Posts

Showing posts from March, 2022

ഷിറിയ അലിക്കുഞ്ഞി മുസ്ലിയാർ

മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ജില്ലയില്‍ പ്രചാരം നേടിയ സമസ്ത മുശാവറ അംഗമായിരുന്ന കാഞ്ഞങ്ങാട് അബൂബക്കര്‍ ഹാജിയുടെ വിയോഗത്തെ തുടര്‍ന്നാണ് അലിക്കുഞ്ഞി ഉസ്താദ് സമസ്തയില്‍ എത്തുന്നത്. പ്രായം കുറഞ്ഞ മുശാവറ അംഗമായിരുന്നു. അലിക്കുഞ്ഞി ഉസ്താദിനെ കൂടാതെ കാസര്‍കോട് ഖാസിയായിരുന്ന അവറാന്‍ മുസ്ലിയാര്‍ മാത്രമാണ് അന്ന് കാസര്‍കോട് ജില്ലയില്‍ നിന്ന് മുശാവറയില്‍ ഉണ്ടായിരുന്നത്. ചുരുക്കത്തില്‍ 56 വര്‍ഷത്തെ മുശാവറ അംഗമെന്ന ഖ്യാതിയും ഉസ്താദിനുണ്ട്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പ്രചരണ രംഗത്ത് സജീവ സാന്നിധ്യമായിരുന്നു. അവിഭക്ക സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്ന് വന്നപ്പോള്‍ അതിനെ കുറിച്ച് പഠിക്കാനും നോമിനേറ്റ് അംഗങ്ങളായ 40 പേരുടെ വിവരങ്ങള്‍ തയ്യാറാക്കി നല്‍കാനും ചുമതലപ്പെടുത്തിയത് ആലിക്കുഞ്ഞി ഉസ്താദിനെയും ഇബ്‌നു ഖുതുബി എന്നറിയപ്പെട്ടിരുന്ന സി.എച്ച്. അബ്ദുറഹ്‌മാന്‍ മുസ്ലിയാരെയുമാണ്. 1989 ല്‍ സമസ്തയില്‍ ഉണ്ടായ ...

കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ

ജന്മദിനം : 22-03-1937 ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു. കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു. *ജീവിത രേഖ* കുട്ടിക്കാലം കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ്‌ ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22 നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്‌. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള...

കുട്ടികൾക്കുള്ള ശിക്ഷ

കുട്ടികൾ എന്തെങ്കിലും തെറ്റ് ചെയ്യുന്നത് കണ്ടാലുടൻ കടുത്ത ശിക്ഷ നൽകുന്ന മാതാപിതാക്കളുണ്ട്. നല്ല അടി കൊടുത്താൽ കുട്ടി ചെയ്‌ത തെറ്റ് മനസ്സിലാക്കി തിരുത്തിക്കോളുമെന്ന ധാരണയിലാണിത്. ഇത് തെറ്റായ നടപടിയാണ്. ഇത്തരം കടുത്ത ശിക്ഷ കുട്ടിയെ വാശിക്കാരനോ വാശിക്കാരിയോ ആക്കാം. കുട്ടി ചെയ്‌ത ഏതെങ്കിലും പ്രവർത്തിയിൽ ദേഷ്യം തോന്നിയാലും സമചിത്തതയോടെ നേരിടുകയാണ് വേണ്ടത്. കുട്ടിയെ ക്രൂരമായി ശിക്ഷിക്കുന്നതിനു പകരം അടുത്ത് ചേർത്തു നിർത്തി സ്നേഹപൂർവ്വം കാര്യങ്ങൾ മനസ്സിലാക്കുകയാണ് വേണ്ടത്. മാത്രമല്ല വഴക്കു പറയുന്ന സമയത്ത് ചീത്ത വിളിക്കുന്ന ചില മാതാപിതാക്കളുണ്ട്. ഇത്തരം പദപ്രയോഗങ്ങൾ കുട്ടിയും കേട്ടു പഠിക്കുമെന്ന കാര്യം അവർ വിസ്മരിക്കുകയാണ്. 🌹🌹🌹🌹🌹🌹🌹

തെറ്റുകൾ മനുഷ്യസഹജം

തോറ്റു പോകാനും തളർന്ന് പോകാനും ഒരു പാട് കാരണങ്ങൾ ഉണ്ടാകും. പക്ഷേ ജയിക്കാൻ ഒരൊറ്റ കാരണമേ ഉണ്ടാകൂ .. ജയിച്ചേ തീരൂ എന്ന നമ്മുടെ ഉറച്ച തീരുമാനം. തെറ്റുകൾ മനുഷ്യസഹജം. പറ്റിയ തെറ്റുകൾ അറിഞ്ഞ നിമിഷം തന്നെ തിരുത്താൻ ശ്രമിക്കുക. തെറ്റുതിരുത്തി പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോഴാണ് ജീവിതം കൂടുതൽ പക്വതയാർജ്ജിക്കുന്നത്. നമ്മൾ ചുറ്റുപാടും നോക്കിക്കൊണ്ടിരുന്നാൽ മുന്നോട്ടു പോകാനാവില്ല. അവിടെ നമ്മുടെ തെറ്റുകളെക്കുറിച്ചുള്ള വിമർശനങ്ങളും കുറ്റപ്പെടുത്തലുമൊക്കെയായിരിക്കും. നേരെ മാത്രം നോക്കുക .നമ്മുടെ ലക്ഷ്യം അവിടെയാണ്. തോൽക്കുമെന്ന ഭീതി വരുമ്പോൾ ഭീരുക്കൾ ചതിയുടെ മാർഗ്ഗവും ആക്രമവും അഴിച്ചുവിടുന്നു. ധീരൻമാർ തോൽവിയെ അംഗീകരിക്കാനും വീണ്ടും ജയം ലക്ഷ്യമാക്കി നേരായ മാർഗ്ഗത്തിൽ മുന്നേറാനും ശ്രമിക്കുന്നു. നമ്മൾ എടുക്കുന്ന തീരുമാനങ്ങളിൽ നമ്മുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന ശരിയായ തീരുമാനങ്ങളും എന്നാൽ ജീവിതത്തെ നശിപ്പിക്കാൻ കഴിയുന്ന തെറ്റായ തീരുമാനങ്ങളും ഉണ്ടാകാം. തെറ്റ് പറ്റിയെന്ന തിരിച്ചറിവുണ്ടായാൽ ഉടൻ തന്നെ തിരുത്തണം. അല്ലെങ്കിൽ ജീവിതത്തിൽ തിരിച്ചുപിടിക്കാനാവാത്ത വിധം പലതും നഷ്ടപ്പെട്ടു പോയേക്കാം. 🌹🌹🌹🌹🌹...

പരാജയം ഒരു കുറ്റമല്ല

ആത്മശക്തിയിൽ വിശ്വസിക്കുക.ലക്ഷ്യത്തിലെത്താൻ പരിശ്രമിക്കുക .അതിനായി ശരിയായ മാർഗ്ഗം കണ്ടെത്തുക .പ്രവൃത്തികൾ മുൻകൂട്ടി ആസൂത്രണം ചെയ്യുക. സ്വന്തം കഴിവിലുള്ള വിശ്വാസമാണ് വിജയത്തിലേക്കുള്ള  ആദ്യ ചുവട് വയ്പ്. വിജയം ഒരിക്കലും അന്തിമമല്ല. പരാജയം മാരകവുമല്ല .പുതിയ ഒരു തുടക്കത്തിനുള്ള ധൈര്യമാണത്. പരാജയം ഒരിക്കലും ഒരു കുറ്റമല്ല. പക്ഷേ അതിൽ നിന്നും പാOങ്ങൾ പഠിക്കാതിരുന്നാൽ അതൊരു കുറ്റം തന്നെയാണ്. നമുക്ക് ചിരിക്കാൻ അറിയാവുന്നിടത്തോളം കാലം നമ്മുടെ പരാജയം കണ്ട് ആസ്വദിക്കാൻ ആർക്കും തന്നെ കഴിയില്ല. ജീവിതത്തിൽ  ഒരിക്കലെങ്കിലും പരാജയത്തിൽ അകപ്പെട്ടവർക്കു മാത്രമേ വിജയത്തിൻ്റെ മഹിമ അറിയാൻ കഴിയൂ.. സംഘർഷങ്ങളും വിദ്വോഷവും പരസ്പര വിശ്വാസമില്ലായ്മയും നിങ്ങളുടെ തലച്ചോറിൻ്റെ പ്രവർത്തനത്തെയും കാര്യക്ഷമതയെയും പ്രതികൂലമായി ബാധിക്കും.  അതിനാൽ അവ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ജീവിതപന്ഥാവിലെ നേർപാതയിലേക്ക് ചരിക്കുമ്പോൾ മാതാപിതാക്കളേയും ഗുരുക്കന്മാരേയും ഉത്തമ സുഹൃത്തുക്കളേയും വഴികാട്ടികളാക്കുക. ⛱️⛱️⛱️⛱️⛱️⛱️⛱️👆 . ...

എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!"

ഒരു പാവപ്പെട്ട കർഷകൻ മഹാജ്ഞാനിയായ ഒരു ഗുരുവിനെ കാണുവാൻ ചെന്നു, ഗുരുവിനോട് അയാൾ ചോദിച്ചു, ഗുരോ..! "ഞാൻ എന്തുകൊണ്ടാണ്‌ ഇത്ര പാവപ്പെട്ടവൻ ആയത്‌ എന്ന് അറിയാൻ കഴിയുമോ? ഉടനെ തന്നെ ഗുരു പറഞ്ഞു, "കാരണം വേറൊന്നുമല്ല, ദാനം ചെയ്യാൻ നീ പഠിച്ചില്ല." അത്‌ കേട്ട്‌ അതിശയം പ്രകടിപ്പിച്ച്‌ ആ ദരിദ്ര കർഷകൻ ചോദിച്ചു, "പക്ഷെ, എന്റെ കയ്യിൽ ദാനം ചെയ്യാൻ ഒന്നുമില്ലല്ലൊ!" അതിന്‌ ഗുരു മറുപടി പറഞ്ഞത്‌ ഇങ്ങനെ: "നിന്റെ മുഖത്തിന്‌ മറ്റുള്ളവർക്ക്‌ വേണ്ടി ഒരു പുഞ്ചിരി നൽകാൻ കഴിയും. നിന്റെ ചുണ്ടുകൾക്ക്‌ മറ്റുള്ളവർക്ക്‌ നല്ല വാക്കുകൾ കൊടുക്കാൻ കഴിയും, ദുഃഖങ്ങളിൽ അവരെ ആശ്വസിപ്പിക്കുന്ന മധുരമായ വാക്കുകൾ പറയാൻ കഴിയും. നിന്റെ കൈകൾക്ക്‌ ആശ്രയമില്ലാത്തവരുടെ കൈകൾ പിടിച്ച്‌ സഹായിക്കുവാൻ കഴിയും. എന്നിട്ടും നീ പറയുന്നു, മറ്റുള്ളവർക്ക്‌ കൊടുക്കുവാൻ നിന്റെ കയ്യിൽ ഒന്നുമില്ല എന്ന്!" മറ്റുള്ളവരെ നോക്കി പുഞ്ചിരിക്കുമ്പോൾ നിങ്ങൾ ദാനം ചെയ്യുകയാണ്‌. മോശം വാക്കുകൾ പറയാൻ കഴിയുമ്പോഴും നല്ല വാക്കുകൾ നിങ്ങൾ പറയുന്നുവെങ്കിൽ, നിങ്ങൾ ദാനം ചെയ്യുകയാണ്‌. മറ്റൊരാൾ നിങ്ങളോട്‌ ഒരബദ്ധമോ തെറ്റോ ചെയ്താൽ പ്രതികാരം ച...

പ്രഭാതഭക്ഷണം

പ്രഭാതഭക്ഷണം പതിവായി ഒഴിവാക്കുന്നവരില്‍ ഡിമെന്‍ഷ്യ(മറവിരോഗം) സാധ്യത നാല് മടങ്ങ് വര്‍ധിപ്പിക്കുമെന്ന് പഠനം. ദ ലാന്‍സെറ്റില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ലോകത്ത് മറവി രോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. ഓരോ മൂന്ന് സെക്കന്‍ഡിലും ഡിമെന്‍ഷ്യയുടെ ഒരു പുതിയ കേസ് വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നാണ് അല്‍ഷിമേഴ്സ് ഡിസീസ് ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തലച്ചോറിന്റെ ആരോഗ്യം ക്രമാതീതമായി കുറയുന്നതുമായി ബന്ധപ്പെട്ട ലക്ഷണങ്ങള്‍ക്കുള്ള പൊതുവായ പദമാണ് ഡിമെന്‍ഷ്യ. പ്രായമായവരില്‍ സാധാരണ കണ്ടുവരുന്ന രോഗങ്ങളിലൊന്നാണിത്. ഈ അവസ്ഥയില്‍ രോഗിക്ക് ചിന്ത, വൈജ്ഞാനിക പ്രവര്‍ത്തനം, ഓര്‍മ്മ എന്നിവ നഷ്ടപ്പെടുന്നു. 📚📚📚📚

ഉറക്കം

സ്ഥിരമായി ഉറക്കം ഒഴിച്ചാൽ അത് തലച്ചോറിനെ ബാധിക്കും. നമ്മുടെ ചിന്തകളും, പ്രവർത്തികളും എല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. നമ്മൾ ദിവസവും ഒരുപാട് കാര്യങ്ങൾ കാണുകയും, കേൾക്കുകയും, ചിന്തിക്കുകയും, പടിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. ശരീരത്തിന് ശരിയായ വിശ്രമം അഥവാ ഉറക്കം ലഭിക്കുന്ന സമയത്താണ് തലച്ചോർ നിങ്ങൾക്ക് ആവശ്യം ഉള്ളതും ഇല്ലാത്തതുമൊക്കെ തരം തിരിച്ച് വെക്കുന്നത്.  കൂടാതെ നിങ്ങൾ ദിവസം മുഴുവൻ ചെയ്യുന്ന കാര്യത്തിൻറ്റെ ഫലമായി ഒരുപാട് വിഷ രാസ വസ്തുക്കൾ ഉണ്ടാകാറുണ്ട്. അതെല്ലാം വൃത്തിയാക്കി നിങ്ങളുടെ മനസ്സിനെ ശാന്തമാക്കി അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കാൻ തലച്ചോർ സഹായിക്കും. ശരിയായ ഉറക്കം ലഭിച്ചില്ലെങ്കിൽ നിങ്ങളുടെ തലച്ചോറിന് ഈ പറഞ്ഞ കാര്യങ്ങൾ ഒന്നും നല്ലത് പോലെ ചെയ്യാൻ കഴിയില്ല. സ്ഥിരമായി ഉറക്കമില്ലായ്‌മ മാനസിക കഴിവുകളെയും വൈകാരികാവസ്ഥയെയും നല്ല രീതിയിൽ ബാധിക്കുന്നു. നിങ്ങള്‍ക്ക് കൂടുതല്‍ അക്രമാസക്തരാകാൻ സാധ്യതയുണ്ട്. രാത്രി ഉറങ്ങാതിരിക്കുമ്പോൾ പകല്‍ നേരങ്ങളില്‍ നിങ്ങൾ അലസരായിരിക്കും. ഇത് ശാരീരിക പ്രവര്‍ത്തികളില്‍ നിന്ന് നിങ്ങളെ തടയുന്നു. അതിനാൽ ഉറക്കമില്ലായ്മ നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്...

ഏറു കൊള്ളുമ്പോൾ മുഴുവനും കൊള്ളണം.

കറുത്തവരുടെ വിമോചന നായകൻ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഒരു സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു. ആരോ ഒരാൾ തന്റെ ഷൂ എടുത്ത് അദ്ദേഹത്തിന് നേരെ എറിഞ്ഞു. അത് അദ്ദേഹത്തിന്റെ ദേഹത്ത് തന്നെ കൊണ്ടു. പൊടുന്നനെ സദസ്സ് നിശബ്ദമായി. മാർട്ടിൻ ലൂഥർ ചെറിയൊരു പുഞ്ചിരിയോടുകൂടെ ആ ഷൂ കുനിഞ്ഞെടുത്തു. എന്നിട്ട് പറഞ്ഞു :  എനിക്കൊരു ഷൂസ് വാങ്ങുവാനുള്ള കഴിവില്ലെന്നറിയാവുന്ന ഏതോ ഒരു ഉദാരമതിയായ മനുഷ്യൻ ഒരു ഷൂസ് എനിക്ക് എറിഞ്ഞു തന്നിരിക്കുകയാണ്. ഇത് ഒരെണ്ണം മാത്രമേ ഉള്ളൂ എന്നൊരു പരാതി എനിക്കുണ്ട്. അതുകൊണ്ട് മറ്റേ ഷൂസുകൂടി എനിക്ക് എറിഞ്ഞു തരുവാൻ അങ്ങ് മനസ്സ് കാണിക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. ജനം ആർത്തു ചിരിച്ചു ഒപ്പം കുറച്ച് അധികനേരം നീണ്ടു നിന്ന കൈയടിയും. അതിനിടയിലൂടെ ഒരു കാലിൽ മാത്രം ഷൂ ധരിച്ചൊരാൾ ഞൊണ്ടി ഞൊണ്ടി തല കുനിച്ചു വിളറിയ മുഖത്തോടെ പുറത്തേക്കിറങ്ങി.  സുഹൃത്തുക്കളെ, ചിലപ്പോഴൊക്കെ അങ്ങിനെയാണ്. ഏറുകൾ കൊള്ളേണ്ടി വരും. അവഹേളനങ്ങളുടെ, ഒറ്റപ്പെടുത്തലുകളുടെ, കളിയാക്കലുകളുടെ ഏറുകൾ. നമ്മുടെ ശെരികൾക്കുവേണ്ടി നിവർന്നു നിൽക്കുമ്പോൾ, അതിനെ എതിർക്കുന്നവരേക്കാൾ ഉച്ചത്തിൽ നമ്മളത് വിളിച്ചു പറയുമ്പോൾ ചിലർക്കെങ്കിലും...

കരാർ പാലിക്കാനുള്ളതാണ്

ഖലീഫ ഉമർ (റ) ന്റെ ഭരണകാലത്ത് മൂന്നാളുകൾ ഒരു യുവാവിനെ പിടിച്ചുകൊണ്ടുവന്ന് ഖലീഫയോട് പറഞ്ഞു ഞങ്ങളുടെ നേതാവേ, ഇയാൾ ഞങ്ങളുടെ പിതാവിനെ കൊലപ്പെടുത്തിയിരിക്കുന്നു. താങ്കൾ ഇയാളോട് പ്രതികാരം ചെയ്താലും. ഉമർ (റ) അയാളോട് ചോദിച്ചു. എന്തിനാണ് നീഅവരുടെ പിതാവിനെ കൊന്നത് ? അയാൾ പറഞ്ഞു, നേതാവെ ഞാനൊരു ആട്ടിടയനാണ് എന്റെ ഒരാട് അവരുടെ പിതാവിന്റെ വളപ്പിൽനിന്നും ചെടി ഭക്ഷിച്ചു അയാൾ വലിയ ഒരുപാറക്കല്ലുകൊണ്ട് ആടിനെ ദ്രോഹിച്ചു ആട് ചത്തു. അതേപാറക്കല്ലുകൊണ്ട് ഞാൻ അയാളെയും ദ്രോഹിച്ചു അങ്ങിനെ അയാൾ മരിച്ചു. *✒️ഉമർ (റ) പറഞ്ഞു. ഞാൻ നിന്റെമേൽ ശിക്ഷ നടപ്പിലാക്കാൻപോകുന്നു.* അദ്ധേഹം ഖലീഫയോട് യാജിച്ചു, എനിക്ക് നിങ്ങൾ ഒരു മൂന്നുദിവസം സമയം തരണം. എന്റെപിതാവ് മരണപ്പെടുമ്പോൾ എനിക്കും ഇളയ സഹോദരനുംവേണ്ടി ഒരു പാരിതോഷികം തന്നേൽപിച്ചിട്ടുണ്ട് നിങ്ങൾ ഇപ്പോൾ എന്നെകൊന്നാൽ എന്റെസഹോദരനും അത് നഷ്ടപ്പെടും. അവനെ സംരക്ഷിക്കാൻ മറ്റാരുമുണ്ടാകില്ല. ഖലീഫ പറഞ്ഞു. ശരി എന്നാൽ നിനക്ക് പകരം ആരാണ് ജാമ്യം നിൽക്കുക ? അയാൾ അവിടെ കൂടിയവരെയെല്ലാം നോക്കി അവസാനം “അബൂദറ്” എന്നയാളെ ചൂണ്ടി അദ്ധേഹം പറഞ്ഞു. ഇയാൾ എനിക്കുവേണ്ടി ജാമ്യം നിൽക്കും ! ഖലീഫ ഉമർ (റ) അബൂദറി...

ശബ്ദിച്ചാൽ നമ്മുടെ ജോലി പോകും

🌹🌹🌹🌹🌹🌹🌹🌹     B.A വരെ പഠിച്ച ഒരാൾ നിരവധി ജോലികൾക്ക് അപേക്ഷ നൽകി. അവസാനം, ഒരു മൃഗശാലയിൽ നിന്നും ഇൻ്റർവ്യൂ കാർഡ് വന്നു. ഇൻ്റർവ്യൂവിന് മൃഗശാലയിൽ എത്തിയ അയാളോട് പ്രതീക്ഷിക്കുന്ന ശമ്പളം എത്രയാണെന്ന് ചോദിച്ചു: പ്രതീക്ഷിക്കുന്ന ശമ്പളം അയ്യായിരമാണെന്ന് പറഞ്ഞു. " ഞങ്ങൾ നിങ്ങൾക്ക് അമ്പതിനായിരം ശമ്പളം തരാം. നിങ്ങൾക്കാ ജോലിചെയ്യാൻ പറ്റുമോ? മൃഗശാലയുടെ മാനേജർ ചോദിച്ചു. "സാർ, എനിക്ക് അത്തരത്തിലുള്ള ഉന്നതജോലി ചെയ്യാനുള്ള കഴിവും വിദ്യാഭ്യാസവുമൊന്നുമില്ല." അയാൾ മറുപടി പറഞ്ഞു. "അതൊന്നും നിങ്ങൾ കാര്യമാക്കേണ്ടതില്ല. ഞങ്ങൾ നിങ്ങൾക്കാവശ്യമായ എല്ലാവിധ പരിശീലനങ്ങളും നൽകുന്നതാണ്." മാനേജർ പറഞ്ഞു. "നിങ്ങൾ പരിശീലനം തരുമെങ്കിൽ ഞാൻ റെഡി. " അയാൾ ഉത്തരം പറഞ്ഞു. അവർ അയാൾക്ക് ജോലിയെക്കുറിച്ച് വിശദീകരിച്ചുകൊടുത്തു. "ഈ മൃഗശാലയിൽ ഒരു കുരങ്ങനുണ്ടായിരുന്നു. എല്ലാവരെയും നന്നായി രസിപ്പിച്ചിരുന്ന ആ കുരങ്ങായിരുന്നു മൃഗശാലയുടെ ആകർഷണം. നമ്മുടെ വരുമാനമായ ആ കുരങ്ങ് മരിച്ചുപോയി. മരിച്ച വിവരം, പക്ഷേ ജനങ്ങൾക്കറിയില്ല. അതിനാൽ ആ കുരങ്ങിനെ പരിശീലിപ്പിച്ച ആൾ നിങ്ങൾക്ക് പരിശീലനം നൽകും. നിങ്ങൾ ക...

പാത്രത്തിൽ ഉള്ളത് എന്തോ, അതാണ് തുളുമ്പുക.

ഒരു സൂഫിയോട് ഒരാൾ ഒരു സംശയം ചോദിച്ചു... ഗുരോ എന്ത് കൊണ്ടാണ് ചില സജ്ജനങ്ങൾ പോലും ചില സമയത്ത് മുൻകോപികളും അക്രമകാരികളും ചീത്ത വാക്കുകൾ പറയുന്നവരുമായിത്തീരുന്നത്.? സൂഫി ആ സംശയം ചോദിച്ചയാളെ സമീപത്തേക്ക് വിളിച്ചു.    സൂഫി അയാളുടെ കയ്യിലിരുന്ന ജലം നിറഞ്ഞ പാത്രത്തിൽ നോക്കി ചോദിച്ചു നിങ്ങളുടെ നേരെ ഒരാൾ വന്ന് ശരീരത്തിലിടിക്കുകയോ നിങ്ങളുടെ കൈയ്യിൽ പിടിച്ചുലയ്ക്കുകയോ ചെയ്താൽ നിങ്ങളുടെ കൈയ്യിലെ പാത്രത്തിലുള്ള ജലം നിലത്ത് വീഴില്ലേ എന്താ കാരണം..?  സൂഫിയുടെ ചോദ്യത്തിന് ആ മനുഷ്യൻ നിഷ്കളങ്കമായി മറുപടി പറഞ്ഞു അപരൻ എന്റെ നേർക്ക് വന്നിടിച്ചതിനാലും എന്റെ കൈയ്യിൽ പിടിച്ച് കുലുക്കിയതിനാലുമാണ് എന്റെ കൈവശമിരുന്ന പാത്രത്തിലെ ജലം താഴെ തൂവിപോയത്. സൂഫി പറഞ്ഞു. ഉത്തരം തെറ്റാണ്.  സൂഫി തുടർന്നു.. നിങ്ങളുടെ കൈകൾക്കുള്ളിലുള്ള പാത്രത്തിൽ ജലം ഉണ്ടായിരുന്നതിനാൽ മാത്രമാണ് ആ പാത്രത്തിലെ ജലം മണ്ണിൽ തൂവിപ്പോയത്.  സൂഫി തുടർന്നു... ഒരു പക്ഷേ നിങ്ങളുടെ പാത്രത്തിൽ പാൽ ആയിരുന്നു ഉണ്ടായിരുന്നതെങ്കിൽ അതായിരിക്കും തൂവുക..! അതായത്  എന്താണോ നിങ്ങളുടെ പാത്രത്തിനുള്ളിലുള്ളത്  അത് മാത്രമേ തുളുമ്പി പുറത്ത്...

എങ്ങനെ ലക്ഷ്യത്തിലെത്തി ?

ഒരിക്കല്‍ ഒരു കാട്ടില്‍ ഒരുമത്സരം നടക്കുകയായിരുന്നു. . ഒരുവലിയ മരത്തില്‍ കയറുക എന്നതാണ് മത്സരം..മൃഗങ്ങള്‍ എല്ലാം അവിടെ ആ മരത്തിന് ചുറ്റും കൂടിയിട്ടുണ്ട്...മൃഗങ്ങള്‍ എല്ലാം ശ്രമിക്കുന്നുണ്ട്. പക്ഷെ കൊമ്പുകള്‍ ഒന്നും ഇല്ലാത്ത മരംആയതുകൊണ്ട് കേറുന്നവര്‍ വേഗത്തില്‍ താഴെ വീണ് പോകുന്നു. പലരും പലവട്ടം ശ്രമിച്ചിട്ട് പരാജയപ്പെട്ടു... ഒരു തവള ബഹളങ്ങള്‍ക്കിടയില്‍ മരത്തില്‍ കയറാന്‍ ആരംഭിച്ചു... മറ്റു മൃഗങ്ങള്‍ കൂവി... ചിലര്‍ പറഞ്ഞു" ഇവനെക്കാള്‍ വലിയവന്‍ നോക്കിയിട്ട് നടന്നില്ല, പിന്നെയാണ് ഇവന്‍... മറ്റുചില തവളകള്‍ അവനെ പിന്തിരിപ്പിക്കുവാന്‍ നോക്കി.. അതൊന്നും ആ തവളയെ ബാധിച്ചില്ല.. അവന്‍ വീണ്ടും പതുക്കെ കയറാന്‍ നോക്കി..അത്ഭുതമെന്നു പറയട്ടെ കുറച്ചു സമയത്തിനുള്ളതില്‍ അവന്‍ ലക്ഷ്യസ്ഥാനത്ത് എത്തി.. തന്നെ കളിയാക്കിയവര്‍ ജയ് വിളിച്ചു... രാജാവായ സിംഹം ട്രോഫി നല്‍ക്കുമ്പോള്‍ ചോദിച്ചു " സ്നേഹിതാ, എത്രയൊക്കെ നിരുത്സാഹപ്പെടുത്തലുകളും വിമര്‍ശനങ്ങളും കേട്ടിട്ടും താങ്കള്‍ പിന്മാറാതെ എങ്ങനെ ലക്ഷ്യത്തിലെത്തി ? അവന്‍ ഒന്നും ഉത്തരം പറഞ്ഞില്ല... പെട്ടന്ന് മൃഗങ്ങളുടെ ഇടയില്‍നിന്നും ആ തവളയുടെ ...

നീ ആരായിത്തീരും

ഒരിക്കൽ ഒരു ശിഷ്യൻ ഗുരുവിനോട്‌ ചോദിച്ചു. “ഗുരുവേ, ഞാൻ അങ്ങയെ എങ്ങനെയാണ്‌ കാണേണ്ടത് ? ഗുരുവായോ, അദ്ധ്യാപകനായോ, യജമാനനായോ, പ്രബോധകനായോ, സതീർത്ഥ്യനായോ, പിതാവായോ, അതോ ദൈവമായോ?” സൗമ്യമായ ഒരു പുഞ്ചിരിയോട്‌ കൂടി ഗുരു ഇങ്ങനെ പ്രതിവചിച്ചു. “എന്നെ ഒരു ഗുരുവായി കണ്ടാൽ നീ ഒരു നല്ല ശിഷ്യനാകും. അദ്ധ്യാപകനായി കണ്ടാൽ നീ ഒരു നല്ല വിദ്യാർത്ഥിയാകും. യജമാനനായി കണ്ടാൽ നീ ഒരു നല്ല ഭൃത്യനാകും. നീ എന്നെ ഒരു പ്രബോധകനായി കണ്ടാൽ നീ ഒരു നല്ല ശ്രോതാവാകും. സതീർത്ഥ്യനായി കണ്ടാൽ നീ ഒരു നല്ല സുഹൃത്താകും. പിതാവായി കണ്ടാൽ നീ നല്ലൊരു മകനാകും. നീ എന്നെ ദൈവമായി കണ്ടാൽ നീ നല്ലൊരു ഭക്തനാകും.” ശിഷ്യന്റെ അത്ഭുതം കൊണ്ട്‌ വിടർന്ന കണ്ണുകളിലേക്ക്‌ നോക്കിക്കൊണ്ട്‌ അദ്ദേഹം തുടർന്നു. “നീ എന്നെ ഏത്‌ രീതിയിൽ കണ്ടാലും എന്നിൽ അത്‌ യാതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. പക്ഷെ, അത്‌ തീർച്ചയായും നിന്നിൽ മാറ്റമുണ്ടാക്കും. നാളെ നീ ആരായിത്തീരും എന്നത്‌ ഇന്ന് നീ എന്നെ എങ്ങനെ കാണുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.” ഈ ഭൂമിയിലുള്ള ഏതൊന്നിനെയും കുറിച്ചുള്ള നമ്മുടെ വ്യാഖ്യാനം, നമ്മുടെ ചിന്താഗതിയുടെയും മനോഭാവത്തിന്റെയും കൂടി വ്യാഖ്യാനമാണ്‌. ആ വസ്തുവി...

പരാതിപ്പെട്ടികൾ അടച്ചു നന്ദിയുള്ളവരാകുക.

പത്തു വർഷം കൂടുമ്പോൾ രണ്ടു വാക്ക് മാത്രം ശിഷ്യർക്ക് ഗുരുവിനോട് പറയാം. ഇതായിരുന്നു ആ ആശ്രമത്തിലെ നിയമം. അതനുസരിച്ചുള്ള പത്തു വർഷത്തെ നിശ്ശബ്ദതതയ്‌ക്ക് ശേഷം ഒരു ശിഷ്യൻ ഗുരുവിനടുത്തെത്തി. രണ്ടു വാക്കുകൾ പറയാൻ ഗുരു അനുവാദം കൊടുത്തു. 'കിടക്ക കട്ടിയാണ് ' ശിഷ്യൻ പറഞ്ഞു. വീണ്ടും പത്തു വർഷം കഴിഞ്ഞപ്പോൾ ഗുരുവിനെ കണ്ടു ശിഷ്യൻ പറഞ്ഞു. 'ഭക്ഷണം മോശമാണ്'. പിന്നെയും പത്തു വർഷങ്ങൾ കടന്നു പോയി. രണ്ടു വാക്കുകൾ കൂടി പറയാൻ ഗുരുആ വശ്യപ്പെട്ടു. ശിഷ്യൻ പറഞ്ഞു. 'ഞാൻ വിടുകയാണ്'. ഗുരു ചിരിച്ചു കൊണ്ടു പറഞ്ഞു. 'നല്ലത്, കാരണം മുപ്പത് കൊല്ലമായി നീ പരാതി മാത്രമേ പറഞ്ഞിട്ടുള്ളൂ'. ഇതിൽ തെല്ലും അതിശയോക്തിയില്ല കാരണം, നമ്മിൽ പലരും മുപ്പതും അമ്പതും വർഷങ്ങളായി പരാതി മാത്രം പറഞ്ഞു ജീവിക്കുന്നവരാണ്. 'സുഖമാണോ' എന്നു ആരെങ്കിലും കുശലം ചോദിച്ചാൽ 'സുഖമായിരിക്കുന്നു ' എന്നു സന്തോഷത്തോടെ പറയുന്നതിന് പകരം 'കുഴപ്പമില്ല അങ്ങനെ പോകുന്നു' എന്നു പരിഭവത്തോടെ പറയുന്നവരാണ് ബഹുഭൂരിപക്ഷവും. 'ചെരിപ്പ് ഇല്ല എന്നു ഞാൻ വേദനിച്ചു. കാലുകളില്ലാത്തവരെ കാണുന്നതു വരെ' എന്...

ഈ സമയവും കടന്നു പോകും

ഒരു അവസ്ഥയും കാലവും ഒരുപാട് സമയം നീണ്ടു നിൽക്കില്ല. എത്ര വലിയ സങ്കടത്തിലും സന്തോഷത്തിലും വായിക്കാൻ പറ്റിയ ഒരേ ഒരു വാചകം ഇതാണ്. "ഈ സമയവും കടന്നു പോകും... " നമ്മളെ ഇഷ്ടപ്പെടാത്തവരുടെ ഇഷ്ടം നേടാനായി നമ്മൾ വിനിയോഗിച്ച സമയമാണ് ജീവിതത്തിൽ നമ്മൾ പാഴാക്കിക്കളഞ്ഞ സമയം .നമ്മളെ സ്നേഹിക്കുന്നവർക്കു വേണ്ടി നാം മാറ്റിവച്ച സമയമാണ് ഏറ്റവും വിലപ്പെട്ട സമയം. നമ്മളോട് സമയം കിട്ടുമ്പോൾ മാത്രം സംസാരിക്കാൻ വരുന്നവരും ഇല്ലാത്ത സമയം ഉണ്ടാക്കി സംസാരിക്കുന്നവരും തമ്മിൽ ഏറെ വ്യത്യാസം ഉണ്ടായിരിക്കും.. മറ്റുള്ളവർക്ക് എപ്പോഴാണ് നമ്മളെ വേണം എന്നു തോന്നുന്നത് അപ്പോൾ അവർ തീർച്ചയായും നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു നാം ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. താല്പര്യം ഇല്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്.. സൂര്യോദയം പോലെ തന്നെയാണ് അവസരങ്ങളും.. അധികനേരം കാത്ത് നിന്ന് സമയം പാഴാക്കിയാൽ നമ്മുടെ കൈയിൽ വന്നു ചേർന്ന അവസരങ്ങളും അസ്തമിക്കും. വരാൻ പോകുന്ന വലിയ നേട്ടങ്ങൾക്കായി ചില നഷ്ടങ്ങളെ നാം കണ്ടില്ലെന്ന് തന്നെ വക്കണം. നഷ്ടങ്ങളില്ലാതെ ഒരു നേട്ടവും ആരും കരസ്...

കൂട്ടമായി നിൽക്കുക

പരസ്പരം പോരടിച്ചു നില്ക്കുന്ന ഒരു സമൂഹത്തേക്കാൾ എപ്പോഴും അഭികാമ്യർ ഒരൊറ്റ മനസ്സോടെ പ്രവർത്തിക്കുന്ന ഒരു ചെറുകൂട്ടമാണ്. ഒറ്റപ്പെട്ടു നില്ക്കുന്ന മരം .. അതെത്ര വലുതായാലും കൊടുങ്കാറ്റിൽ പിഴുതെറിയപ്പെട്ടേക്കാം. പക്ഷേ കൂട്ടമായി നില്ക്കുന്ന മരങ്ങൾ കാറ്റിനെ അതിജീവിക്കും. ഒരു നൂലിഴ കൊണ്ട് തണുപ്പിനെ പ്രതിരോധിക്കാൻ കഴിയില്ല. പക്ഷേ ഒത്തിരി നൂലിഴകൾ കൂട്ടി നെയ്തെടുക്കുമ്പോൾ അതൊരു വസ്ത്രമായി മാറി നമ്മുടെ തണുപ്പകറ്റുന്നു. അഭിനന്ദനങ്ങളേയും വിമർശനങ്ങളേയും ഒരേ മനസ്സോടെ സ്വീകരിക്കുക. ഒരു ചെടി വളർന്ന് പുഷ്പിക്കണമെങ്കിൽ അതിന് മഴയും വെയിലും ഒരു പോലെ ആവശ്യമാണ്‌. സ്വന്തം പ്രവർത്തനങ്ങളിൽ സ്വയം വിമർശനം നടത്തി ഞാനെന്ന ഭാവത്തെ ജയിക്കാനായാൽ അത് നമുക്ക് സംസ്കാര സമ്പന്നമായ ജീവിതത്തിലേക്കുള്ള വാതായനങ്ങൾ തുറക്കുകയാകും. നിങ്ങൾ നിങ്ങളോടു തന്നെ സ്നേഹത്തോടും ബഹുമാനത്തോടു കൂടിയും പെരുമാറുക. അപ്പോൾ നമുക്ക് മറ്റുള്ളവരുടെ സ്നേഹവും ബഹുമാനവും ആർജ്ജിക്കാൻ കഴിയും .അങ്ങിനെ മുന്നോട്ടുള്ള നമ്മുടെ പ്രയാണത്തിൽ സ്വന്തം പ്രപഞ്ചം തന്നെ സൃഷ്ടിക്കാൻ നമുക്ക് കഴിയും. .🌹🌹🌹🌹🌹

നീതിയും, അനീതിയും.

🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 പാത്രത്തിൽ നെയ്യുമായി വഴികളിലൂടെ നടന്ന് വിൽക്കുന്ന ഒരു സ്ത്രീയെ സമ്പന്നനായ ഒരാൾ കണ്ടു. അയാൾ ചോദിച്ചു : “എന്താണ് ഈ പാത്രത്തിൽ ?.” “നെയ്യാണ്.” “നല്ലതാണോ, കാണട്ടെ.” സ്ത്രീ പാത്രം തലയിൽ നിന്നും ഇറക്കി വെയ്ക്കുന്നതിനിടയിൽ പാത്രത്തിന്റ മൂടി തുറന്നു പോയി. സമ്പന്നനായ ആളുടെ വസ്ത്രത്തിൽ നെയ്യ് വീണു. സമ്പന്നൻ ദേഷ്യത്തോടെ ചോദിച്ചു: “നിങ്ങൾ എന്താണ് ഈ ചെയ്തത്. നിങ്ങൾക്കെന്താ കണ്ണ് കണ്ട് കൂടേ ?.” സ്ത്രീ പറഞ്ഞു: “ക്ഷമിക്കണം മുതലാളി, അറിയാതെ സംഭവിച്ചു പോയതാ.” സമ്പന്നൻ ദേഷ്യത്തോടെ പറഞ്ഞു: “അത്യാവശ്യമായ് ഒരു പർട്ടിയിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഞാൻ. നിങ്ങൾ കാരണം ഇനി എങ്ങിനെ ഈ ഡ്രസ്സുമിട്ട് പോകും.” “എനിക്ക് മറ്റൊരു ഡ്രസ്സ് വാങ്ങിക്കാനുള്ള പൈസ നിങ്ങൾ തരണം.” “ഞാനോ ?!. ഞാൻ പാവമാണ് മുതലാളി, എന്റെ കൈയിൽ എവിടെന്നാണ് കാശ്.” സ്ത്രീ പറഞ്ഞു. “അതൊന്നും എനിക്കറിയില്ല. എനിക്ക് കാശ് കിട്ടിയേ തീരൂ. ” സമ്പന്നന്റെ വാശി കണ്ട് സ്ത്രീ ചോദിച്ചു, “എത്ര പൈസയാണ് നിങ്ങൾക്ക് വേണ്ടത്?.” സമ്പന്നൻ പറഞ്ഞു: “ആയിരം രൂപ.” സ്ത്രീ കരഞ്ഞു പറഞ്ഞു: “എന്റെ കൈയിൽ അത്ര രൂപയൊന്നും ഇല്ല. വൈകിട്ട് വരെ ഈ...