നബി മുഹമ്മദ് മുസ്തഫ(സ) 01, 02, 03
【മുഖവുര】
✍🏼നമ്മുടെ മക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു
ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം
നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും...
മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ
യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത
ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം.
നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു
തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും
മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്...
അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്ങൾ. മൗലിദുകളിൽ പറയുന്ന പോലെ ഏഴാകാശവും ഭൂമിയും മഷിയായാലും ജനങ്ങൾ മുഴുവൻ എഴുതാൻ തുനിഞ്ഞാലും അവിടുത്തെ ഗുണങ്ങൾ തീരില്ല. എന്നാൽ ആ പ്രവാചകന്റെ കഥകൾ കൃത്യമായി വിഭജിച്ച് അടുക്കും ചിട്ടയും നൽകി കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിൽ ഈ പരമ്പരയിലൂടെ വിവരിച്ചിരിക്കുന്നു...
ഇന്ന് കുട്ടികൾ വ്യാപകമായി മൂല്യനിരാസം പ്രചരിപ്പിക്കുന്ന ബാലമാസികകളുടെയും ചിത്രകഥകളുടെയും അടിമകളായിക്കൊണ്ടിരിക്കുകയാണ്, മിത്തുകളിലെയും സങ്കൽപങ്ങളിലെയും അതിമാനുഷന്മാരാണ് അവരുടെ നായകന്മാർ. ഈ അതിമാനുഷന്മാർ ജീവിക്കുന്നതു പോലെയാണ് കുട്ടികൾ ജീവിക്കുന്നത്. സ്പൈഡർമാനും ശക്തിമാനും വലിയവലിയ ബിൽഡിംഗുകളിൽ നിന്ന് ചാടുന്നത് കണ്ട് അവരും ചാടാൻ ശ്രമിക്കുന്നു. ഇവിടെ കുട്ടികൾക്കുവേണ്ടി ഒരു ബദൽ വായനാവേദി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഉത്തമഭാവിക്കും ഗുണകരമായ ജീവിതത്തിനും ഇതാവശ്യമാണ്...
നമ്മുടെ നബി എന്ന ഈ പരമ്പര ഈ ബദൽ വായനയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നു. ഞങ്ങൾ വിശ്വസിക്കുന്നു.
കുട്ടികളുടെ മനസ്സിൽ അന്ത്യപ്രവാചകനെ (ﷺ) ജീവിപ്പിച്ചുനിരത്താനും അതുവഴി അവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനും ഈ പരമ്പര സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വായിക്കാനും പ്രവാചകരുടെ ജീവിതരേഖകൾ മനസ്സിൽ സൂക്ഷിക്കുവാനും ഈ പരമ്പര ഉപകരിക്കുമെന്നത് തീർച്ചയാണ്...
നിങ്ങളുടെ മക്കൾക്ക് ഒരു കഥ പറഞ്ഞുകൊടുത്താൽ മനസിലാവുന്ന പ്രായമെത്തിയാൽ നബിﷺതങ്ങളുടെ കഥകൾ പറഞ്ഞുകൊടുക്കണം. കുട്ടികളുടെ ഇളം മനസ്സിൽ നബിﷺതങ്ങളുടെ ചരിത്രം തെളിഞ്ഞുനിൽക്കട്ടെ...! അതവരുടെ സ്വഭാവം നന്നാക്കും. അവരുടെ ജീവിതം സംശുദ്ധമാക്കിത്തീർക്കും. ഇഹത്തിലും പരത്തിലും അവരെക്കൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ടാവും.
സൃഷ്ടാവിന്റെ പ്രഥമ സൃഷ്ടിയും പ്രപഞ്ചത്തിന്റെ മുഖവുരയുമായി മുഹമ്മദ് നബിﷺയെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ കുട്ടികളുടെ ഭാഷയിൽ എഴുതിയ ഈ ചരിത്രം നബി ﷺ യെയും കുടുംബത്തെയും ഇസ്ലാമിക സംസ്കാരത്തെയും
അടുത്തറിയാനും പ്രവാചകരെ മനസ്സറിഞ്ഞു സ്നേഹിക്കാനും പര്യാപ്തമാക്കുന്നു.
പതിനാലു നൂറ്റാണ്ടുകളായി ലോകം
പറഞ്ഞുവരുന്ന ഈ ചരിത്രം നമ്മുടെ
ഇളം തലമുറ വായിച്ചു പഠിക്കട്ടെ.
ലോകത്തെ നയിക്കാൻ നബി ﷺ യെക്കാൾ യോഗ്യനായ മറ്റാരുമില്ലെന്ന സത്യം മനസ്സിലാക്കട്ടെ...
ഇതിന്റെ രചനയും പ്രസാധനവും വായനയുമെല്ലാം സർവശക്തനായ റബ്ബ് സ്വാലിഹായ അമലായി
നമ്മിൽനിന്നും സ്വീകരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
നമ്മുടെ നബി മുഹമ്മദ്
മുസ്തഫ ﷺ
💧Part : 01💧
*🔖 ഹാശിം എന്ന നേതാവ് (1)*
ആകാശം പോലെ വിശാലമായ മരുഭൂമി. മണൽക്കാട്ടിൽ ചിതറിക്കിടക്കുന്ന വലുതും ചെറുതുമായ കരിമ്പാറക്കൂട്ടങ്ങൾ.
തങ്കഞൊറികൾ അലങ്കാരം ചാർത്തിയ മണൽക്കുന്നുകൾ...
ഒരു പകൽ എരിഞ്ഞടങ്ങുകയാണ്. തളർന്ന സൂര്യമുഖം അരുണ വർണങ്ങൾ വാരിവിതറി മരുഭൂമിയെ സുന്ദരമാക്കിയിരിക്കുന്നു. മണലാരണ്യവും ആകാശവും ഉമ്മവച്ചു നിൽക്കുന്ന വടക്കുപടിഞ്ഞാറെ ചക്രവാളത്തിലേക്കു സൂക്ഷിച്ചു നോക്കുക.
ഒരു സ്വർണത്തിളക്കം. തങ്കവർണമാർന്നൊരു മേഘത്തുണ്ട്.
അതേ, ചക്രവാളസീമകൾ പിന്നിട്ടു മോഹന മേഘരാജി മുന്നോട്ടു വരികയാണ്. വലിയൊരു മേഘക്കൂട്ടമായി വളർന്നു. ഭൂതലം തൊട്ട് ആകാശംമുട്ടെ വളർന്നുവരുന്ന മേഘപടലം...
ഇപ്പോൾ ദൃശ്യം കുറച്ചുകൂടി വ്യക്തമാകുന്നു. കരിമ്പാറക്കൂട്ടങ്ങൾക്കും മണൽക്കുന്നുകൾക്കും ഇടയിലൂടെ
വളഞ്ഞുപുളഞ്ഞുവരുന്ന ഒരു മരുപ്പാത. അതിലൂടെ ഒഴുകിവരുന്നതു മേഘമല്ല; പൊടിപടലങ്ങൾ..!
പൊടിപടലങ്ങൾക്കിടയിൽ ചില ചിത്രങ്ങൾ തെളിയുന്നു. മുമ്പിൽ കുതിച്ചുപായുന്ന കുതിരകൾ, കുതിരപ്പുറത്ത് ആയുധ ധാരികളായ മനുഷ്യരൂപങ്ങൾ, അതിനു പിന്നിൽ വലിഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടം. ഒട്ടകപ്പുറത്തു കൂറ്റൻ ഭാണ്ഡങ്ങൾ...
അശ്വഭടന്മാർക്കും ഒട്ടകങ്ങൾക്കും മധ്യേ ഒരപൂർവ ദൃശ്യം. തുറന്നൊരു ഒട്ടകക്കൂടാരത്തിൽ തേജസ്വിയായൊരു മാന്യദേഹം ഇരിക്കുന്നു..! അസാമാന്യമായ ശരീര ഘടന. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം.
ഖാഫില..!
ഖാഫില എന്നറിയപ്പെടുന്ന കച്ചവടസംഘം. സംഘത്തെ നയിക്കുന്ന നായകനാണു തുറന്ന ഒട്ടകക്കട്ടിലിൽ യാത്ര ചെയ്യുന്നത്...
ഹാശിം..!! ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മക്കയുടെ നായകൻ-ഹാശിം!! ഹാശിമിൽ നിന്നു നമുക്കു കഥ തുടങ്ങാം...
ധീരനും ബുദ്ധിമാനും സമ്പന്നനുമായ ഹാശിം. മക്കയുടെ ഭരണാധികാരിയായ ഹാശിം. പേരെടുത്ത കച്ചവടക്കാരനായിരുന്നു ഹാശിം. അറേബ്യയിലെ ഗോത്രങ്ങൾക്കെല്ലാം ഹാശിമിനെ അറിയാം. ഗോത്രത്തലവന്മാർക്കും രാജാക്കന്മാർക്കും യോദ്ധാക്കൾക്കും ഹാശിം സുപരിചിതൻ.
ഹാശിം ഒരു കത്തുകൊടുത്താൽ ആരും വിലകൽപിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ആരും അനുസരിക്കും. ഹാശിമിനെക്കുറിച്ച് ഇത്രയൊന്നും പറഞ്ഞാൽ പോരാ...
അബ്സീനിയാ രാജാവ് ഹാശിമിന്റെ കൂട്ടുകാരനാണ്. സിറിയയും ഈജിപ്തും ഭരിക്കുന്ന ചക്രവർത്തി ‘ഖയ്സർ’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഖയ്സർ ചക്രവർത്തി ഹാശിമിന്റെ സ്നേഹിതനാണ്.
അവർ പരസ്പരം സന്ദേശങ്ങൾ കൈമാറും. സമ്മാനങ്ങൾ കൊടുത്തയയ്ക്കും. സുഖവിവരങ്ങൾ അന്വേഷിക്കും. ഒന്നോർത്തുനോക്കൂ. എന്താ ഹാശിം എന്ന നേതാവിന്റെ പദവി..?
ഇതിനൊരു കാരണം കൂടിയുണ്ട്. ഹാശിം മക്കയുടെ നേതാവാണ്. മക്കയിൽ കഅ്ബ എന്നൊരു പുണ്യഭവനമുണ്ട്. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം. അതിന്റെ അധിപനെ ലോകം ആദരിക്കുന്നു...
ഇനി ചോദിക്കട്ടെ; ഖാഫില എന്നു കേട്ടിട്ടുണ്ടോ..? പറഞ്ഞുതരാം. കച്ചവട സാധനങ്ങളുമായി പോകുന്ന ഒട്ടകക്കൂട്ടങ്ങൾക്കാണു ഖാഫില എന്നു പറയുന്നത്. കച്ചവട സാധനങ്ങൾ വലിയ കെട്ടുകളാക്കി ഒട്ടകപ്പുറത്തു ബന്ധിക്കും. ഒരു സംഘത്തിൽ ആയിരം ഒട്ടകങ്ങൾ വരെ കാണും...
മരുഭൂമിയിലൂടെ അനേക ദിവസം യാത്ര ചെയ്യണം. മരുഭൂമിയിൽ കള്ളന്മാരുണ്ടാകും. ഖാഫിലയെ ആക്രമിക്കും. സ്വത്തു പിടിച്ചെടുക്കും. കൂടെയുള്ള മനുഷ്യരെ പിടിച്ചുകെട്ടും. അടിമകളാക്കും. അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കും..!
ഹാശിമിന്റെ ഖാഫിലയെ ആക്രമിക്കാൻ ഒരു കൊള്ള സംഘത്തിനും ധൈര്യമില്ല. എന്താ കാരണം..?
കച്ചവടസംഘം കടന്നുപോകുന്നതു ചിലപ്പോൾ അബ്സീനിയാ രാജാവിന്റെ പ്രദേശത്തുകൂടിയായിരിക്കും. അവിടെവച്ച് ആകമിച്ചാൽ കള്ളന്മാരെ അബ്സീനിയാ രാജാവായ നജ്ജാശി വെറുതെ വിടുമോ..? ഇല്ല. പിടികൂടി കൊന്നുകളയും..!!
ജീവനിൽ പേടിയില്ലാത്ത കള്ളന്മാരുണ്ടോ..? കിസ്റായുടെ പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
📌 നമ്മുടെ നബി മുഹമ്മദ്
മുസ്തഫ ﷺ
*💧Part : 02💧*
*🔖 ഹാശിം എന്ന നേതാവ് (2)*
അറേബ്യയിലെ ഗോത്രക്കാരെല്ലാം ഹാശിമിനോടു സഹകരിക്കുന്നു. അദ്ദേഹത്തിന്റെ ഖാഫില സുരക്ഷിതമായി സഞ്ചരിക്കുന്നു.
കഥ തുടങ്ങുകയാണ്...
ഹാശിം തന്റെ ഖാഫിലയുമായി ശാമിലേക്കു പുറപ്പെട്ടു. ദീർഘയാത്ര. യാത്രക്കിടയിൽ മരുപ്പച്ചകളിൽ വിശ്രമിച്ചു. എന്താണു മരുപ്പച്ച..? മരുഭൂമിയിലെ ആൾപാർപ്പുള്ള പ്രദേശം. അവിടെ ഈത്തപ്പന മരങ്ങൾ കാണും. കിണറും വെള്ളവും ഉണ്ടാകും. സസ്യങ്ങളും പുല്ലുകളും മുളയ്ക്കും...
ഖാഫിലക്കാർ മരുപ്പച്ചയിൽ വിശ്രമിക്കും. തോൽപാത്രങ്ങളിൽ വെള്ളം ശേഖരിക്കും. ഒട്ടകങ്ങൾക്കു വെള്ളവും ഭക്ഷണവും നൽകും. ക്ഷീണം മാറ്റി യാത്ര തുടരും...
ഒരു മരപ്പച്ച വിട്ടാൽ മറ്റൊരു മരുപ്പച്ചയിലെത്താൻ ദിവസങ്ങൾ യാത്ര ചെയ്യേണ്ടതായിവരും. ദീർഘ യാത്രയ്ക്ക് ശേഷം ഹാശിമും സംഘവും ശാമിലെത്തി. അവിടത്തെ ചന്തയിൽ കച്ചവട സാധനങ്ങൾ നിരത്തിവച്ചു. പല നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്.
വില പറയൽ, വിലപേശൽ, വില ഉറപ്പിക്കൽ... കച്ചവടം വളരെ സജീവം...
കൊണ്ടുവന്ന വസ്തുക്കളൊക്കെ വിറ്റുതീർന്നു. മക്കയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. മടക്കയാത്രയും തുടങ്ങി. മക്കയിലേക്കുള്ള യാത്രയിൽ അവർ യസ് രിബിലെത്തി
കൂട്ടുകാരേ.., നിങ്ങൾ യസ് രിബ് എന്നു കേട്ടിട്ടുണ്ടോ..? ചിലപ്പോൾ കേട്ടുകാണില്ല. മക്ക, മദീന എന്നൊക്കെ കേട്ടിരിക്കും. മദീനയുടെ പഴയപേരാണു യസ് രിബ്...
ഹാശിമും സംഘവും കുറച്ചു ദിവസം അവിടെ വിശ്രമിക്കാമെന്നു കരുതി. ഒഴിവു സമയത്ത് യസ് രിബിലെ മാർക്കറ്റിൽ അവർ ചുറ്റിനടന്നു.
കച്ചവടം പൊടിപൊടിക്കുന്നു. അവർ ഒരു സ്ത്രീയെ കണ്ടു. മിടുമിടുക്കിയായ കച്ചവടക്കാരി. കച്ചവടത്തിലുള്ള അവളുടെ മിടുക്ക് ഹാശിമിന് ഇഷ്ടപ്പെട്ടു. അവളെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമായി...
യസ് രിബിലെ പ്രധാനപ്പെട്ട കുടുംബമാണു ബനുന്നജ്ജാർ. ഈ യുവതി ബനുന്നജ്ജാർ കുടുംബത്തിലെ അംഗമാണ്. കാണാൻ നല്ല ഭംഗി. പേര് സൽമ.
സൽമയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു ഹാശിമിനു മോഹം. മനസ്സിലെ മോഹം കൂട്ടുകാരറിഞ്ഞു. അവർ സൽമയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പ്രസിദ്ധനും ധനികനും ഭരണാധികാരിയുമായ ഹാശിം
സൽമയെ വിവാഹാലോചന നടത്തുകയോ..? എന്തൊരതിശയം..!
ബനുന്നജ്ജാർ കുടുംബത്തിന് ഇതിൽപരം ഒരു പദവി ലഭിക്കാനുണ്ടോ..? അവർ വിവാഹത്തിനു സമ്മതിച്ചു. സൽമയുടെ ഖൽബു നിറയെ സന്തോഷം. മക്കയിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവർക്കും സന്തോഷം. കച്ചവട സംഘം കടന്നുപോകുന്ന വഴിയിലാണല്ലോ യസ് രിബ്.
അവിടെ ഒരു ബന്ധം ഉണ്ടാകുന്നതു നല്ലതാണ്. വിവാഹം കേമമായി നടന്നു...
ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...
*📌 നമ്മുടെ നബി മുഹമ്മദ്*
*മുസ്തഫ ﷺ*
*💧Part : 03💧*
*🔖 ഹാശിം എന്ന നേതാവ് (3)*
ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...
സൽമ ഗർഭിണിയായി. ബനൂ ഹാശിം കുടുംബത്തിന് അതൊരു ആഹ്ലാദവാർത്തയായിരുന്നു. വിവരം യസ് രിബിലുമെത്തി. കെട്ടിച്ചയച്ച പെൺമക്കൾ ഗർഭിണികളായാൽ പ്രസവത്തിനു സ്വന്തം വീട്ടിലേക്കു കൊണ്ടുവരണം..,
ബനുന്നജ്ജാർ കുടുംബക്കാർ മക്കയിലെത്തി. “മകളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. പ്രസവം യസ് രിബിൽ നടക്കട്ടെ. അതാണല്ലോ നാട്ടാചാരം.” ബന്ധുക്കൾ പറഞ്ഞു. സമ്മതിക്കാതെ പറ്റുമോ..?
ഭാര്യയെ പിരിഞ്ഞു ജീവിക്കാൻ ഹാശിമിനു പ്രയാസം. ഭർത്താവിനെ കാണാതെ കഴിയാൻ സൽമക്കും പ്രയാസം...
കീഴ് വഴക്കങ്ങൾ മാനിക്കാതെ പറ്റുമോ..? സൽമ ഒരുങ്ങിയിറങ്ങി. ഒട്ടകക്കട്ടിലിൽ കയറി. വെളുത്ത മുഖത്തു ദുഃഖത്തിന്റെ നിഴൽ. കരിമീൻ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാശിമിന്റെ നയനങ്ങളും നിറഞ്ഞുപോയി.
ഒട്ടകങ്ങൾ നടന്നു. സൽമ അകന്നകന്നുപോയി. സൽമ പോയതോടെ ഹാശിമിന്റെ ഉത്സാഹം കുറഞ്ഞു. വിരഹത്തിന്റെ ദുഃഖം തന്നെ. വെറുതെയിരിക്കാൻ പറ്റുമോ? എന്തെല്ലാം കാര്യങ്ങൾ നോക്കണം. ഹാശിം ജോലിയിൽ മുഴുകി. വേദന മറന്നു...
മാസങ്ങൾ പിന്നെയും കടന്നുപോയി. യസ് രിബിലെ വിവരങ്ങൾ അറിയാൻ വയ്യ. ആരെങ്കിലും വന്നു പറയണം. മറ്റൊരു മാർഗവുമില്ല...
അടുത്ത സീസൺ. വീണ്ടും കച്ചവടത്തിനു പുറപ്പെടാൻ സമയമായി. കച്ചവടച്ചരക്കുകൾ വൻതോതിൽ ശേഖരിക്കപ്പെട്ടു. അവ വലിയ കെട്ടുകളാക്കി. ഒട്ടകപ്പുറത്തു ബന്ധിച്ചു. ശാമിലേക്കുള്ള ദീർഘയാത്ര ആരംഭിക്കുകയാണ്.
ശാമിൽ നിന്നുള്ള മടക്കയാത്ര യസ് രിബിലൂടെയാണ്. ഇത്തവണ യസ് രിബിൽ കൂടുതൽ ദിവസം തങ്ങണം. സൽമയുടെ വീട്ടിൽ താമസിക്കാം. അവളെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അവൾക്കു നൽകാൻ ശാമിൽ നിന്നു ചില സമ്മാനങ്ങളൊക്കെ വാങ്ങണം...
ശാമിലെത്തി. കച്ചവടം നന്നായി നടന്നു. നല്ല ലാഭവും കിട്ടി. പല സാധനങ്ങളും വാങ്ങി. ഇനി മടക്കയാത്ര. യസ് രിബിൽ പറന്നെത്താനുള്ള ആവേശം. ഒട്ടകത്തിനു വേഗത പോര എന്ന തോന്നൽ...
യാത്രക്കിടയിൽ ഹാശിമിനു വല്ലാത്ത ക്ഷീണം. പെട്ടെന്നു തളർന്നുപോയി. ഖാഫില യാത്ര നിറുത്തി. രോഗം കൂടിക്കൂടിവന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കും കുറവില്ല. രോഗം കൂടുന്നതേയുള്ളൂ. എല്ലാവർക്കും വെപ്രാളം, ആശങ്ക..!!
ഒടുവിൽ... മക്കാ പട്ടണത്തിന്റെ മഹാനായ നേതാവു കണ്ണടച്ചു..!!
ഹാശിം മരണപ്പെട്ടു...
മയ്യിത്തു നാട്ടിലെത്തിക്കുക എളുപ്പമല്ല. അന്നാട്ടിൽ തന്നെ ഖബറടക്കി.
യസ് രിബിൽ സൽമ ഭർത്താവിനെ കാത്തുകാത്തിരുന്നു. കാണാതായപ്പോൾ കരഞ്ഞു. സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നല്ല അഴകുള്ള കുട്ടി. കുഞ്ഞിനു ശയ്ബതുൽ ഹംദ് എന്നു പേരിട്ടു.
ശയ്ബ - ആളുകൾ അവനെ അങ്ങനെ വിളിച്ചു. ഒടുവിൽ സൽമ ആ ദുഃഖവാർത്ത അറിഞ്ഞു - ഹാശിം ഇനിയൊരിക്കലും തന്നെക്കാണാൻ വരില്ല..! ഓമന മകൻ ശയ്ബയെക്കാണാനും വരില്ല. വെളുത്ത കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. പൊന്നു മോനെ മാറോടു ചേർത്തുപിടിച്ചു സൽമ കരഞ്ഞു...
തുടരും ...
✍🏼നമ്മുടെ മക്കൾ ഒരു കഥ പറയാൻ ആവശ്യപ്പെട്ടാൽ നാം എന്തു
ചെയ്യും..? ചോദിച്ചതെല്ലാം നൽകുന്ന നാം ഇവിടെ പരാജയപ്പെടരുത്. നാം
നബിﷺയുടെ ചരിത്രം പഠിക്കണം. പതിനാലു നൂറ്റാണ്ടുകളായി ലോകം കൈമാറിവരുന്ന പ്രവാചക ചരിത്രങ്ങൾ നമ്മുടെ ഇളം തലമുറയെ സംസ്കാര സമ്പന്നമാക്കും...
മനുഷ്യ കുലത്തെ മാതൃകാപരമായി നയിക്കാൻ നബിﷺയേക്കാൾ
യോഗ്യനായ മറ്റാരുമില്ല. ഈ ചരിത്രം വായിച്ചു തീരുമ്പോൾ ആ വസ്തുത
ബോധ്യപ്പെടും. സമാധാനമാഗ്രഹിക്കുന്ന ലോകത്തിന് പ്രവാചക സന്ദേശങ്ങൾ മുറുകെ പിടിക്കുകയാണ് പരിഹാരം.
നബിﷺയുടെ പൂർവ പിതാക്കളിൽ പ്രമുഖനായ ഹാശിമിൽ നിന്നു
തുടങ്ങി പ്രശ്നകലുശിതമായ മക്കാ ജീവിതവും മദീനയുടെ മാറ്റങ്ങളും
മക്കാ വിജയവും നബികുടുംബ ചരിത്രങ്ങളും ശത്രുക്കളെ പ്രതിരോധിച്ച രീതികളുമെല്ലാം നീണ്ട ഭാഗങ്ങളിലായി ഹൃദ്യമായ ശൈലിയിൽ വരച്ചു കാട്ടുമ്പോൾ ഓരോ വായനക്കാരനും സമ്മതിക്കുന്നു ഇസ്ലാം ശത്രുതയുടേതല്ല, സൗഹാർദ്ധത്തിന്റേതാണ്...
അന്ത്യപ്രവാചകർ മുഹമ്മദ് നബിﷺയുടെ ജീവിതം സംഭവ ബഹുലമായിരുന്നു. സ്നേഹവും സമർപ്പണവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. എത്ര എഴുതിയാലും തീരാത്തതാണ് അവിടുത്തെ വിശേഷങ്ങൾ. മൗലിദുകളിൽ പറയുന്ന പോലെ ഏഴാകാശവും ഭൂമിയും മഷിയായാലും ജനങ്ങൾ മുഴുവൻ എഴുതാൻ തുനിഞ്ഞാലും അവിടുത്തെ ഗുണങ്ങൾ തീരില്ല. എന്നാൽ ആ പ്രവാചകന്റെ കഥകൾ കൃത്യമായി വിഭജിച്ച് അടുക്കും ചിട്ടയും നൽകി കുട്ടികൾക്കു മനസ്സിലാകുന്ന രീതിയിൽ ഈ പരമ്പരയിലൂടെ വിവരിച്ചിരിക്കുന്നു...
ഇന്ന് കുട്ടികൾ വ്യാപകമായി മൂല്യനിരാസം പ്രചരിപ്പിക്കുന്ന ബാലമാസികകളുടെയും ചിത്രകഥകളുടെയും അടിമകളായിക്കൊണ്ടിരിക്കുകയാണ്, മിത്തുകളിലെയും സങ്കൽപങ്ങളിലെയും അതിമാനുഷന്മാരാണ് അവരുടെ നായകന്മാർ. ഈ അതിമാനുഷന്മാർ ജീവിക്കുന്നതു പോലെയാണ് കുട്ടികൾ ജീവിക്കുന്നത്. സ്പൈഡർമാനും ശക്തിമാനും വലിയവലിയ ബിൽഡിംഗുകളിൽ നിന്ന് ചാടുന്നത് കണ്ട് അവരും ചാടാൻ ശ്രമിക്കുന്നു. ഇവിടെ കുട്ടികൾക്കുവേണ്ടി ഒരു ബദൽ വായനാവേദി സൃഷ്ടിക്കേണ്ടത് അനിവാര്യമാണ്. കുട്ടികളുടെ ഉത്തമഭാവിക്കും ഗുണകരമായ ജീവിതത്തിനും ഇതാവശ്യമാണ്...
നമ്മുടെ നബി എന്ന ഈ പരമ്പര ഈ ബദൽ വായനയുടെ നേതൃസ്ഥാനം ഏറ്റെടുത്തിട്ടുണ്ടെന്നു. ഞങ്ങൾ വിശ്വസിക്കുന്നു.
കുട്ടികളുടെ മനസ്സിൽ അന്ത്യപ്രവാചകനെ (ﷺ) ജീവിപ്പിച്ചുനിരത്താനും അതുവഴി അവരുടെ ജീവിതത്തെ പാകപ്പെടുത്തിയെടുക്കാനും ഈ പരമ്പര സഹായിക്കും. കുട്ടികൾക്ക് മാത്രമല്ല, മുതിർന്നവർക്കും വായിക്കാനും പ്രവാചകരുടെ ജീവിതരേഖകൾ മനസ്സിൽ സൂക്ഷിക്കുവാനും ഈ പരമ്പര ഉപകരിക്കുമെന്നത് തീർച്ചയാണ്...
നിങ്ങളുടെ മക്കൾക്ക് ഒരു കഥ പറഞ്ഞുകൊടുത്താൽ മനസിലാവുന്ന പ്രായമെത്തിയാൽ നബിﷺതങ്ങളുടെ കഥകൾ പറഞ്ഞുകൊടുക്കണം. കുട്ടികളുടെ ഇളം മനസ്സിൽ നബിﷺതങ്ങളുടെ ചരിത്രം തെളിഞ്ഞുനിൽക്കട്ടെ...! അതവരുടെ സ്വഭാവം നന്നാക്കും. അവരുടെ ജീവിതം സംശുദ്ധമാക്കിത്തീർക്കും. ഇഹത്തിലും പരത്തിലും അവരെക്കൊണ്ട് നിങ്ങൾക്കു പ്രയോജനമുണ്ടാവും.
സൃഷ്ടാവിന്റെ പ്രഥമ സൃഷ്ടിയും പ്രപഞ്ചത്തിന്റെ മുഖവുരയുമായി മുഹമ്മദ് നബിﷺയെക്കുറിച്ച് ആധികാരിക ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ കുട്ടികളുടെ ഭാഷയിൽ എഴുതിയ ഈ ചരിത്രം നബി ﷺ യെയും കുടുംബത്തെയും ഇസ്ലാമിക സംസ്കാരത്തെയും
അടുത്തറിയാനും പ്രവാചകരെ മനസ്സറിഞ്ഞു സ്നേഹിക്കാനും പര്യാപ്തമാക്കുന്നു.
പതിനാലു നൂറ്റാണ്ടുകളായി ലോകം
പറഞ്ഞുവരുന്ന ഈ ചരിത്രം നമ്മുടെ
ഇളം തലമുറ വായിച്ചു പഠിക്കട്ടെ.
ലോകത്തെ നയിക്കാൻ നബി ﷺ യെക്കാൾ യോഗ്യനായ മറ്റാരുമില്ലെന്ന സത്യം മനസ്സിലാക്കട്ടെ...
ഇതിന്റെ രചനയും പ്രസാധനവും വായനയുമെല്ലാം സർവശക്തനായ റബ്ബ് സ്വാലിഹായ അമലായി
നമ്മിൽനിന്നും സ്വീകരിക്കട്ടെ...
ആമീൻ യാ റബ്ബൽ ആലമീൻ...☝🏼
നമ്മുടെ നബി മുഹമ്മദ്
മുസ്തഫ ﷺ
💧Part : 01💧
*🔖 ഹാശിം എന്ന നേതാവ് (1)*
ആകാശം പോലെ വിശാലമായ മരുഭൂമി. മണൽക്കാട്ടിൽ ചിതറിക്കിടക്കുന്ന വലുതും ചെറുതുമായ കരിമ്പാറക്കൂട്ടങ്ങൾ.
തങ്കഞൊറികൾ അലങ്കാരം ചാർത്തിയ മണൽക്കുന്നുകൾ...
ഒരു പകൽ എരിഞ്ഞടങ്ങുകയാണ്. തളർന്ന സൂര്യമുഖം അരുണ വർണങ്ങൾ വാരിവിതറി മരുഭൂമിയെ സുന്ദരമാക്കിയിരിക്കുന്നു. മണലാരണ്യവും ആകാശവും ഉമ്മവച്ചു നിൽക്കുന്ന വടക്കുപടിഞ്ഞാറെ ചക്രവാളത്തിലേക്കു സൂക്ഷിച്ചു നോക്കുക.
ഒരു സ്വർണത്തിളക്കം. തങ്കവർണമാർന്നൊരു മേഘത്തുണ്ട്.
അതേ, ചക്രവാളസീമകൾ പിന്നിട്ടു മോഹന മേഘരാജി മുന്നോട്ടു വരികയാണ്. വലിയൊരു മേഘക്കൂട്ടമായി വളർന്നു. ഭൂതലം തൊട്ട് ആകാശംമുട്ടെ വളർന്നുവരുന്ന മേഘപടലം...
ഇപ്പോൾ ദൃശ്യം കുറച്ചുകൂടി വ്യക്തമാകുന്നു. കരിമ്പാറക്കൂട്ടങ്ങൾക്കും മണൽക്കുന്നുകൾക്കും ഇടയിലൂടെ
വളഞ്ഞുപുളഞ്ഞുവരുന്ന ഒരു മരുപ്പാത. അതിലൂടെ ഒഴുകിവരുന്നതു മേഘമല്ല; പൊടിപടലങ്ങൾ..!
പൊടിപടലങ്ങൾക്കിടയിൽ ചില ചിത്രങ്ങൾ തെളിയുന്നു. മുമ്പിൽ കുതിച്ചുപായുന്ന കുതിരകൾ, കുതിരപ്പുറത്ത് ആയുധ ധാരികളായ മനുഷ്യരൂപങ്ങൾ, അതിനു പിന്നിൽ വലിഞ്ഞുനടക്കുന്ന ഒട്ടകക്കൂട്ടം. ഒട്ടകപ്പുറത്തു കൂറ്റൻ ഭാണ്ഡങ്ങൾ...
അശ്വഭടന്മാർക്കും ഒട്ടകങ്ങൾക്കും മധ്യേ ഒരപൂർവ ദൃശ്യം. തുറന്നൊരു ഒട്ടകക്കൂടാരത്തിൽ തേജസ്വിയായൊരു മാന്യദേഹം ഇരിക്കുന്നു..! അസാമാന്യമായ ശരീര ഘടന. ഗാംഭീര്യം സ്ഫുരിക്കുന്ന മുഖം.
ഖാഫില..!
ഖാഫില എന്നറിയപ്പെടുന്ന കച്ചവടസംഘം. സംഘത്തെ നയിക്കുന്ന നായകനാണു തുറന്ന ഒട്ടകക്കട്ടിലിൽ യാത്ര ചെയ്യുന്നത്...
ഹാശിം..!! ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായ മക്കയുടെ നായകൻ-ഹാശിം!! ഹാശിമിൽ നിന്നു നമുക്കു കഥ തുടങ്ങാം...
ധീരനും ബുദ്ധിമാനും സമ്പന്നനുമായ ഹാശിം. മക്കയുടെ ഭരണാധികാരിയായ ഹാശിം. പേരെടുത്ത കച്ചവടക്കാരനായിരുന്നു ഹാശിം. അറേബ്യയിലെ ഗോത്രങ്ങൾക്കെല്ലാം ഹാശിമിനെ അറിയാം. ഗോത്രത്തലവന്മാർക്കും രാജാക്കന്മാർക്കും യോദ്ധാക്കൾക്കും ഹാശിം സുപരിചിതൻ.
ഹാശിം ഒരു കത്തുകൊടുത്താൽ ആരും വിലകൽപിക്കും. അദ്ദേഹത്തിന്റെ വാക്കുകൾ ആരും അനുസരിക്കും. ഹാശിമിനെക്കുറിച്ച് ഇത്രയൊന്നും പറഞ്ഞാൽ പോരാ...
അബ്സീനിയാ രാജാവ് ഹാശിമിന്റെ കൂട്ടുകാരനാണ്. സിറിയയും ഈജിപ്തും ഭരിക്കുന്ന ചക്രവർത്തി ‘ഖയ്സർ’ എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്. ഈ ഖയ്സർ ചക്രവർത്തി ഹാശിമിന്റെ സ്നേഹിതനാണ്.
അവർ പരസ്പരം സന്ദേശങ്ങൾ കൈമാറും. സമ്മാനങ്ങൾ കൊടുത്തയയ്ക്കും. സുഖവിവരങ്ങൾ അന്വേഷിക്കും. ഒന്നോർത്തുനോക്കൂ. എന്താ ഹാശിം എന്ന നേതാവിന്റെ പദവി..?
ഇതിനൊരു കാരണം കൂടിയുണ്ട്. ഹാശിം മക്കയുടെ നേതാവാണ്. മക്കയിൽ കഅ്ബ എന്നൊരു പുണ്യഭവനമുണ്ട്. അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനം. അതിന്റെ അധിപനെ ലോകം ആദരിക്കുന്നു...
ഇനി ചോദിക്കട്ടെ; ഖാഫില എന്നു കേട്ടിട്ടുണ്ടോ..? പറഞ്ഞുതരാം. കച്ചവട സാധനങ്ങളുമായി പോകുന്ന ഒട്ടകക്കൂട്ടങ്ങൾക്കാണു ഖാഫില എന്നു പറയുന്നത്. കച്ചവട സാധനങ്ങൾ വലിയ കെട്ടുകളാക്കി ഒട്ടകപ്പുറത്തു ബന്ധിക്കും. ഒരു സംഘത്തിൽ ആയിരം ഒട്ടകങ്ങൾ വരെ കാണും...
മരുഭൂമിയിലൂടെ അനേക ദിവസം യാത്ര ചെയ്യണം. മരുഭൂമിയിൽ കള്ളന്മാരുണ്ടാകും. ഖാഫിലയെ ആക്രമിക്കും. സ്വത്തു പിടിച്ചെടുക്കും. കൂടെയുള്ള മനുഷ്യരെ പിടിച്ചുകെട്ടും. അടിമകളാക്കും. അടിമച്ചന്തയിൽ കൊണ്ടുപോയി വിൽക്കും..!
ഹാശിമിന്റെ ഖാഫിലയെ ആക്രമിക്കാൻ ഒരു കൊള്ള സംഘത്തിനും ധൈര്യമില്ല. എന്താ കാരണം..?
കച്ചവടസംഘം കടന്നുപോകുന്നതു ചിലപ്പോൾ അബ്സീനിയാ രാജാവിന്റെ പ്രദേശത്തുകൂടിയായിരിക്കും. അവിടെവച്ച് ആകമിച്ചാൽ കള്ളന്മാരെ അബ്സീനിയാ രാജാവായ നജ്ജാശി വെറുതെ വിടുമോ..? ഇല്ല. പിടികൂടി കൊന്നുകളയും..!!
ജീവനിൽ പേടിയില്ലാത്ത കള്ളന്മാരുണ്ടോ..? കിസ്റായുടെ പ്രദേശങ്ങളിലും ഇതുതന്നെയാണ് അവസ്ഥ.
📌 നമ്മുടെ നബി മുഹമ്മദ്
മുസ്തഫ ﷺ
*💧Part : 02💧*
*🔖 ഹാശിം എന്ന നേതാവ് (2)*
അറേബ്യയിലെ ഗോത്രക്കാരെല്ലാം ഹാശിമിനോടു സഹകരിക്കുന്നു. അദ്ദേഹത്തിന്റെ ഖാഫില സുരക്ഷിതമായി സഞ്ചരിക്കുന്നു.
കഥ തുടങ്ങുകയാണ്...
ഹാശിം തന്റെ ഖാഫിലയുമായി ശാമിലേക്കു പുറപ്പെട്ടു. ദീർഘയാത്ര. യാത്രക്കിടയിൽ മരുപ്പച്ചകളിൽ വിശ്രമിച്ചു. എന്താണു മരുപ്പച്ച..? മരുഭൂമിയിലെ ആൾപാർപ്പുള്ള പ്രദേശം. അവിടെ ഈത്തപ്പന മരങ്ങൾ കാണും. കിണറും വെള്ളവും ഉണ്ടാകും. സസ്യങ്ങളും പുല്ലുകളും മുളയ്ക്കും...
ഖാഫിലക്കാർ മരുപ്പച്ചയിൽ വിശ്രമിക്കും. തോൽപാത്രങ്ങളിൽ വെള്ളം ശേഖരിക്കും. ഒട്ടകങ്ങൾക്കു വെള്ളവും ഭക്ഷണവും നൽകും. ക്ഷീണം മാറ്റി യാത്ര തുടരും...
ഒരു മരപ്പച്ച വിട്ടാൽ മറ്റൊരു മരുപ്പച്ചയിലെത്താൻ ദിവസങ്ങൾ യാത്ര ചെയ്യേണ്ടതായിവരും. ദീർഘ യാത്രയ്ക്ക് ശേഷം ഹാശിമും സംഘവും ശാമിലെത്തി. അവിടത്തെ ചന്തയിൽ കച്ചവട സാധനങ്ങൾ നിരത്തിവച്ചു. പല നാട്ടുകാർ സാധനങ്ങൾ വാങ്ങാൻ വന്നിട്ടുണ്ട്.
വില പറയൽ, വിലപേശൽ, വില ഉറപ്പിക്കൽ... കച്ചവടം വളരെ സജീവം...
കൊണ്ടുവന്ന വസ്തുക്കളൊക്കെ വിറ്റുതീർന്നു. മക്കയിലേക്കു വേണ്ട സാധനങ്ങൾ വാങ്ങി. മടക്കയാത്രയും തുടങ്ങി. മക്കയിലേക്കുള്ള യാത്രയിൽ അവർ യസ് രിബിലെത്തി
കൂട്ടുകാരേ.., നിങ്ങൾ യസ് രിബ് എന്നു കേട്ടിട്ടുണ്ടോ..? ചിലപ്പോൾ കേട്ടുകാണില്ല. മക്ക, മദീന എന്നൊക്കെ കേട്ടിരിക്കും. മദീനയുടെ പഴയപേരാണു യസ് രിബ്...
ഹാശിമും സംഘവും കുറച്ചു ദിവസം അവിടെ വിശ്രമിക്കാമെന്നു കരുതി. ഒഴിവു സമയത്ത് യസ് രിബിലെ മാർക്കറ്റിൽ അവർ ചുറ്റിനടന്നു.
കച്ചവടം പൊടിപൊടിക്കുന്നു. അവർ ഒരു സ്ത്രീയെ കണ്ടു. മിടുമിടുക്കിയായ കച്ചവടക്കാരി. കച്ചവടത്തിലുള്ള അവളുടെ മിടുക്ക് ഹാശിമിന് ഇഷ്ടപ്പെട്ടു. അവളെപ്പറ്റി കൂടുതൽ അറിയാൻ താൽപര്യമായി...
യസ് രിബിലെ പ്രധാനപ്പെട്ട കുടുംബമാണു ബനുന്നജ്ജാർ. ഈ യുവതി ബനുന്നജ്ജാർ കുടുംബത്തിലെ അംഗമാണ്. കാണാൻ നല്ല ഭംഗി. പേര് സൽമ.
സൽമയെ വിവാഹം ചെയ്താൽ കൊള്ളാമെന്നു ഹാശിമിനു മോഹം. മനസ്സിലെ മോഹം കൂട്ടുകാരറിഞ്ഞു. അവർ സൽമയുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടു. പ്രസിദ്ധനും ധനികനും ഭരണാധികാരിയുമായ ഹാശിം
സൽമയെ വിവാഹാലോചന നടത്തുകയോ..? എന്തൊരതിശയം..!
ബനുന്നജ്ജാർ കുടുംബത്തിന് ഇതിൽപരം ഒരു പദവി ലഭിക്കാനുണ്ടോ..? അവർ വിവാഹത്തിനു സമ്മതിച്ചു. സൽമയുടെ ഖൽബു നിറയെ സന്തോഷം. മക്കയിലെ ബന്ധുക്കളെ വിവരമറിയിച്ചു. അവർക്കും സന്തോഷം. കച്ചവട സംഘം കടന്നുപോകുന്ന വഴിയിലാണല്ലോ യസ് രിബ്.
അവിടെ ഒരു ബന്ധം ഉണ്ടാകുന്നതു നല്ലതാണ്. വിവാഹം കേമമായി നടന്നു...
ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...
*📌 നമ്മുടെ നബി മുഹമ്മദ്*
*മുസ്തഫ ﷺ*
*💧Part : 03💧*
*🔖 ഹാശിം എന്ന നേതാവ് (3)*
ഹാശിമും സൽമയും കച്ചവട സംഘത്തോടൊപ്പം മക്കയിൽ വന്നു. വിവിധ ഗോത്രങ്ങളിലെ കുലീന വനിതകൾ മണവാട്ടിയെ കാണാൻ വന്നു. ചിലർ സൽക്കരിച്ചു. സമ്മാനങ്ങൾ കൊടുത്തു. കച്ചവടകാര്യങ്ങളിലൊക്കെ സൽമ ഭർത്താവിനെ സഹായിക്കും. സന്തോഷം നിറഞ്ഞ ജീവിതം അങ്ങനെ ഒഴുകിക്കൊണ്ടിരുന്നു...
സൽമ ഗർഭിണിയായി. ബനൂ ഹാശിം കുടുംബത്തിന് അതൊരു ആഹ്ലാദവാർത്തയായിരുന്നു. വിവരം യസ് രിബിലുമെത്തി. കെട്ടിച്ചയച്ച പെൺമക്കൾ ഗർഭിണികളായാൽ പ്രസവത്തിനു സ്വന്തം വീട്ടിലേക്കു കൊണ്ടുവരണം..,
ബനുന്നജ്ജാർ കുടുംബക്കാർ മക്കയിലെത്തി. “മകളെ ഞങ്ങൾ കൊണ്ടുപോകുകയാണ്. പ്രസവം യസ് രിബിൽ നടക്കട്ടെ. അതാണല്ലോ നാട്ടാചാരം.” ബന്ധുക്കൾ പറഞ്ഞു. സമ്മതിക്കാതെ പറ്റുമോ..?
ഭാര്യയെ പിരിഞ്ഞു ജീവിക്കാൻ ഹാശിമിനു പ്രയാസം. ഭർത്താവിനെ കാണാതെ കഴിയാൻ സൽമക്കും പ്രയാസം...
കീഴ് വഴക്കങ്ങൾ മാനിക്കാതെ പറ്റുമോ..? സൽമ ഒരുങ്ങിയിറങ്ങി. ഒട്ടകക്കട്ടിലിൽ കയറി. വെളുത്ത മുഖത്തു ദുഃഖത്തിന്റെ നിഴൽ. കരിമീൻ കണ്ണുകൾ നിറഞ്ഞൊഴുകി. ഹാശിമിന്റെ നയനങ്ങളും നിറഞ്ഞുപോയി.
ഒട്ടകങ്ങൾ നടന്നു. സൽമ അകന്നകന്നുപോയി. സൽമ പോയതോടെ ഹാശിമിന്റെ ഉത്സാഹം കുറഞ്ഞു. വിരഹത്തിന്റെ ദുഃഖം തന്നെ. വെറുതെയിരിക്കാൻ പറ്റുമോ? എന്തെല്ലാം കാര്യങ്ങൾ നോക്കണം. ഹാശിം ജോലിയിൽ മുഴുകി. വേദന മറന്നു...
മാസങ്ങൾ പിന്നെയും കടന്നുപോയി. യസ് രിബിലെ വിവരങ്ങൾ അറിയാൻ വയ്യ. ആരെങ്കിലും വന്നു പറയണം. മറ്റൊരു മാർഗവുമില്ല...
അടുത്ത സീസൺ. വീണ്ടും കച്ചവടത്തിനു പുറപ്പെടാൻ സമയമായി. കച്ചവടച്ചരക്കുകൾ വൻതോതിൽ ശേഖരിക്കപ്പെട്ടു. അവ വലിയ കെട്ടുകളാക്കി. ഒട്ടകപ്പുറത്തു ബന്ധിച്ചു. ശാമിലേക്കുള്ള ദീർഘയാത്ര ആരംഭിക്കുകയാണ്.
ശാമിൽ നിന്നുള്ള മടക്കയാത്ര യസ് രിബിലൂടെയാണ്. ഇത്തവണ യസ് രിബിൽ കൂടുതൽ ദിവസം തങ്ങണം. സൽമയുടെ വീട്ടിൽ താമസിക്കാം. അവളെ കാണാൻ കണ്ണുകൾ കൊതിക്കുന്നു. അവൾക്കു നൽകാൻ ശാമിൽ നിന്നു ചില സമ്മാനങ്ങളൊക്കെ വാങ്ങണം...
ശാമിലെത്തി. കച്ചവടം നന്നായി നടന്നു. നല്ല ലാഭവും കിട്ടി. പല സാധനങ്ങളും വാങ്ങി. ഇനി മടക്കയാത്ര. യസ് രിബിൽ പറന്നെത്താനുള്ള ആവേശം. ഒട്ടകത്തിനു വേഗത പോര എന്ന തോന്നൽ...
യാത്രക്കിടയിൽ ഹാശിമിനു വല്ലാത്ത ക്ഷീണം. പെട്ടെന്നു തളർന്നുപോയി. ഖാഫില യാത്ര നിറുത്തി. രോഗം കൂടിക്കൂടിവന്നു. മരുന്നുകൾക്കും പരിചരണങ്ങൾക്കും കുറവില്ല. രോഗം കൂടുന്നതേയുള്ളൂ. എല്ലാവർക്കും വെപ്രാളം, ആശങ്ക..!!
ഒടുവിൽ... മക്കാ പട്ടണത്തിന്റെ മഹാനായ നേതാവു കണ്ണടച്ചു..!!
ഹാശിം മരണപ്പെട്ടു...
മയ്യിത്തു നാട്ടിലെത്തിക്കുക എളുപ്പമല്ല. അന്നാട്ടിൽ തന്നെ ഖബറടക്കി.
യസ് രിബിൽ സൽമ ഭർത്താവിനെ കാത്തുകാത്തിരുന്നു. കാണാതായപ്പോൾ കരഞ്ഞു. സൽമ ഒരാൺകുഞ്ഞിനെ പ്രസവിച്ചു. നല്ല അഴകുള്ള കുട്ടി. കുഞ്ഞിനു ശയ്ബതുൽ ഹംദ് എന്നു പേരിട്ടു.
ശയ്ബ - ആളുകൾ അവനെ അങ്ങനെ വിളിച്ചു. ഒടുവിൽ സൽമ ആ ദുഃഖവാർത്ത അറിഞ്ഞു - ഹാശിം ഇനിയൊരിക്കലും തന്നെക്കാണാൻ വരില്ല..! ഓമന മകൻ ശയ്ബയെക്കാണാനും വരില്ല. വെളുത്ത കവിളിലൂടെ കണ്ണുനീർ ചാലിട്ടൊഴുകി. പൊന്നു മോനെ മാറോടു ചേർത്തുപിടിച്ചു സൽമ കരഞ്ഞു...
തുടരും ...
Comments
Post a Comment