Posts

Showing posts from November, 2019

അധ്യാപകൻ

ഒരിക്കൽ ക്ലാസിലെ വാച്ച്കെട്ടിയ കുട്ടിയെ കണ്ടപ്പോൾ ഒരുത്തനൊരു മോഹം, ഒരൂസം ഒരുതവണ മാത്രം വാച്ചൊന്ന് കെട്ടണമെന്ന്. സമ്മതിച്ചില്ല അവൻ. അങ്ങനെ അവനത് മോഷ്ടിച്ച് കീശയിലിട്ടു.ആരും കാണാതെ ഒരിക്കൽമാത്രം കൈയ്യിലൊന്ന്  കെട്ടാൻവേണ്ടി മാത്രം. വാച്ച് നഷ്ടപ്പെട്ട കുട്ടി കരച്ചിലോടു കരച്ചിൽ.അധ്യാപകൻ എല്ലാവരെയും നിരയായി നിർത്തി.കള്ളനെ എങ്ങനെ കണ്ടെത്തും? മോഷ്ടിച്ചവൻ പടച്ചവൻ സകല പേരുകളേയും പ്രാർത്ഥിച്ച് ധൈര്യമെല്ലാം ചോർന്നങ്ങനെ നിൽപ്പാണ്. എല്ലാവരോടും കണ്ണടക്കാൻ പറഞ്ഞു അധ്യാപകൻ. എല്ലാവരുടെ കീശയിലും തപ്പി. കിട്ടി ഒരുത്തന്റെ കീശയിൽനിന്ന് കിട്ടി. തിരച്ചിൽ നിർത്തിയില്ല ആ അധ്യാപകൻ. എന്നിട്ട് ഒടുവിൽ എല്ലാവരുടെ കീശയിലും തിരഞ്ഞതിന് ശേഷം അധ്യാപകൻ വാച്ച് ഉടമയ്ക്ക് തിരികെ നൽകി.അവൻ സന്തോഷവാനായി. മോഷ്ടിച്ചവൻ അന്ന് ശരിക്കും രക്ഷകനെ  കണ്ടു അധ്യാപകന്റെ രൂപത്തിൽ. ഒന്നും ചോദിച്ചില്ല, ശാസിച്ചില്ല,പക്ഷെ ഒരിക്കൽപോലും ഇനി മോഷ്ടിക്കില്ലെന്ന് മനസുകൊണ്ട് പ്രതിജ്ഞയെടുത്തിരുന്നു.ഇതുപോലൊരു അധ്യാപകനാവാൻ അവൻ കൊതിച്ചു. പഠിച്ച് പഠിച്ച് അവനിപ്പോൾ ഒരു അധ്യാപകനാണ്. കാലം ഏറെ കഴിഞ്ഞപ്പോൾ തന്നെ അധ്യാപകനാക്കിയ ആ ഗുരുവിനെ അ...

പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ

പാമ്പ് കടിയേറ്റ വിദ്യാർഥിനിയുടെ മരണം ഇപ്പോൾ സജീവ ചർച്ചയാവുകയാണ്. ⚠പാമ്പിൻ വിഷം ഏറ്റാൽ കൊണ്ട് പോകേണ്ട ആശുപത്രികൾ ചുവടെ...ആന്റി വെനം (Anti Venom) ഇല്ലാത്ത ആശുപതികളിൽ കയറി വിലപ്പെട്ട സമയം കളയാതിരിക്കൂ...!! 🔴ഏതൊക്കെ വിഷ പാമ്പുകൾ കേരളത്തിൽ ഉണ്ട് ? എങ്ങനെയാണു രോഗി മരിക്കുന്നത് ? രാജവെമ്പാല,മൂർഖൻ, ശംഖുവരയൻ എന്നിവയുടെ വിഷം മനുഷ്യ നാഡീമണ്ഡലത്തെ (Neurotoxic) ബാധിക്കുന്നു. അണലിയുടെ വിഷം രക്ത മണ്ഡലത്തെയാണ് (Haemotoxic) ബാധിക്കുന്നത്. നാഡീമണ്ഡലത്തെ ബാധിക്കുന്ന വിഷബാധയേറ്റാൽ കാഴ്ച മങ്ങൽ, ശ്വാസതടസ്സം, അമാശയവേദന എന്നിവ ഉണ്ടാകുന്നു. രക്തമണ്ഡലത്തെ ബാധിക്കുന്ന വിഷബാധ മൂലം കടിയേറ്റ ഭാഗത്ത് നീരും തലകറക്കവും ഉണ്ടാകുന്നു. കൂടാതെ രോമകൂപങ്ങളിലൂടെ രക്തം പൊടിയുകയും ചെയ്യുന്നു. 🔴പച്ചില മരുന്ന് കൊടുത്തു ചികിസിച്ചൂടെ? കേരളത്തിൽ ആകെ 101 തരം പാമ്പുകൾ ആണുള്ളത്. അതിൽ തന്നെ മനുഷ്യ ജീവന് അപകടകരമായ രീതിയിൽ വിഷമുള്ള 10 പാമ്പുകൾ മാത്രം. അതിൽ അഞ്ചെണ്ണം കടൽപാമ്പുകൾ ആണ്. അതായത് കരയിൽ കാണുന്ന 95 തരം പാമ്പുകൾ 5 തരത്തിന് മാത്രമേ മനുഷ്യന്റെ ജീവൻ അപഹരിക്കാൻ കഴിവുള്ളൂ എന്നർത്ഥം. മനുഷ്യ ജീവന് അപകടകരമായ വിഷപ്പാമ്പുക...

മദീന അന്നും അങ്ങനെ തന്നെ...!

മദീനാ നിവാസിയും മസ്ജിദുന്നബവിയിലെ ഇമാമുമായിരുന്ന  അലിയ്യു ബിൻ മൂസ യുടെ അനുഭവക്കുറിപ്പുകൾ മദീനയുടെ ചരിത്രം അറിയാൻ ആഗ്രഹിക്കുന്നവർക്ക് ഒരവലംബമാണ്. പുണ്യ മദീനയുടെ അകവും പുറവും ഗ്രന്ഥകാരൻ സ്പർശിക്കുന്നുണ്ട്. അബ്ദുൽ അസീസ്‌ രാജാവിന്റെ നേത്രത്വത്തിൽ ആരംഭിച്ച രണ്ടാം വഹ്ഹാബി മുന്നേറ്റത്തിനു ശേഷം  വിശുദ്ധ മദീനയിലുണ്ടായിരുന്ന ഇസ്‌ലാമിക സംസ്കാരത്തിനു ഏറ്റ ആഘാതങ്ങൾ ഗ്രന്ഥകാരൻ അനുസ്മരിക്കുന്നുണ്ട്. മസ്ജിദുന്നബവിയിലെ വിളക്കുകളെ കുറിച്ച്  മാലികി മദ്ഹബുകാരൻ കൂടിയായിരുന്ന ഗ്രന്ഥകാരൻ എഴുതുന്നു:" മുന്നൂറിനടുത്ത തൂക്കു വിളക്കുകൾ നേരം പുലരുവോളം റമദാനിലെ എല്ലാ രാത്രികളിലും കത്തിച്ചു വെക്കാറുണ്ട്.ഇപ്രകാരം മൗലിദുശ്ശരീഫ് രാവിലും റജബ് ആദ്യ വെള്ളിയാഴ്ച രാവിലും മിഅറാജ് രാവിലും ശഅ ബാൻ പതിനഞ്ചാം രാവിലും രണ്ടു പെരുന്നാൾ രാവുകളിലും ആശൂറാ രാവിലും ശാമിലെയും മിസ്വ്രിലെയും 'മഹ്മൽ' മദീനയിൽ എത്തുന്ന രാവുകളിലും മസ്ജിദിനകത്തെ തൂക്കു വിളക്കുകൾ പുലരുവോളം തെളിക്കാരുണ്ട്." അക്കാലത്ത് , നാല്പതു ദിവസം തികഞ്ഞ നവജാത ശിശുക്കളെ മസ്ജിദുന്നബവിയിൽ കൊണ്ടുവന്ന് ബറക്കത്തെടുക്കുന്ന പതിവുണ്ടായിരുന്നു.സ്ത്രീകൾക്ക് നിസ്കരി...

തേൻതുള്ളി

"നബിയേ..... കട്ടെടുത്ത ഒട്ടകവുമായാണയാൾ അങ്ങയെ കാണാൻ വന്നത്...!!!" കൂടി നിന്ന ജനക്കൂട്ടമത് പറഞ്ഞപ്പോൾ മുത്ത്നബിയും അസ്വസ്ഥമായി. വളരെ ദൂരെ നിന്നേതോ മലഞ്ചെരിവിൽ നിന്ന് ഹബീബരെ കാണാൻ വന്ന ഗ്രാമീണനായ അതിഥി കുറിച്ചങ്ങനെ പറഞ്ഞാൽ മനസ്സ് അസ്വസ്ഥമാവാതിരിക്കുവതെങ്ങനെ .... *"യാ റബ്ബ്... ഞാനെന്താണീ കേൾക്കുന്നത്.....?"* ആഗതന് തന്റെ ചെവികളെ വിശ്വസിക്കാനായില്ല. സന്തോഷത്തോടെ മദീനാ പള്ളിയിലെത്തി ഒട്ടകത്തെ പള്ളിക്കു മുന്നിൽ മുട്ടുകുത്തിച്ച്, മുത്ത്നബിയോട് മനസ്സും തുറന്ന് തിരിച്ചിറങ്ങുമ്പോഴാണല്ലോ അപ്രതീക്ഷിതമായ ഈ ആരോപണം കേൾക്കേണ്ടി വരുന്നത്. അദ്ദേഹം ചുറ്റും നോക്കി. എല്ലാ കണ്ണുകളും തന്നിലേക്ക് തന്നെയാണ്. ഒരു പരിചിത മുഖവും കാണാനുമില്ല. 'എന്റെ ഹബീബ് എന്നെപ്പറ്റി എന്തു വിചാരിക്കും.....? കൂടി നിന്ന സ്വഹാബയുടെ മുന്നിൽ ഞാനൊരു പെരുങ്കള്ളനാവുമല്ലോ .....?' ചുറ്റും ഇരുൾ മൂടുകയാണ്. ആൾക്കൂട്ടത്തിൽ തനിച്ചാവുകയാണല്ലോ എന്നോർത്ത് മനസ്സ് വിങ്ങുകയാണ്. *"നിങ്ങൾക്കെന്താ ഒന്നും പറയാനില്ലേ.....?"* മുത്ത് നബിയാണ് ചോദിക്കുന്നത്. മറുപടി പറയാനാഞ്ഞു നോക്കി. ആവുന്നില്ല. മിണ്ടാന...

തമ്പുരാക്കന്മാരോട്

Image
വംശീയ സവർണ പ്രിവിലെജു കൊണ്ട് നടക്കുന്ന തമ്പുരാക്കന്മാരോട് ഒരിക്കൽ ആ മനുഷ്യൻ ഇങ്ങനെ പറഞ്ഞു. "വെളുത്ത നിറമുള്ള കാറിന് കറുത്ത നിറമുള്ള ടയർ ഉപയോഗിക്കുന്ന കാലമത്രയും വംശീയത തുടർന്നുകൊണ്ടേയിരിക്കും.. വെളുപ്പ് സമാധാനത്തിന്റെയും കറുപ്പ് അശാന്തിയുടെയും പ്രതീകമായി ജനങ്ങൾ ഉപയോഗിക്കുന്ന കാലത്തോളം വംശീയത അവസാനിക്കുകയില്ല.. മംഗല്യത്തിനു വെളുത്തവസ്ത്രങ്ങളും ദുഃഖസൂചകമായി കറുപ്പ് തുവ്വാലയും ഉപയോഗിക്കുന്നിടത്തോളം വംശീയത അതിന്റെ പാരമ്യതയിൽ നില്ക്കുക തന്നെ ചെയ്യും.. ബ്ലാക്ക്മണിയും ബ്ലാക്ക്ലിസ്റ്റും ബ്ലാക്ക്മാർക്കും നെഗറ്റീവ് അർത്ഥം കയ്യാളുന്ന കാലത്തോളം വംശീയത അവസാനിക്കുമെന്ന് പ്രത്യാശിക്കാനാവുകയില്ല.. പക്ഷെ, എന്റെ കറുത്തചന്തി ശുദ്ധിയാക്കാൻ വെളുത്ത ടോയിലെറ്റ് പേപ്പര് ഉപയോഗിക്കുന്ന കാലത്തോളം ഞാനതൊന്നും കാര്യമാക്കുന്നില്ല..!!"

ബഹുമാനം കൊടുത്ത് ബഹുമാനം നേടുക

Image
ഒരിക്കൽ ഒരു അധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു. “നമുക്ക് എത്ര കിഡ്നിയുണ്ട്?” “നാല് ” അവൻ മറുപടി പറഞ്ഞു. ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി. അവന് പക്ഷെ ഒരു ഭാവ വ്യത്യാസവുമുണ്ടായിരുന്നില്ല. കുട്ടികൾക്ക് പറ്റുന്ന ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച് അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അധ്യാപകൻ അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട് മറ്റു കുട്ടികളോടായി പറഞ്ഞു “എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും… ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ. ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട്. അവന് തിന്നാനാ…” ഉടനെ അവൻ പറഞ്ഞു. “എനിക്കൊരു ചായയും..” ഈ മറുപടി കേട്ടതും ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി. അധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി “കടക്കെടാ പുറത്ത്…” അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു. പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നു കൊണ്ടവൻ പറഞ്ഞു. “താങ്കൾ എന്നോട് ചോദിച്ചത് നമുക്ക് എത്ര കിഡ്നിയുണ്ടെന്നാണ്. അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്. നമുക്ക് നാല് കിഡ്നിയുണ്ട്. എനിക്ക് രണ്ടും താങ്കൾക്ക് രണ്ടും. ‘നമുക്ക് ‘ എന്നത് ദ്വന്ദ്വങ്...