Posts

Showing posts from May, 2019

പുളി രസമുള്ള ഓറഞ്ചിന്റെ മാധുര്യം

അയാൾ ‍ പതിവായി ആ വയസ്സായ സ്ത്രീയുടെ കയ്യിൽ നിന്നും ഓറഞ്ചുകൾ ‍വാങ്ങിക്കുമായിരുന്നു. തൂക്കി നോക്കി, കാശുകൊടുത്ത് വാങ്ങി, തന്റെ ബാഗിൽ ‍ ഇട്ടതിന്‌  ശേഷം, പതിവായി അതിൽ ‍ നിന്ന് ഒരു ഓറഞ്ച് എടുത്ത് പൊളിച്ച് ഒരു അല്ലി കഴിച്ചതിന്  ശേഷം, പുളി ആണെന്ന് പറഞ്ഞ് അത് ആ സ്ത്രീക്ക് തന്നെ തിരിച്ചു കൊടുക്കുമായിരുന്നു. വൃദ്ധ അതിൽ  നിന്ന് ഒരു അല്ലി എടുത്ത് കഴിച്ചിട്ട് “ഇതിനു മധുരം ആണല്ലോ?” എന്ന് ചോദിക്കുന്നുണ്ടാവും, പക്ഷെ അപ്പോഴേക്കും തന്റെ ആ ബാഗും എടുത്ത് അയാൾ ‍പോയിരിക്കും. പലപ്പോഴും ഈ കഥ വീട്ടിലെത്തി അയാൾ ഭാര്യയോട് പറയുകയും ചെയ്യും. അയാളുടെ ഭാര്യ എപ്പോഴും അയാളോട് ചോദിക്കും? “ഓറഞ്ചിന് എപ്പോഴും നല്ല മധുരം ആണല്ലോ? പിന്നെ എന്തിനാണ് ഈ നാടകം?” അയാൾ ‍ചിരിച്ചുകൊണ്ട് പറയും “ആ സ്ത്രീ മധുരമുള്ള ഓറഞ്ചുകള്‍ വില്ക്കു ന്നുണ്ടെങ്കിലും, അതിൽ  നിന്നും ഒരണ്ണം എങ്കിലും അവർ ‍ കഴിക്കുന്നില്ല, ഇങ്ങനെ ആകുമ്പോൾ ‍‍ കാശ് നഷ്ടപ്പെടാതെ തന്നെ ഒരെണ്ണം എങ്കിലും, അവർക്ക് കഴിക്കുവാന്‍ സാധിക്കുമല്ലോ” എല്ലാ ദിവസ്സവും ഇത് കാണുന്ന, തൊട്ടടുത്ത് പച്ചക്കറികൾ ‍‍ വില്ക്കുന്ന മറ്റൊരു സ്ത്രീ, വയസ്സായ സ്ത്രീയോട് ചോ...

അല്ലാമാ_അശൈഖ്_ഇമാദുദ്ദീൻ_അലിയ്യു_ശാലിയാത്തി (റ)

💚💙💛 വിജ്ഞാന കടൽ #അല്ലാമാ_അശൈഖ്_ഇമാദുദ്ദീൻ_അലിയ്യു_ശാലിയാത്തി (റ) ചാലിയം . വൈജ്ഞാനിക കേന്ദ്രങ്ങളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ദേശം. ഒത്തിരി പ്രതിഭകൾ അന്ത്യവിശ്രമം കൊള്ളുന്ന പ്രദേശം . വൈജ്ഞാനിക - ആത്മീയ രംഗങ്ങളിലെ പ്രോജ്വല താരകമായിരുന്നു ശൈഖ് അലിയ്യു ശാലിയാത്തി (റ) ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ദർസുകളിൽ ഒന്നായിരുന്നു ശൈഖ് അലിയ്യു ശാലിയാത്തി (റ) യുടേത്. വിജ്ഞാന സമ്പാദനത്തിനായ് ജനം ചാലിയത്തേക്ക് ഒഴുകുകയായിരുന്നു. ഒട്ടനവധി ത്വരീഖത്തുകളുടെ ശൈഖ് കൂടിയായിരുന്നു മഹാനവർകൾ . ഒട്ടേറെ രചനകൾ നിർവ്വഹിച്ചിട്ടുണ്ട്. ചാലിയത്തെ അസ്ഹരിയ്യ ഖുതുബ് ഖാനയിൽ അത് സംരക്ഷിക്കപ്പെട്ടു വരുന്നു. പ്രസിദ്ധിയാർജ്ജിച്ച കോഴിക്കോട് കോയമരക്കാരകം തറവാട്ടിൽ മഹാനായ മുഹ്യിദ്ദീൻ കാലിക്കൂത്തി (റ) യുടെ മകനായി ഇമാദുദ്ദീൻ അലി (റ) ജനിച്ചു. മാതാപിതാക്കളുടെ പ്രത്യേക ശ്രദ്ധയാൽ ചെറുപ്രായത്തിൽ തന്നെ ഒട്ടേറെ ഫന്നുകളിൽ അവഗാഹം നേടി. ആത്മജ്ഞാനികളുമായുള്ള നിരന്തര സഹവാസത്താൽ  വലിയ ഒരു ലോകമാണ് തന്റെ കൈകുമ്പിളിലേക്ക് ഒതുക്കിയത്. ഇമാം ഗസ്സാലി (റ) തന്റെ മിൻഹാജുൽ ആബിദീനിൽ പറഞ്ഞത് പോലെ " ചില വ്യക്തികൾ നിമിഷ നേരം കൊണ്ട് എ...

അയാൾക്ക്‌ സങ്കടാകൂല്ലേ

ദരിദ്രനായൊരു യാത്രികൻ മരുഭൂമിയിൽ ഒറ്റപ്പെട്ടു. ദാഹംകൊണ്ട്‌ തേങ്ങിക്കരഞ്ഞ അയാൾ കുറേനേരത്തെ പരിശ്രമത്താൽ‌ മരുപ്പച്ച കണ്ടു. ദാഹമകലുന്നതുവരെ ആർത്തിയോടെ കുടിച്ചു. അസാധാരണമായൊരു മധുരമുണ്ട്‌ ആ വെള്ളത്തിന്‌. ഇങ്ങനൊരു വെള്ളം ഇതിനുമുമ്പ്‌ കുടിച്ചിട്ടേയില്ല. അതിശയരുചിയുള്ള വെള്ളം പാത്രത്തിലും തുകൽസഞ്ചിയിലും നിറച്ചു. ഒരാഴ്ച പിന്നിട്ടു. അയാൾ ഖലീഫയുടെ സന്നിധിയിലെത്തി. ആശ്ചര്യമധുരമുള്ള മരുഭൂവെള്ളം ഖലീഫക്ക്‌ സമ്മാനിച്ചു. അസാധാരണ രുചിയെക്കുറിച്ച്‌ ഖലീഫയോട്‌ വിവരിച്ചു. ഖലീഫ കൈക്കുമ്പിളിൽ‌ ഒഴിച്ചുകുടിച്ചു. ആ പാവം മനുഷ്യന്‌ കുറേ സമ്മാനങ്ങളും കൊടുത്തു. സദസ്സിലുള്ളോരെല്ലാം ഓടിയടുത്തു. എല്ലാർക്കും വെള്ളമൊന്ന് രുചിക്കണം. ഖലീഫ ആർക്കും കൊടുത്തില്ല. ദരിദ്രൻ ഒരുപാട്‌ സന്തോഷിച്ച്‌ യാത്രയായി. അടുപ്പമുള്ളവർക്ക്‌ പോലും ഒരുതുള്ളി നൽകാത്തത്‌ എന്തേ എന്ന ചോദ്യത്തിന്‌ ഖലീഫ മറുപടി പറഞ്ഞു: ‘അയാൾ യാത്ര തുടങ്ങിയിട്ട്‌ കുറേനാളായി എന്നുതോന്നുന്നു. തുകൽസഞ്ചിയിലെ വെള്ളം വല്ലാതെ കേടുവന്നിട്ടുണ്ട്‌. നിങ്ങളത്‌ കുടിച്ചിരുന്നെങ്കിൽ ഉറപ്പായും അനിഷ്ടം പ്രകടിപ്പിക്കും. ആ പാവം മനുഷ്യനത്‌ സങ്കടാകൂല്ലേ. എനിക്കുതരാൻ അയാളുടെ കയ്യിൽ ആകെയുള്...

അവ്വാബീൻ നിസ്കാരം

പന്ത്രണ്ടു വർഷത്തെ ഇബാദത്തിനു തുലൃമാണ് അവ്വാബീൻ നിസ്കാരം അവ്വാബീൻ എന്ന് വെച്ചാൽ അല്ലാഹുവിലേക്ക് ഖേദിച്ച് മടങ്ങുന്നവൻ എന്നാണ് അർഥം* മഗ് രിബ്നു ശേഷം മറ്റു സംസാരങ്ങളിലേർപ്പെടുന്നതിനു മുമ്പാണ് ഇത് നിർവ്വഹിക്കേണ്ടത്. ഈ നിസ്ക്കാരം പന്ത്രണ്ട് കൊല്ലത്തെ ഇബാദത്തിനു തുലൃമാണെന്ന് ഇമാം ബുഖാരി( رضي الله عنه ),ഇമാം മുസ്'ലിം( رضي الله عنه ) ,ഇമാം തുർമുദി( رضي الله عنه ),ഇമാം ഇബ്നു മാജ( رضي الله عنه ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. ഇതു പതിവാക്കിയാൽ അമ്പതു വർഷത്തെ പാപങ്ങൾ പൊറുക്കപ്പെടുമെന്ന് അബ്ദുല്ലാഹിബ്നു ഉമർ( رضي الله عنه ) എന്നിവരിൽ നിന്ന് ഇബ്നു നാസർ( رضي الله عنه ) നിവേദനം ചെയ്തിട്ടുണ്ട്. അവ്വാബീൻ നിസ്കാരം കുറഞ്ഞത് നാലും കൂടിയാൽ 20 റക്അ ത്തുമാണ്...6 റക് അത്തായി നിസ്കരിക്കലാണ് മധ്യമമായ രീതി മഗ്‌രിബ് നിസ്കാരത്തിന്റെയും ഇഷാ നിസ്കാരത്തിന്റെയും ഇടയിൽ നിസ്കരിക്കുകയാണ് വേണ്ടത് . *മഗ്‌രിബ്* നിസ്കാരത്തിന്റെ ശേഷമുള്ള  ദിക്റുകൾക് ഇടയിൽ നിസ്കരിക്കലാണ്  ഉത്തമം ... നിസ്കാരം .. ഒന്നാം റക്അത്തിൽ  ഫാതിഹാക്ക് ശേഷം ...(കാഫിറൂൺ  സൂറത്ത് ) രണ്ടാം റക്അത്തിൽ (ഇദാ ജാഅ നസ്രുല്ലാഹ...