Posts

Showing posts from September, 2022

മനഃസുഖം

ഒരു പ്രമാണിയായിരുന്നു ഏലിയാബ്. പണവും പ്രൗഢിയും വേണ്ടതിലേറെ. ശുശ്രൂഷിക്കുവാന്‍ ദാസവൃന്ദവും. പക്ഷേ, അദ്ദേഹത്തിനല്പംപോലും മനഃസമാധാനമില്ലായിരുന്നു. എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നായി ചിന്ത. ഒരിക്കല്‍ ഒരു പുണ്യപുരുഷന്‍ അദ്ദേഹത്തെ കാണുവാനെത്തി. സംസാരത്തിനിടയില്‍, തന്റെ കൈവശമുണ്ടായിരുന്ന ഒരു പച്ചമരുന്ന് ഏലിയാബിനെ അദ്ദേഹം കാണിച്ചു. വിവിധ രോഗങ്ങള്‍ സുഖപ്പെടുത്തുന്ന അദ്ഭുതശക്തിയുള്ള ഒരു മരുന്നായിരുന്നു അത്. പക്ഷേ, ഏലിയാബ് പറഞ്ഞു: ''അത്ഭുതശക്തിയുള്ള ഔഷധംകൊണ്ട് എനിക്കെന്തു പ്രയോജനം? എന്റെ ശരീരത്തിനു നല്ല ആരോഗ്യമുണ്ട്. എന്നാല്‍, എന്റെ ആത്മാവിന്റെ സ്ഥിതി അതല്ല. എന്റെ ആത്മാവിനെ എന്തോ തീരാരോഗം ഗ്രസിച്ചിരിക്കുന്നു. എന്റെ മനസിലാണെങ്കില്‍ എപ്പോഴും അസ്വസ്ഥതകള്‍ മാത്രം. ഞാന്‍ എത്രയുംവേഗം മരിച്ചിരുന്നെങ്കില്‍!'' അപ്പോള്‍ ആ പുണ്യപുരുഷന്‍ പറഞ്ഞു: ''നിങ്ങള്‍ വിഷമിക്കേണ്ട. തീര്‍ച്ചയായും ഈ പച്ചമരുന്ന് നിങ്ങളുടെ ആത്മാവിനു ഗുണംചെയ്യും. അതുപോലെ ഈ മരുന്ന് നിങ്ങളുടെ അസ്വസ്ഥമായ മനസിനു കുളിര്‍മ നല്കുകയും ചെയ്യും.'' ഒരു പച്ചമരുന്ന് എങ്ങനെയാണ് ആത്മാവിനും മനസിനും ഗുണം ചെയ്യുക എന്ന് ഏലിയ...

സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്?

സോഷ്യല്‍ മീഡിയ എങ്ങനെയാണ് കുട്ടികളെ ബാധിക്കുന്നത്? കൗമാരക്കാര്‍ 'യഥാര്‍ത്ഥ ലോകത്തില്‍' വളരെ കുറച്ച് സമയമേ ചിലവഴിക്കുന്നുള്ളുവെന്നും ഓണ്‍ലൈനിലാണ് അവര്‍ കൂടുതല്‍ സമയവും ചിലവഴിക്കുന്നതെന്നുമുള്ള പരാതികള്‍ നമ്മള്‍ വ്യാപകമായി കേള്‍ക്കുന്നതാണ്. 12നും 15നും ഇടയില്‍ പ്രായമുള്ളവരില്‍ നാലില്‍ മൂന്ന് ശതമാനത്തിനും സാമൂഹിക മാധ്യമ വിലാസങ്ങള്‍ ഉണ്ടെന്നും ആഴ്ചയില്‍ ഇവര്‍ ശരാശരി 19 മണിക്കൂര്‍ ഓണ്‍ലൈനില്‍ ചിലവഴിക്കാറുണ്ടെന്നുമുള്ള പഠനങ്ങള്‍ വരുന്നതിനിടയിലാണിത്. ഓണ്‍ലൈനില്‍ ചിലവഴിക്കുന്ന സമയത്തേക്കാള്‍, സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്, ഉപയോക്താക്കളുടെ വ്യക്തിത്വത്തേയും സ്വഭാവത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെന്ന പഠനങ്ങളാവും കൂടുതല്‍ ആശങ്ക ജനിപ്പിക്കുന്നത്. ഉദാഹരണത്തിന്, സാമൂഹിക മാധ്യമങ്ങളുടെ ഉപയോഗവും നാര്‍സിസവും തമ്മില്‍ ബന്ധമുണ്ടെന്നും സാമൂഹിക മാധ്യമങ്ങള്‍, സാമൂഹിക തീരുമാനമെടുക്കല്‍ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുകയും അനുകമ്പ കുറയ്ക്കുകയും ചെയ്യുമെന്നും സമീപകാല പഠനം പറയുന്നു. കൗമാരക്കാരുടെ സ്വാഭാവത്തിലും ധാര്‍മ്മിക വളര്‍ച്ചയിലും സാമൂഹിക മാധ്യമങ്ങളുടെ സ്വാധീനം മനസിലാക്കാനും വികസനത്തില്‍ സാമൂഹ...

ഇസ്‌ലാമിക ശരീഅത്തും ലഹരി വസ്തുക്കളും

മനുഷ്യര്‍ക്ക് നന്മയാണ് ഇസ്‌ലാം താല്‍പര്യപ്പെടുന്നത്. തിന്മകളെ കുറിച്ചത് ശക്തമായ മുന്നറിയിപ്പ് നല്‍കുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി പല വസ്തുക്കളെയും ഇസ്‌ലാമിക ശരീഅത്ത് നിഷിദ്ധമാക്കിയിട്ടുണ്ട്. മനുഷ്യനിലെ ഭൗതികവും ആത്മീയവുമായ ഉദ്ദേശ്യലക്ഷ്യങ്ങളെ സംരക്ഷിക്കുകയെന്നതാണ് ഈ നിഷിദ്ധമാക്കലിന് പിന്നിലെ തത്വം. ദീന്‍, ശരീരം, ബുദ്ധി, സന്താനം, സമ്പത്ത് എന്നിവയാണ് പ്രസ്തുത ലക്ഷ്യങ്ങള്‍. അതിന്റെ ഭാഗമായി അതിലേക്ക് കൂട്ടിചേര്‍ക്കാവുന്ന മറ്റ് രണ്ട് ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് സ്വാതന്ത്ര്യവും നീതിയും. ശരീഅത്ത് ആവശ്യപ്പെടുന്ന സംരക്ഷണത്തിന് രണ്ട് തലങ്ങളാണുള്ളത്. ഒന്ന് സംരക്ഷണത്തിന്റെയും രണ്ടാമത്തേത് പരിചരണത്തിന്റെയും. ദോഷങ്ങളെയും ഉപദ്രവങ്ങളെയും തടയലും നീക്കികളയലുമാണ് സംരക്ഷണത്തിന്റെ തലം. പ്രതീക്ഷിക്കുന്ന ഒരു ലക്ഷ്യം സാക്ഷാല്‍കരിക്കുന്നതിനുള്ള ശ്രമമാണ് പരിചരണത്തിന്റെ തലം. ഇസ്‌ലാമിക ശരീഅത്തിന്റെ വീക്ഷണപ്രകാരം ‘ഇബാദത്താണ്’ എല്ലാറ്റിന്റെയും ലക്ഷ്യം. കാരണം അല്ലാഹു പറയുന്നു: ‘എനിക്ക് ഇബാദത്തു ചെയ്യാനല്ലാതെ മനുഷ്യവര്‍ഗത്തെയും ജിന്നുവര്‍ഗത്തെയും നാം സൃഷ്ടിച്ചിട്ടില്ല.’ (അദ്ദാരിയാത്ത്: 56) ശരീഅത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്...

ലഹരി

യുവതലമുറയെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന മഹാവിപത്താണ് ലഹരി. അന്താരാഷ്ട്ര ലഹരി സംഘങ്ങളുടെ വില്‍പ്പന കേന്ദ്രങ്ങള്‍ നമ്മുടെ നാട്ടിന്‍പുറങ്ങളും കാംപസുകളുമാണെന്നത് ഇനിയെങ്കിലും തിരിച്ചറിയണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വികസിക്കുന്ന വന്‍ സാമ്ബത്തിക ശക്തികളുടെ വിളനിലമാണ് നമ്മുടെ കുട്ടികള്‍. അവരെയും അതിലൂടെ വരുന്ന തലമുറയേയുമാണ് ഇത് തകര്‍ക്കുന്നത്. ചില ദുര്‍ബല സുഖവും രസവും നല്‍കുന്ന അനേകം മയക്കുമരുന്നുകള്‍ യൗവനത്തിനു ചുറ്റും വട്ടമിട്ടു കളിക്കുകയാണ്. എല്ലാത്തിനും എത്തിപ്പിടിക്കാവുന്ന ദൂരമേയുള്ളൂ. ആദ്യം സുഹൃത്തുക്കളുമൊത്തു രസത്തിനുവേണ്ടി തുടങ്ങും. പിന്നെ, ആവേശമായി, ആമോദമായി അതു തുടരും. ഓരോ പ്രാവശ്യവും ലഹരി കൂടുതല്‍ കൂടുതല്‍ കിട്ടിക്കൊണ്ടിരിക്കണം. രുചിയും ചേരുവയുമുള്ളത് തേടിക്കൊണ്ടിരിക്കണം. അതാണ് ഇതിന്റെ സ്വഭാവം. ലക്ഷണങ്ങള്‍ കൂട്ടുകാരുടെ പ്രേരണ, പരസ്യങ്ങളുടെയും ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളുടെയും സ്വാധീനം, സ്വയം ചികിത്സക്കായി കണ്ടെത്തല്‍ ഇങ്ങനെയാണ് മയക്കുമരുന്നുകളിലേക്ക് അടുക്കുന്നത്. പിന്നീട് സ്ഥിരമായി അത് ലഭിക്കണം. ലഭിച്ചില്ലെങ്കില്‍ അസ്വസ്ഥതകളുണ്ടാവും. വിലകൂടിയ മയക്കുമരുന്നുകള്‍ ലഭിക്കാന്‍ ചെയ്യുന്ന അ...

പേനയുടെ വില

🌻🌼🌸🌻 രാജ്യത്തിന്റെ സാമ്പത്തികവളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യവസായ പ്രമുഖനായ ടാറ്റയുടേതായി പറയപ്പെടുന്ന ഒരു സംഭവ കഥയാണിത്. ഒരിയ്ക്കൽ സംസാരമദ്ധ്യേ, അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് ടാറ്റയോട് തന്റെ ഒരു വിഷമം പറഞ്ഞു. കേട്ടാൽ നിസ്സാരമെന്ന് തോന്നുമെങ്കിലും സുഹൃത്തിനെ വല്ലാതെ അലട്ടുന്ന ഒരു പ്രശ്നം ആയിരുന്നു അത്. അദ്ദേഹം എപ്പോഴും തന്റെ പേന എവിടെയെങ്കിലും മറന്ന് വെക്കും. ഒരു പാട് പേനകൾ അദ്ദേഹത്തിന് തന്റെ ഈ അലസതയും, മറവിയും മൂലം നഷ്ടപ്പെട്ടിട്ടുണ്ട്. സുഹൃത്തിന്റെ സങ്കടം കേട്ട ടാറ്റ ഒരു പരിഹാരം നിർദ്ദേശിച്ചു. ലഭ്യമായതിൽ വെച്ചു ഏറ്റവും വില പിടിപ്പുള്ള ഒരു പേന വാങ്ങാൻ. ടാറ്റയുടെ ഉപദേശ പ്രകാരം സുഹൃത്ത് വലിയ വില കൊടുത്ത് ഒരു സ്വർണ്ണനിർമിതമായ പേന വാങ്ങി. വളരെ നാളുകൾക്ക് ശേഷം സുഹൃത്തിനെ വീണ്ടും കണ്ട്മുട്ടിയപ്പോൾ ടാറ്റ അദ്ദേഹത്തോട് പേന നഷ്ടപ്പെട്ടോ എന്ന് ചോദിച്ചു. "ഏയ്! ആ പേന എന്റെ കയ്യിൽ തന്നെയുണ്ട്, നഷ്ടപ്പെട്ടിട്ടേയില്ല." സുഹൃത്ത് അഭിമാനപൂർവ്വം പറഞ്ഞു. "അത് ആ പേന വളരെ മൂല്യമേറിയത് കൊണ്ടും, അതിന്റെ മൂല്യം നിങ്ങൾ തിരിച്ചരിയുന്നത് കൊണ്ടുമാണ്. അങ്ങിനെ ഒരു വസ്തു നിങ്ങൾ ഒരിയ്ക്കലും അശ്രദ്ധമാ...

മഹാന്മാർ / സഫർ 5

📿സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ) 📿ശൈഖുനാ നിബ്റാസുൽ ഉലമ (ന) 🔹➖➖➖➖➖♦️➖➖➖➖➖🔸 ഹിജ്റ പതിനൊന്നാം നൂറ്റാണ്ടിൽ തമിഴ്‌നാട്ടിലെ കായൽപട്ടണത്ത് ജീവിച്ചിരുന്ന ആത്മീയ നായകരും പ്രതിസന്ധി ഘട്ടങ്ങളിൽ ചൊല്ലി വരാറുള്ള ഖുതുബിയ്യത്ത് എന്ന പ്രസിദ്ധമായ ആത്മീയ കാവ്യമടക്കം നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവും കീളക്കരയിൽ അന്ത്യ വിശ്രമം കൊള്ളുന്നവരുമായ പ്രഗത്ഭ പണ്ഡിത പ്രതിഭ, ശൈഖുനാ സ്വദഖത്തുല്ലാഹിൽ ഖാഹിരി (ഖ) & സമസ്ത കേരള ജംഇയ്യത്തുൽ ഉലമ വൈസ് പ്രസിഡണ്ടും സഅദിയ്യ ശരീഅത്ത് കോളേജ് പ്രിൻസിപ്പാളും നിരവധി പണ്ഡിതരുടെ ഗുരുവര്യരും കർമ ശാസ്ത്ര- വ്യാകരണ ശാസ്ത്ര- ഗോള ശാസ്ത്ര ശാഖകളിൽ അഗാധ പാണ്ഡിത്യത്തിനുടമയുമായ പ്രമുഖ പണ്ഡിത ശ്രേഷ്ഠർ, നിബ്റാസുൽ ഉലമ ശൈഖുനാ എ.കെ അബ്ദുറഹ്മാൻ മുസ്‌ലിയാർ (ന) എന്നിവരുടെ വഫാത്ത് ദിവസമാണ്. അവരുടെയും ഈ ദിവസം വഫാത്തായ മറ്റു സ്വാലിഹീങ്ങളുടെയും ഹള്റത്തിലേക്ക് നമുക്ക് 3 ഫാത്തിഹ ഓതാം. അവരുടെ ബറകത്ത് കൊണ്ട് മഹാന്മാരുടെ കാവൽ നൽകി الله നമ്മെ സംരക്ഷിക്കട്ടെ, آمين