Posts

Showing posts from January, 2020

ആത്മാവും പിശാചിന്റെ ചതിക്കുഴികളും

“മനുഷ്യഹൃദയത്തില്‍ പിശാച് സ്വാധീനം ചെലുത്തും. അല്ലാഹുവിനെ സ്മരിച്ചാല്‍ അവന്‍ പിന്തിരിയും. അല്ലാഹുവിനെ മറന്നാല്‍ ഹൃദയം അവന്റെ നിയന്ത്രണത്തിലാവും” (നബിവചനം). മണ്ണുകൊണ്ടാണ് മനുഷ്യ സൃഷ്ടിപ്പ്. അതിനാല്‍ മണ്ണില്‍ നിക്ഷിപ്തമായ സ്വഭാവ പ്രകൃതങ്ങള്‍ മനുഷ്യനിലും കാണും. വെള്ളത്തിന്റെയും അഗ്നിയുടെയും അംശങ്ങള്‍ സൃഷ്ടിപ്പിന് ഉപയോഗപ്പെടുത്തിയിട്ടുള്ളതിനാല്‍ അതിന്റെ സ്വഭാവവും അവനില്‍ പ്രകടമാകും. മൃഗീയവും പൈശാചികവുമായ സ്വഭാവങ്ങള്‍ മനുഷ്യനില്‍ സംഗമിച്ചത് ഇതിനാല്‍ കൂടിയാണ്. “മുട്ടിയാല്‍ മുഴങ്ങുന്ന ഉണങ്ങിയ കളിമണ്ണിനാല്‍ മനുഷ്യനെ സൃഷ്ടിച്ചു. അഗ്നിജ്വാലയില്‍ നിന്ന് ജിന്നിനെയും സൃഷ്ടിച്ചു”എന്നാണ് ഖുര്‍ആനിക ഭാഷ്യം. ഇബ്ലീസിന്റെ പാദസ്പര്‍ശമേറ്റതും ഏല്‍ക്കാത്തതുമായ മണ്ണുകള്‍ ഭൂമിയില്‍ നിന്ന് മനുഷ്യ സൃഷ്ടിപ്പിനുവേണ്ടി ശേഖരിച്ചവയില്‍ ഉണ്ടായിരുന്നു. പിശാചിന്റെ പാദസ്പര്‍ശമേറ്റ മണ്ണുകൊണ്ടാണ് അല്ലാഹു നഫ്സിനെ സൃഷ്ടിച്ചത്. അതിനാല്‍ സകല വിനാശങ്ങളുടെയും പ്രഭവകേന്ദ്രമായി അതുമാറി. ഇബ്ലീസിന്റെ പാദസ്പര്‍ശമേല്‍ക്കാത്ത മണ്ണുകൊണ്ടാണ് പ്രവാചകരെയും ഔലിയാക്കളെയും സൃഷ്ടിച്ചത്. പ്രധാനമായും നബി(സ്വ)യുടെ സൃഷ്ടിപ്പിന് ഹേതുകമായ മണ്ണ...

ജഅ്ഫര്‍ (റ)

         വിരഹ ദുഃഖം - 01 *❂••••••••••••••••••••••••••••❂*         നേരം വെളുത്തുവരുന്നതേയുള്ളൂ; അസ്മാബീവി നേരത്തെതന്നെ എഴുന്നേറ്റു. മരച്ചില്ലകളില്‍ കളകളാരവം. ദൂരെ എവിടെയോ നിന്ന്‍ സുബ്ഹി ബാങ്കിന്‍റെ നേര്‍ത്ത ശബ്ദം. കുട്ടികള്‍ ഗാഢനിദ്രയിലാണ്. ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അവര്‍ ഉറങ്ങുകയാണ്. അബ്ദുള്ള, മുഹമ്മദ്‌, ഔന്‍. മൂന്നുപേരും ഒരുതരക്കാരാണ്. കളിച്ചുനടക്കുന്ന പ്രായം. കുട്ടികളുടെ ഉപ്പ ശാമിലെ മുഅ്തത്തിലേക്ക് പോയതാണ്; ഇസ്‌ലാമിന്‍റെ ശത്രുക്കളോട് പടപൊരുതാന്‍. വൈകാതെ തിരിച്ചുവരും. മദീനയില്‍ നിന്ന്‍ ആയിരത്തി ഒരുനൂറ് കിലോമീറ്റര്‍ അകലെ ബൈത്തുല്‍ മുഖദ്ദിസിനടുത്താണ് മുഅ്തത്ത് എന്ന ഗ്രാമം. അദ്ദേഹം ഒറ്റക്കല്ല. മുവ്വായിരം പട്ടാളക്കാരെയാണ് നബി(ﷺ) പറഞ്ഞയച്ചത്.    സംഘത്തിനു യാത്രയയപ്പ് നല്‍കിയപ്പോള്‍ ഇസ്‌ലാമിന്‍റെ പതാക സൈദുബിന്‍ ഹാരിസയുടെ കയ്യില്‍ കൊടുത്തുകൊണ്ട് അവിടുന്ന്‍ പറഞ്ഞു: അദ്ദേഹം യുദ്ധത്തില്‍ രക്തസാക്ഷിയായാല്‍ രണ്ടാമതായി ജഅ്ഫറും മൂന്നാമതായി അബ്ദുള്ളാഹിബിന്‍ റവാഹയും പതാകവഹിക്കട്ടെ. അപ്പോള്‍ രണ്ടാം ചാന്‍സ് തന്‍റെ ഭര്‍ത്താവിനാണ് ലഭിച്ചത്. ...

ലുബാബയുടെ ഉപ്പ

       ❂••••••••••••••••••••••••••••❂         പുരനിറഞ്ഞുനില്‍ക്കുന്ന മകളെ നോക്കി അദ്ദേഹം നെടുവീര്‍പ്പിട്ടു. അവളെ മാന്യമായി വിവാഹം ചെയ്തയക്കണം. എത്രയെത്ര ആലോചനകളായി വരുന്നു. വരുന്നവര്‍ക്കെല്ലാം അവളെ ഇഷ്ടമാണ്. നല്ല ബുദ്ധിയും അതിസാമര്‍ത്ഥ്യവുമുള്ളവളാണവള്‍. ആണ്‍പിറന്നോനായി വരുന്ന ആര്‍ക്കെങ്കിലും അവളെ പിടിച്ചുകൊടുത്താല്‍ പറ്റില്ല. സമര്‍ത്ഥനും മിടുമിടുക്കനുമായ ഒരു മണവാളനേ കൊടുക്കൂ.    ഖിദാമിന്‍റെ മനസ്സില്‍ ഒരായിരം മോഹങ്ങള്‍ ഓളംവെട്ടി. വീടിന്‍റെ പൂമുഖത്തിരുന്ന്‍ അദ്ദേഹം ആലോചിക്കുകയായിരുന്നു. അതിരില്ലാത്ത ചിന്തകള്‍. അവസാനം എന്തോ ഉറച്ചഭാവത്തില്‍ അയാള്‍ വീടിനുള്ളിലേക്ക് നോക്കി നീട്ടിവിളിച്ചു.      ‘ഖന്‍സാ.....   മോളേ ഖന്‍സാ....’      ‘ലബ്ബൈക്ക് യാ അബതി’   ഉള്ളില്‍നിന്ന്‍ ആ കിളിശബ്ദം ഒഴുകിയെത്തി. എന്താ ബാപ്പാ വിളിച്ചത്?     ഖന്‍സാഇനെ ബാപ്പ ഖിദാം അരികെ നിര്‍ത്തി. പതിഞ്ഞ സ്വരത്തില്‍ പറഞ്ഞുതുടങ്ങി; “മോളെ, പ്രായപൂര്‍ത്തിയെത്തിയ പെണ്‍കുട്ടിയാണ് നീ. നിനക്കൊരു കല്യാണമൊക്കെ വേണ്ടേ?” ...

ആ ഓര്‍മ്മ പോലും അവരുടെ ബോധം നശിപ്പിച്ചു...

✍ അബൂബക്കര്‍  അഹ്‌സനി പറപ്പൂർ. ഉത്ത്ബത്തുല്‍ ഉലാം, നമ്മള്‍ പരിചയപ്പെടേണ്ട വ്യക്തിത്വമാണ്. അല്ലാഹുവിനെ ഭയപ്പെട്ട് സദാസമയവും ജീവിതം കഴിച്ചു കൂട്ടിയ മഹാനായിരുന്നു. ആഖിറത്തെ ഭയപ്പെടുന്ന വിഷയത്തില്‍ ഹസന്‍ ബസ്വരി തങ്ങളുമായിട്ടാണ് ചരിത്രം അദ്ദേഹത്തെ താരതമ്യം ചെയ്തത്.കാലം മുഴുവന്‍ വ്രതത്തിലായി കഴിഞ്ഞു കൂടുന്ന ത്യാഗിയായിരുന്നു. ഓരോ ദിവസവും അദ്ദേഹത്തിന്റെ കൈവശം ബാക്കിയാവുന്ന പണം ഒരു നാണയമാണ്. ആ ഒരു നാണയം കൊണ്ട് അദ്ദേഹം ഈത്തപ്പനയോല വാങ്ങും. എന്നിട്ട് ആ ഓല മുടഞ്ഞിട്ട് അത് മൂന്ന് നാണയത്തിന് വില്‍ക്കും. കിട്ടുന്ന മൂന്ന് നാണയങ്ങളില്‍ ഒരു നാണയം മഹാനവര്‍കള്‍ സ്വദഖഃ നല്‍കും. ഒരു നാണയം കൊണ്ട് രാത്രിയിലേക്കുള്ള ഭക്ഷണം വാങ്ങും.  ബാക്കിയുള്ള ഒരു നാണയം അടുത്ത ദിവസത്തെ ഓലവാങ്ങാനായി സൂക്ഷിക്കും. ഇതായിരുന്നു മഹാന്റെ സമ്പാദ്യ ശീലം. പക്ഷികള്‍ അദ്ദേഹവുമായി സംസാരിക്കാറുണ്ടായിരുന്നുവെന്നാണ് മഹാന്മാര്‍ രേഖപ്പെടുത്തിയിട്ടുള്ളത്. അത്രമേല്‍ മഹത്തരമായിരുന്നു മഹാനവര്‍കളുടെ വ്യക്തിത്വം. **************************** അതാഅ് തങ്ങളാണ് *ഉത്ത്ബത്തുല്‍ ഉലാം* എന്നവരുമായുള്ള അനുഭവം പങ്കുവെക്കുന്നത്. 'ഞങ്ങള് ഉത്...

ഐകമത്യം മഹാബലം

        വിശ്വാസികൾക്കിടയിൽ ഐക്യവും സ്‌നേഹവും മുമ്പന്നത്തെക്കാളേറെ ഊട്ടിയുറപ്പിക്കേണ്ട കാലഘട്ടമാണിത്. അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കണമെന്നും ഭിന്നിക്കരുതെന്നും വിശുദ്ധ ഖുർആൻ നമ്മെ ശക്തമായി ഉണർത്തുന്നുണ്ട്. *"വിശ്വാസികളേ,  നിങ്ങൾ അല്ലാഹുവെ സൂക്ഷിക്കേണ്ട രൂപത്തിൽ സൂക്ഷിക്കുക. നിങ്ങൾ മുസ്‌ലിംകളായിക്കൊണ്ടല്ലാതെ മരിക്കാനിടയാകരുത്. നിങ്ങളൊന്നിച്ച് അല്ലാഹുവിന്റെ പാശത്തെ മുറുകെപ്പിടിക്കുക. നിങ്ങൾ ഭിന്നിച്ച് പോകരുത്'' (ആലു ഇംറാൻ: 102)*        ഐക്യമായി നീങ്ങേണ്ടതിനെ കുറിച്ച് മുത്ത് നബി (സ) ശക്തമായി നമുക്ക് മുന്നറിയിപ്പ് നൽകുന്നുണ്ട്. *'നിങ്ങൾ ഭിന്നതയെ സൂക്ഷിക്കുക. കാരണം പിശാച് ഒറ്റപ്പെട്ടവന്റെ കൂടെയാണ്. ഒന്നിക്കുന്ന രണ്ടാളുകളിൽ നിന്ന് അവൻ കൂടുതൽ അകന്നു നിൽക്കുന്നു' (തിർമുദി)*        അടിസ്ഥാനപരമായ തൗഹീദിൽ വിശ്വസിക്കുന്ന, ആശയതലത്തിലും ആദർശത്തിലും ഒരൊറ്റ ചിന്താഗതിയുമായി പോകുന്ന എല്ലാവരും സംഘടനാപരമായ ഭിന്നമായ നിലപാടുകളുടെ പേരിൽ ഭിന്ന ചേരികളിൽ നിലയുറപ്പിക്കുമ്പോഴും പരസ്പരം സ്‌നേഹവും ഒരുമയും കാത്തുസൂക്ഷിച്ച് സമുദായത്തിന്റെ ജ...

നിസ്‌കാരം 22, 23, 24

            നിസ്‌കാരം- 📩22 ♻നിസ്‌കാരത്തിന്റെ ഫര്‍ളുകള്‍..          നിസ്‌കാരത്തില്‍ പാലിച്ചിരിക്കേണ്ട മര്യാദകളാണല്ലോ ശര്‍തുകളും ഫര്‍ളുകളും. ശര്‍തുകളെ വിശദമായി ചര്‍ച്ച ചെയ്തു. നിസ്‌കാരത്തിന്റെ ഭാഗമായ ഫര്‍ളുകള്‍, അത് 14 എണ്ണമാകുന്നു. *1.നിയത്ത്. *2. തക്ബീറത്തുല്‍ ഇഹ്‌റാം.* *3. ഖിയാം (നില്‍ക്കാന്‍ കഴിവുള്ളവര്‍ നിന്ന് നിസ്‌കരിക്കല്‍)* *4. ഫാത്വിഹ.* *5. റുകൂഹ്.* *6. ഇഅ്തിദാല്‍.* *7. ഓരോ റക്അത്തിലും രണ്ട് സുജൂദ്.* *8. സുജൂദുകള്‍ക്കിടയിലുള്ള ഇരുത്തം.* *9. റൂകൂഅ്, ഇഅ്തിദാല്, രണ്ട് സുജൂദ്, ഇരുത്തം എന്നിവയിലെ അടക്കം.* *10. ഒടുവിലത്തെ അത്തഹിയാത്ത്.* *11. അവസാനത്തെ അത്തഹിയാത്തിന് ശേഷം നബി(സ്വ)യുടെ മേല്‍ സലാം ചൊല്ലുക.* *12. അത്തഹിയാത്ത്, സ്വലാത്ത്, സലാം എന്നിവക്കുവേണ്ടി ഇരിക്കുക.* *13. ഒന്നാം സലാം.* *14. മുകളില്‍ പറഞ്ഞ ഫര്‍ളുകളെല്ലാം ക്രമത്തില്‍ പാലിക്കുക.* *🕌നിസ്‌കാര രൂപം:-*        സൃഷ്ടി സൃഷ്ടാവുമായുള്ള സംവദനത്തില്‍ സൃഷ്ടിപൂര്‍വ്വോപരി മുഖപ്രസന്നതയോടും ഉന്മേഷത്തോടെയും കൂടി കാണപ്പെടേണ്ടതുണ്ട്. *കാരണം...

നിസ്‌കാരം 19, 20, 21

            നിസ്‌കാരം- 📩19         🪀ഔറത്ത് മറക്കല്‍..           നഗ്നത മറക്കുക എന്നത് നിസ്‌കാരത്തിന്റെ മൂന്നാമത്തെ  ശർഥാണ്. പുരുഷന്‍മാരും അടിമ സ്ത്രീകളും മുട്ടുമുതല്‍ പൊക്കിളുവരെയുള്ള സ്ഥലമാണ് മറക്കല്‍ നിര്‍ബന്ധം. പ്രായപൂര്‍ത്തിയാകത്തവര്‍ക്കും നിയമം ബാധകമാണ്.         *സ്ത്രീകള്‍ക്ക് നിസ്‌കാരത്തില്‍ മുഖവും മുന്‍കയ്യും ഒഴികെയുള്ള സ്ഥലങ്ങളും അന്യപുരുഷന് മുമ്പില്‍ ശരീരം മുഴുവനും മറക്കണം.* പ്രായപൂര്‍ത്തായാകാത്ത ബാലികക്കും നിസ്‌കാരത്തിന്റെ ഔറത്ത് സമമാണ്.       അഭിമുഖമായി സംസാരിക്കുമ്പോള്‍ തൊലിയുടെ നിറം കണാത്ത വിധത്തിലുളള വസ്ത്രം കൊണ്ട് മുകളില്‍ നിന്നും വശങ്ങളില്‍ നിന്നും മറക്കണം. നിസ്‌കാരത്തിലും അല്ലാത്ത സമയത്തും ഔറത്ത് മറക്കല്‍ നിര്‍ബന്ധമാണ്. എന്നാല്‍ നിസ്‌കാരത്തില്‍ ഔറത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധപാലിക്കണം. കാരണം അത് നിസ്‌കാരത്തിന്റെ സാധൂകരണത്തെ ബാധിക്കുന്നതാണ്.         സാധാരണ ഗതിയില്‍ പാന്റ്‌സ് ധരിക്കുമ്പോള്‍ മുന്‍ഭാഗം പൊക്കിളിന് നേരെ ...

നിസ്‌കാരം 16, 17, 18

            നിസ്‌കാരം- 📩16            🪀വുളൂഅ് 🏐ഖുഫ്ഫ..         കഠിനമായ ചൂടിനെയും മറ്റു പ്രതിരോധിക്കാനായി തോല്, മരം എന്നിവകൊണ്ട് നിര്‍മ്മിക്കുന്ന ഖുഫ്ഫ മരുഭൂമിയിലൂടെയുള്ള യാത്രക്കോ കാട്ടില്‍ വേട്ടക്ക് പോകാനോ ആണ് സാധാരണയായി ധരിക്കാറ്. കണങ്കാലിന്റെ പകുതിക്ക് മുകളില്‍ വരെ മറക്കുന്നതാണ് സാധാരണ ഗതിയിലുള്ള ഖുഫ്ഫ.       എന്നാല്‍ ഖുഫ്ഫ ഷൂവിന്റെ ഉള്ളില്‍ ധരിക്കുന്ന സോക്‌സോ ഷൂവോ ഖുഫ്ഫയുടെ ഗണത്തില്‍ പെടുത്താവതല്ല. അതുകൊണ്ട് ഇവക്കുമുകളില്‍ തടവുന്നത് സാധൂകരിക്കാനാവില്ലെ. 🏐ഹൗളില്‍ ശ്രദ്ധിക്കേണ്ടത്..          കൈയിട്ട് വുളൂഅ് ചെയ്യുന്ന പളളി ഹൗളുകള്‍, ടാങ്കുകള്‍, സമ്മേളന നഗരിയിലേയും മററും തല്‍ക്കാലിക ഹൗളുകള്‍ എന്നിവയിലൊക്കെ ഏകദേശം 200 ലിറ്റര്‍ വെള്ളമുള്ളപ്പോള്‍ മാത്രമേ അതില്‍ കയ്യിട്ട് വുളൂഅ് ചെയ്യാവൂ.         ജലക്ഷാമം അനുഭവപ്പെടുന്ന സമയത്തും സാധാരണയില്‍ കവിഞ്ഞ് കൂടുതല്‍ ആളുകള്‍ ഒന്നിച്ച് വുളൂഅ് ചെയ്യുമ്പോഴും പലപ്പോഴും ഇത്രയും അധികം വെള്ളം ഹൗളുകളില്...

നിസ്‌കാരം 13, 14, 15

            നിസ്‌കാരം- 📩13            *🪀വുളൂഅ്-*        ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകാന്‍ വുളൂഅ് ചെയ്യണം. ചില പ്രത്യേക അംഗങ്ങള്‍ ചില പ്രത്യേക രീതിയില്‍ സ്‌നാനം ചെയ്യുന്നതിനെയാണ് വുളൂഅ് എന്ന് അര്‍ത്ഥമാക്കുന്നത്.       *ഇത് വളരെ ശ്രഷ്ടമായ ഒരു ഇബാദത്താണ്. അന്ത്യനാളില്‍ എന്റെ സമുദായം വുളൂഅ് ചെയ്തതുകാരണം കൈകാലുകളും മുഖവും പ്രകാശിക്കുന്നവരായി സന്നിഹിതരാകുമെന്ന് തിരുമേനി(സ്വ) ഒരിക്കല്‍ അരുളി.* അല്ലാഹുതന്നെ ശുദ്ധിയുടെ പ്രാധാന്യം നമ്മെ അറിയിക്കുകയുണ്ടായി. നിങ്ങളെ ശുദ്ധീരകരിക്കണമെന്നും തന്റെ അനുഗ്രഹം പൂര്‍ത്തിയാക്കിത്തരണമെന്നും അവന്‍ ഉദ്ദേശിക്കുന്നു. നിങ്ങള്‍ നന്ദിയുള്ളവരാകാന്‍ വേണ്ടി. (വി.ഖു 5/6)    *🏐വുളൂഇന്റെ ശര്‍ത്വുകള്‍-*                          കുളിയുടെ സര്‍ത്വുകള്‍ തന്നെയാണ് വുളൂഇന് ബാധകമായിട്ടുള്ളത്. അത്‌വളരെ വിശദമായി നാം ചര്‍ച്ച ചെയ്തതാണല്ലോ?.      *🧉ശര്‍ത്വുകള്‍ അഞ്ചാണ്.* *🗳1. ...

നിസ്‌കാരം 10, 11, 12

            നിസ്‌കാരം- 📩10-              🪀കുളി..      വലിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാകുന്നത് കുളിയിലൂടെ ആണ്. അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവാന്‍ വേണ്ടി കുളിക്കുമ്പോള്‍ അതിന് ചില മര്യാദകള്‍ പാലിക്കല്‍ അത്യാവശ്യമാണ്. അവയില്‍ പ്രധാനപ്പെട്ടതാണ് ശര്‍ത്വകളും ഫര്‍ളുകളും. *🧉ശര്‍ത്വുകള്‍*      കുളിയുടെ ശര്‍ത്വകള്‍ അഞ്ചെണ്ണമാണ്. *1. ശുദ്ധജലം*         അശുദ്ധി ഉയര്‍ത്തുക മാലിന്യങ്ങല്‍ നീക്കുക തുടങ്ങി ഏതു ശുദ്ദീകരണവും ശുദ്ധ ജലം കൊണ്ടല്ലാതെ പറ്റില്ല. മറ്റു വിശേഷണങ്ങളൊന്നുമില്ലാതെ വെള്ളമെന്ന് പറയാവുന്നതാണ് മാഉം മുത്വലഖ് ഉദാ – കടല്‍ വെള്ളം ,പുഴ വെള്ളം കിണര്‍ വെല്‌ളം യഥാര്‍ത്ഥത്തില്‍ ഇവിടെ പുഴ കടല്‍ എന്നീ വിശേഷണങ്ങള്‍ സ്ഥലത്തെ മാത്രമെ സൂചിപ്പിക്കുന്നുള്ളു. മാത്രവുമല്ല പുഴ കടല്‍ എന്നീ വിശേഷണ നാമങ്ങള്‍ ചേര്‍ക്കാതെ തന്നെ ഇവയെ വെള്ളമെന്ന് പറയാന്‍ സാധിക്കും. എന്നാല്‍ പനനീര്‍ പോലെയുള്ളത് മേല്‍ പറഞ്ഞ വിധം നിരുപാധികം വെള്ളമെന്ന് വിളിക്കാന്‍ പറ്റില്ല. *2 കഴുകുന്ന അവയവങ്ങളില്‍ വെള്ളം...

നിസ്‌കാരം 07, 08, 09

            നിസ്‌കാരം- 📩07-      *🪀കുളി നിര്‍ബന്ധമാകുന്ന കാരണങ്ങള്‍*...                ശുദ്ധി ഇസ്ലാമിന്റെ ഭാഗമാണെന്നും അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ നമ്മുടെ നിസ്‌കാരം തുടങ്ങിയ ആരാധനകള്‍ സ്വീകാര്യമാവാന്‍ അനിവാര്യമാണെന്നും നാം പറഞ്ഞുവല്ലൊ, മാത്രമല്ല അശുദ്ധിയെ ചെറിയതെന്നും വലിയതെന്നും രണ്ടായി തിരിക്കുമെന്നും ചെറിയ അശുദ്ധിയില്‍ നിന്ന് ശുദ്ധിയാവല്‍ വുളൂഇലൂടെ യാണെന്നും നാം ചര്‍ച്ച ചെയ്തു.         *എന്നാല്‍ ചില പ്രത്യേക കാരണങ്ങള്‍ ഉണ്ടാവല്‍ വ്യക്തിയെ വലിയ അശുദ്ധിയുള്ളവനായി പരിഗണിക്കുകയും അതില്‍ നിന്ന് ശുദ്ദിയാവാന്‍ കുളിക്കുകയും ആവശ്യമാണ്. കുളി അനിവാര്യമാകുന്ന കാര്യങ്ങള്‍ നാലാണ്.* *🏐ശുക്ല സ്ഖലനം...*             ഒരു വ്യക്തിയില്‍ നിന്ന് ശുക്ല സ്ഖലനം സംഭവിക്കുന്നത് മൂലം അയാള്‍ വലിയ അശുദ്ധിക്കാരനാവുകയും കുളി നിര്‍ബന്ധമാവുകയും ചെയ്യും. മൂന്ന് പ്രത്യേകതകളില്‍ നിന്ന് ഒന്നു കൊണ്ട് സ്രവിച്ചത് ശുക്ലമാണെുറപ്പിക്കാം. പുറപ്പെടുമ്പോഴുള്ള നിര്‍വൃതി,തെറിചിചു വീ...

നിസ്‌കാരം- 04, 05, 06

            നിസ്‌കാരം- 📩04       *🪀കുട്ടികള്‍*...          പുതുതലമുറയെ ഇസ്ലാമിക ചുറ്റുപാടിലേക്ക് പാകപ്പെടുത്തിയെടുക്കുക എന്നുള്ളത് സമൂഹത്തിന്റെ ബാധ്യതയാണ്. നിസ്‌കാരവും തഥൈവ പ്രായപൂര്‍ത്തിയും ബുദ്ധിയുമുള്ള ആളുകള്‍ക്കേ നിസ്‌കാരവും നിര്‍ബന്ധമാവൂ. *എങ്കിലും ഏഴു വയസ്സായ കുട്ടിയെ നിസ്‌കാരം പഠിപ്പിക്കലും നിസ്‌കരിക്കാന്‍ കല്‍പ്പിക്കലും രക്ഷിതാക്കളുടെ മേല്‍ കടമയാണ്.*         സാധാരണ ഗതിയില്‍ ഏഴു വയസ്സാകുമ്പോള്‍ ഒരു വിവേകത്തോടെയുള്ള പെരുമാറ്റവും സ്വഭാവവും പ്രകടിപ്പിച്ചു തുടങ്ങും . കുട്ടികള്‍ കല്‍പന അനുസരിക്കുന്നില്ല എങ്കില്‍ ശിക്ഷിക്കും എന്ന മുന്നറിയിപ്പും നല്‍കണം (ഫ പേ.53) കുട്ടികള്‍ക്ക് പത്തു വയസ്സാവുകയും നിസ്‌കാര കാര്യങ്ങളില്‍ അലസതയും മടിയും പ്രകടിപ്പിക്കുന്നതെങ്കില്‍ പരിക്കേല്‍ക്കാത്ത വിധം അടിക്കുകയും വേണം. *മുതിര്‍ന്നവര്‍ നിസ്‌കാരത്തില്‍ പാലിക്കുന്ന പൂര്‍ണ്ണമായ നിബന്ധനകളും മര്യാദകളും തന്നെയായിരിക്കണം കുട്ടികളിലും ഉണ്ടാവേണ്ടത്.അതില്‍ വീഴ്ച വരുത്തുന്നത് കാരണം രക്ഷിതാക്കള്‍ ആയിരിക്കും ശിക്ഷക്ക് നി...