ടിക്കുടഞ്ഞിട്ടാ രാവിലെ ചായ തന്നത്. ഇനിയിപ്പം ചായ ഇടാൻ ഒരു നുള്ളു പഞ്ചസാര പോലുമില്ല. “ “ അത് സാരമില്ല. നീ മധുരമില്ലാത്ത ചായ ഉണ്ടാക്കിക്കോ. ഞാൻ മാനേജ് ചെയ്തോളാം.” കുറച്ചു കഴിഞ്ഞപ്പോൾ   ഭാര്യ ചായ കൊണ്ടു വെച്ചു. ചായക്കപ്പ്   ഓരോന്നായി എടുത്ത് കൊടുക്കുന്നതിനു മുമ്പ് ഞാൻ അതിഥികളെ ഓർമ്മിപ്പിച്ചു. “ ഇതിൽ ഏതോ ഒരു കപ്പ് ചായ പഞ്ചസാരയിടാത്തതാണ്. അത് ആർക്കാണോ കിട്ടുന്നത് അവരുടെ വീട്ടിലായിരിക്കും ഈ ഞായറാഴ്ച   നമ്മൾ എല്ലാവരും വിരുന്നിന് പോകുന്നത്. എന്താ   ഇതൊക്കെയല്ലേ ഒരു സന്തോഷം“ സന്തോഷത്തോടെ ചായ കുടികഴിഞ്...

ഭാര്യയുടെ മെസേജ്

ഭക്ഷണം കഴിക്കുന്നതിനിടയിൽ ഫോണിൽ കുത്തിക്കൊണ്ട് ഇരിക്കുന്ന ഭാര്യയുടെ അടുത്തിരിക്കുകയായിരുന്നു ഞാൻ. പെട്ടെന്ന് അടുക്കളയിൽ ചാർജ് ചെയ്യാൻ വച്ച ഫോണിൽ വാട്സാപ്പ് മെസേജ് വന്ന ശബ്ദം.. നോക്കാനായി ഓടിച്ചെന്ന് ഫോൺ എടുത്തപ്പോ   ദാ കിടക്കുന്നു ഭാര്യയുടെ മെസേജ്.... " തിരിച്ചു വരുമ്പോൾ ആ ഉപ്പിന്റെ പാത്രം കൂടെ എടുത്തോ ചേട്ടാ"

രാജാവ്

അറബി :    നിങ്ങളൂടെ                     നാട്ടിൽരാജാ                     വില്ലേ ❓       ഇന്ത്യ ൽ :   ഉണ്ടല്ലോ അറബി:     ആരായിരു                     ന്നു രാജാവ് ഇന്ത്യൻ:    നൂറ് രൂപയു                    ടെ ഇന്ത്യൻ                    രൂപി സിലു                     ള്ള ഗാന്ധി             ...

എന്നും ഒരേ പശു ആയിരുന്നോ

ഒരു ദിവസം ഭർത്താവും ഭാര്യയും കൂടി നഗരത്തിലെ ഓണം സ്പെഷ്യൽ മേളകൾ കാണാൻ പോയി. മൃഗ സംരക്ഷണ വകുപ്പിന്റെ സ്ടാളിൽ ഒരു കൂട്ടിൽ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരിക്കുന്നു. ഒരുബോർഡ് മുൻപിൽ തൂക്കിയിരുന്നു. " ഇവൻ കഴിഞ്ഞ വർഷം 50 തവണ ഇണചേർന്നിട്ടുണ്ട്‌." ബോർഡ് കണ്ടു ഭാര്യ ഭർത്താവിനെ നോക്കി ഒരു കുസൃതി ചിരി ചിരിച്ചു.. 😉 അടുത്ത കൂട്ടിൽ വേറെ ഒരു കൂറ്റൻ വിത്ത് കാളയെ നിർത്തിയിരുന്നു. മുൻപിൽ തൂക്കിയിരിക്കുന്ന ബോർഡ് : " ഇവൻ കഴിഞ്ഞ വർഷം 120 തവണ ഇണ ചേർന്നിട്ടുണ്ട്‌ ". ബോർഡ് വായിച്ച ഭാര്യ പൊറുപൊറുത്തു. " ആഴ്ചയിൽ രണ്ടിൽ കൂടുതൽ തവണ. കണ്ടു പഠിക്കു മനുഷ്യാ"... അവൾ പറഞ്ഞു. തൊട്ടടുത്ത വേറൊരു കൂട്ടിൽ മൂന്നാമതൊരു വിത്ത് കാളയെ കൂടി നിരത്തിയിരുന്നു. മുൻപിൽ തൂക്കിയിരിക്കുന്ന ബോർഡ് : " ഇവൻ കഴിഞ്ഞ വർഷം 365 തവണ ഇണ ചേർന്നിട്ടുണ്ട്‌.!!!!" ബോർഡ് വായിച്ച ഭാര്യ അവന്റെ മുതുകിൽ ഒരു തോണ്ട് കൊടുത്തിട്ട് പയ്യെ പറഞ്ഞു. " അതായത് ദിവസേന..!! നിങ്ങൾക്ക് ഇവനിൽ നിന്നും ശരിക്കും ഒത്തിരി പഠിക്കാനുണ്ട്...." ഒടുവിൽ ക്ഷമ നശിച്ച് ഭർത്താവ് ഭാര്...

മാതൃഭാഷ

ഒരിക്കൽ അക്ബർ ചക്രവർത്തിയുടെ രാജ്യ സദസ്സിൽ ഒരു ബഹുഭാഷാ പണ്ഡിതൻ വന്നു . സദസ്സിലുണ്ടായിരുന്ന വിദ്വാൻമാരെ നോക്കി അദ്ദേഹം ഒരു വെല്ലുവിളി നടത്തി . " എൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ സാധിക്കുന്ന ആരെങ്കിലും ഈ സദസ്സിലുണ്ടോ ?" സദസ്സിലെ പലരും പല ഭാഷകളിലും സംസാരിച്ച് നോക്കി , പക്ഷേ എല്ലാ ഭാഷകളിലും ഒരേ നൈപുണ്യം പുലർത്തിയിരുന്ന പണ്ഡിതൻറെ മാതൃഭാഷ കണ്ടുപിടിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല . ബീർബൽ മാത്രം ഒന്നും മിണ്ടാതെ നിന്നു . രാജ്യസദസ്സിലെ വിദ്വാൻമാർക്ക് പ്രശ്‌നം പരിഹരിക്കാൻ ഒരു ദിവസത്തെ സമയം കൂടി അനുവദിച്ച് കൊടുത്തുകൊണ്ട് അന്ന് രാത്രി ബഹുഭാഷാ പണ്ഡിതൻ കൊട്ടാരത്തിൽ തന്നെ തങ്ങി . രാത്രി കനത്തപ്പോൾ പണ്ഡിതൻ ഗാഢ നിദ്രയിലായി . ബീർബൽ ഒരു വടിയുമായി പതുങ്ങി ചെന്ന് പണ്ഡിതൻറെ കാലിൽ ആഞ്ഞൊരു അടി കൊടുത്തു . വേദനകൊണ്ടു പുളഞ്ഞ പണ്ഡിതൻ ഞെട്ടി എഴുന്നേറ്റ് അലറി വിളിച്ചു "Ouch!!! Ouch!!! Who the hell is this, you scoundrel, I will kill you" പണ്ഡിതന് മുഖം കൊടുക്കാതെ ബീർബൽ ഇരുളിൻറെ മറപറ്റി ഓടി ...