ശീസ് (അ), ഇദ് രീസ് (അ) 18
ഈമാൻ കാത്ത് സൂക്ഷിക്കുക ... (2)
വളരെയേറെ ആളുകൾ പിശാച് പറയുന്നതെല്ലാം വിശ്വസിച്ച്, അവനെ അനുസരിച്ചാണ് ജീവിക്കുന്നത്. ഇസ്ലാമിന്റെ അധ്യാപനങ്ങളെല്ലാം അവർ അവഗണിച്ചു തള്ളുന്നു. ഇത്തരക്കാരുടെ മരണ ശേഷമുള്ള സങ്കേതം എവിടെയാണ്. സംശയമില്ലാതെ പറയാം. നരകം തന്നെ. അവരുടെ യുക്തിയും കൗശലവും ഉപയോഗിച്ച് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ..? ഒരിക്കലുമില്ല. ഒരു രക്ഷാകേന്ദ്രവും അവർക്കില്ല. നരകമാണവരുടെ സങ്കേതം...
അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ..!
"അവരുടെ സങ്കേതം നരകമാകുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ഥലവും അവർ കാണുന്നതല്ല." (4:121)
മറ്റൊരു പ്രധാന ബിംബമാണ് സുവാഅ. മനുഷരെ ചതിക്കുഴിയിൽ ചാടിക്കാനുള്ള എളുപ്പവഴിയാണ് സ്ത്രീ ബിംബങ്ങൾ എന്ന് ഇബ് ലീസ് കരുതി. സുന്ദരിയായൊരു സ്ത്രീയുടെ രൂപത്തിൽ ഒരു ബിംബമുണ്ടാക്കി. അതിന്ന് സുവാഅ എന്ന് പേരിട്ടു. പുതിയ തലമുറക്ക് ഈ ബിംബത്തോട് വല്ലാത്ത സ്നേഹമായി. വളരെയേറെ ആളുകൾ വഴി തെറ്റിപ്പോയി. ഈ സ്ത്രീ ബിംബത്തോടാണ് അവർ ആവശ്യങ്ങൾ പറയുന്നത്. അതിനെ ആരാധിക്കുന്നു. ഈ സ്ത്രീബിംബം പ്രധാന കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം എന്നു ചേർന്നു. വിശുദ്ധ ഖുർആൻ വചനം ശ്രദ്ധിക്കു...! "അല്ലാഹുവിനെ വിട്ട് ചില പെണ്ണുങ്ങളോടല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല. അനുസരണക്കേട് കാണിക്കുന്ന പിശാചിന്നോടുമല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല." (4:117)
ബിംബങ്ങളുടെ എണ്ണം വർദ്ധിച്ചു. ബിംബാരാധനയിലൂടെ ശിർക്ക് വ്യാപകമായി. അല്ലാഹു പൊറുക്കാത്ത കുറ്റമാണത്. അല്ലാഹു അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാണുക: "തീർച്ചയായും തനിക്ക് പങ്കുകാരെ സ്ഥാപിക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവ താനുദ്ദേശിക്കുന്നവർക്ക് അവൻ പെറുത്തു കൊടുക്കും. ആരെങ്കിലും അല്ലാഹുവിന്ന് പങ്കുകാരെ സ്ഥാപിച്ചാൽ അവൻ നേർമാർഗ്ഗത്തിൽ നിന്ന് വളരെ ദൂരം പിഴച്ചു പോവുക തന്നെ ചെയ്തു." (4:116)
ഇദ് രീസ് (അ)ന്റെ സന്ദേശങ്ങൾ മുറുകെപ്പിടിച്ചു മുമ്പോട്ട് നീങ്ങിയ ഒരു വിഭാഗം അക്കാലത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഒരു പോർവിളിയുടെ മുമ്പിലും അവർ മുട്ടുമടക്കിയില്ല. അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുക. അവൻ നിരോധിച്ചതെല്ലാം ഒഴിവാക്കുക. സൽക്കർമ്മങ്ങൾ ചെയ്യുക. അവർ ചെന്നെത്താനുള്ള സ്ഥലമാണ് സ്വർഗം. ആദം (അ) അവിടെക്കാണും. ശീസ് (അ) ഉണ്ടാവും. ഇദ് രീസ് (അ) അവിടെയെത്തും എല്ലാം എല്ലാ പ്രവാചകന്മാരും അവിടെ ഒരുമിച്ച് കൂടും. സ്വാലിഹീങ്ങളെല്ലാം വന്നെത്തും. അവർക്കവിടെ സുഖവാസമാണ്...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ..! "സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരെ സ്വർഗത്തിൽ നാം പ്രവേശിപ്പിക്കുന്നതാണ്. അവയുടെ അടിഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും. അവിടെ അവർ ശാശ്വതമായി താമസിക്കുന്നതാണ്. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവിനെക്കാൾ വാക്കിൽ സത്യസന്ധതയുള്ളവർ ആരാണുള്ളത്..?" (4:122)
"സത്യവിശ്വാസിയായിക്കൊണ്ട് വല്ലവരും സൽക്കർമ്മങ്ങൾ പ്രവർത്തിച്ചാൽ - അത് പുരുഷനോ സ്ത്രീയോ ആവട്ടെ - അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല." (4:124)
അല്ലാഹു മനുഷ്യവർഗ്ഗത്തിന്ന് നൽകുന്ന ഒരു ഒരമ്മപ്പെടുത്തൽ കൂടി സഗൗരവം കാണുക:
"ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിന്റെ അറിവും ശക്തിയും സർവ്വ വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നു." (4:126)
പിന്നീട് ഖാബീലിന്റെ ബിംബവും നിർമ്മിക്കപ്പെട്ടു. വളരെ പേർ അതിനെയും ആരാധിച്ചു. നൂഹ് നബി (അ)ന്റെ കാലത്ത് മഹാപ്രളയം വന്നു. ഇബ്ലീസ് ബിംബങ്ങൾ മണ്ണിന്നടിയിൽ കുഴിച്ചിട്ടു. പിൽകാലത്ത് അവൻ അവയെല്ലാം പുറത്തെടുത്തു. പിൽക്കാലക്കാർക്കു നൽകി. ഖാബീൽ വംശജർ മുക്കി നശിപ്പിക്കപ്പെട്ടു. ഇദ് രീസ് നബി (അ)ന്റെ യഥാർത്ഥ പിൻഗാമികൾ കപ്പലിൽ രക്ഷപ്പെട്ടു...
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തോട് അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരെല്ലാം അന്ത്യപ്രവാചകനെ അറിഞ്ഞവരാണ്. അന്ത്യപ്രവാചകരുടെ വഫാത്തോടെ പ്രവാചകന്മാരുടെ കാലം കഴിഞ്ഞു. പിന്നെ ദീൻ നിലനിർത്തുന്നത് ആരിഫീങ്ങളായ ഔലിയാക്കളാണ്. ത്വരീഖത്തിന്റെ മശാഇഖുമാരാണ്. അവരുടെ തർബിയ്യത്തു കിട്ടിയവർക്ക് പിശാചിന്റെ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അന്ത്യനാൾ വരെ തർബിയത്തിന്റെ കവാടം തുറന്നിരിക്കും. അതിലൂടെ രക്ഷപ്പെടുക. തർബ്ബിയത്തിന്റെ രക്ഷാകവചമില്ലാത്തവരെ പിശാച് എളുപ്പത്തിൽ വലവീശിപ്പിടിക്കും. അല്ലാഹു കാത്തുരക്ഷിക്കട്ടെ - ആമീൻ.
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ (സ) തങ്ങൾ മിഅറാജ് യാത്രയിൽ നാലാം ആകാശത്ത് വെച്ച് ഇദ് രീസ് (അ)നെ കണ്ടുമുട്ടി. സലാം പറയുകയും സംസാരിക്കുകയും ചെയ്തു. മരിച്ചു ചെന്ന് പരലോകത്ത് വെച്ച് മഹാനായ ഇദ് രീസ് (അ)നെ കണ്ട് മുട്ടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ - ആമീൻ....
ശീസ് (അ), ഇദ് രീസ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ ...
ശീസ് (അ)നും, ഇദ് രീസ് (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【ഇദ് രീസ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚
വളരെയേറെ ആളുകൾ പിശാച് പറയുന്നതെല്ലാം വിശ്വസിച്ച്, അവനെ അനുസരിച്ചാണ് ജീവിക്കുന്നത്. ഇസ്ലാമിന്റെ അധ്യാപനങ്ങളെല്ലാം അവർ അവഗണിച്ചു തള്ളുന്നു. ഇത്തരക്കാരുടെ മരണ ശേഷമുള്ള സങ്കേതം എവിടെയാണ്. സംശയമില്ലാതെ പറയാം. നരകം തന്നെ. അവരുടെ യുക്തിയും കൗശലവും ഉപയോഗിച്ച് നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുമോ..? ഒരിക്കലുമില്ല. ഒരു രക്ഷാകേന്ദ്രവും അവർക്കില്ല. നരകമാണവരുടെ സങ്കേതം...
അല്ലാഹു പറയുന്നത് ശ്രദ്ധിക്കൂ..!
"അവരുടെ സങ്കേതം നരകമാകുന്നു. അതിൽ നിന്ന് രക്ഷപ്പെടാൻ ഒരു സ്ഥലവും അവർ കാണുന്നതല്ല." (4:121)
മറ്റൊരു പ്രധാന ബിംബമാണ് സുവാഅ. മനുഷരെ ചതിക്കുഴിയിൽ ചാടിക്കാനുള്ള എളുപ്പവഴിയാണ് സ്ത്രീ ബിംബങ്ങൾ എന്ന് ഇബ് ലീസ് കരുതി. സുന്ദരിയായൊരു സ്ത്രീയുടെ രൂപത്തിൽ ഒരു ബിംബമുണ്ടാക്കി. അതിന്ന് സുവാഅ എന്ന് പേരിട്ടു. പുതിയ തലമുറക്ക് ഈ ബിംബത്തോട് വല്ലാത്ത സ്നേഹമായി. വളരെയേറെ ആളുകൾ വഴി തെറ്റിപ്പോയി. ഈ സ്ത്രീ ബിംബത്തോടാണ് അവർ ആവശ്യങ്ങൾ പറയുന്നത്. അതിനെ ആരാധിക്കുന്നു. ഈ സ്ത്രീബിംബം പ്രധാന കേന്ദ്രങ്ങളിലും വീടുകളിലുമെല്ലാം എന്നു ചേർന്നു. വിശുദ്ധ ഖുർആൻ വചനം ശ്രദ്ധിക്കു...! "അല്ലാഹുവിനെ വിട്ട് ചില പെണ്ണുങ്ങളോടല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല. അനുസരണക്കേട് കാണിക്കുന്ന പിശാചിന്നോടുമല്ലാതെ അവർ പ്രാർത്ഥിക്കുന്നില്ല." (4:117)
ബിംബങ്ങളുടെ എണ്ണം വർദ്ധിച്ചു. ബിംബാരാധനയിലൂടെ ശിർക്ക് വ്യാപകമായി. അല്ലാഹു പൊറുക്കാത്ത കുറ്റമാണത്. അല്ലാഹു അത് വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. കാണുക: "തീർച്ചയായും തനിക്ക് പങ്കുകാരെ സ്ഥാപിക്കുന്നത് അല്ലാഹു പൊറുക്കുകയില്ല. അതൊഴിച്ചുള്ളവ താനുദ്ദേശിക്കുന്നവർക്ക് അവൻ പെറുത്തു കൊടുക്കും. ആരെങ്കിലും അല്ലാഹുവിന്ന് പങ്കുകാരെ സ്ഥാപിച്ചാൽ അവൻ നേർമാർഗ്ഗത്തിൽ നിന്ന് വളരെ ദൂരം പിഴച്ചു പോവുക തന്നെ ചെയ്തു." (4:116)
ഇദ് രീസ് (അ)ന്റെ സന്ദേശങ്ങൾ മുറുകെപ്പിടിച്ചു മുമ്പോട്ട് നീങ്ങിയ ഒരു വിഭാഗം അക്കാലത്തുമുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പിൻഗാമികൾക്ക് ശത്രുക്കളുമായി ഏറ്റുമുട്ടേണ്ടി വന്നിട്ടുണ്ട്. ഒരു പോർവിളിയുടെ മുമ്പിലും അവർ മുട്ടുമടക്കിയില്ല. അല്ലാഹുവിന്റെ കല്പനകൾ അനുസരിക്കുക. അവൻ നിരോധിച്ചതെല്ലാം ഒഴിവാക്കുക. സൽക്കർമ്മങ്ങൾ ചെയ്യുക. അവർ ചെന്നെത്താനുള്ള സ്ഥലമാണ് സ്വർഗം. ആദം (അ) അവിടെക്കാണും. ശീസ് (അ) ഉണ്ടാവും. ഇദ് രീസ് (അ) അവിടെയെത്തും എല്ലാം എല്ലാ പ്രവാചകന്മാരും അവിടെ ഒരുമിച്ച് കൂടും. സ്വാലിഹീങ്ങളെല്ലാം വന്നെത്തും. അവർക്കവിടെ സുഖവാസമാണ്...
വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ..! "സത്യവിശ്വാസം കൈക്കൊള്ളുകയും സൽക്കർമ്മങ്ങൾ അനുഷ്ടിക്കുകയും ചെയ്തവരെ സ്വർഗത്തിൽ നാം പ്രവേശിപ്പിക്കുന്നതാണ്. അവയുടെ അടിഭാഗങ്ങളിൽ കൂടി നദികൾ ഒഴുകിക്കൊണ്ടിരിക്കും. അവിടെ അവർ ശാശ്വതമായി താമസിക്കുന്നതാണ്. അല്ലാഹുവിന്റെ സത്യമായ വാഗ്ദാനമാണിത്. അല്ലാഹുവിനെക്കാൾ വാക്കിൽ സത്യസന്ധതയുള്ളവർ ആരാണുള്ളത്..?" (4:122)
"സത്യവിശ്വാസിയായിക്കൊണ്ട് വല്ലവരും സൽക്കർമ്മങ്ങൾ പ്രവർത്തിച്ചാൽ - അത് പുരുഷനോ സ്ത്രീയോ ആവട്ടെ - അവർ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്. അവരോട് ഒട്ടും അനീതി കാണിക്കപ്പെടുന്നതല്ല." (4:124)
അല്ലാഹു മനുഷ്യവർഗ്ഗത്തിന്ന് നൽകുന്ന ഒരു ഒരമ്മപ്പെടുത്തൽ കൂടി സഗൗരവം കാണുക:
"ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിനുള്ളതാണ്. അല്ലാഹുവിന്റെ അറിവും ശക്തിയും സർവ്വ വസ്തുക്കളെയും വലയം ചെയ്തിരിക്കുന്നു." (4:126)
പിന്നീട് ഖാബീലിന്റെ ബിംബവും നിർമ്മിക്കപ്പെട്ടു. വളരെ പേർ അതിനെയും ആരാധിച്ചു. നൂഹ് നബി (അ)ന്റെ കാലത്ത് മഹാപ്രളയം വന്നു. ഇബ്ലീസ് ബിംബങ്ങൾ മണ്ണിന്നടിയിൽ കുഴിച്ചിട്ടു. പിൽകാലത്ത് അവൻ അവയെല്ലാം പുറത്തെടുത്തു. പിൽക്കാലക്കാർക്കു നൽകി. ഖാബീൽ വംശജർ മുക്കി നശിപ്പിക്കപ്പെട്ടു. ഇദ് രീസ് നബി (അ)ന്റെ യഥാർത്ഥ പിൻഗാമികൾ കപ്പലിൽ രക്ഷപ്പെട്ടു...
എല്ലാ പ്രവാചകന്മാരും തങ്ങളുടെ സമൂഹത്തോട് അന്ത്യപ്രവാചകരുടെ ആഗമനത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ട്. അവരെല്ലാം അന്ത്യപ്രവാചകനെ അറിഞ്ഞവരാണ്. അന്ത്യപ്രവാചകരുടെ വഫാത്തോടെ പ്രവാചകന്മാരുടെ കാലം കഴിഞ്ഞു. പിന്നെ ദീൻ നിലനിർത്തുന്നത് ആരിഫീങ്ങളായ ഔലിയാക്കളാണ്. ത്വരീഖത്തിന്റെ മശാഇഖുമാരാണ്. അവരുടെ തർബിയ്യത്തു കിട്ടിയവർക്ക് പിശാചിന്റെ ചതിക്കുഴിയിൽ നിന്ന് രക്ഷപ്പെടാൻ കഴിയും. അന്ത്യനാൾ വരെ തർബിയത്തിന്റെ കവാടം തുറന്നിരിക്കും. അതിലൂടെ രക്ഷപ്പെടുക. തർബ്ബിയത്തിന്റെ രക്ഷാകവചമില്ലാത്തവരെ പിശാച് എളുപ്പത്തിൽ വലവീശിപ്പിടിക്കും. അല്ലാഹു കാത്തുരക്ഷിക്കട്ടെ - ആമീൻ.
അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫാ (സ) തങ്ങൾ മിഅറാജ് യാത്രയിൽ നാലാം ആകാശത്ത് വെച്ച് ഇദ് രീസ് (അ)നെ കണ്ടുമുട്ടി. സലാം പറയുകയും സംസാരിക്കുകയും ചെയ്തു. മരിച്ചു ചെന്ന് പരലോകത്ത് വെച്ച് മഹാനായ ഇദ് രീസ് (അ)നെ കണ്ട് മുട്ടാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകുമാറാവട്ടെ - ആമീൻ....
ശീസ് (അ), ഇദ് രീസ് (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ ...
ശീസ് (അ)നും, ഇദ് രീസ് (അ)നും മറ്റു
ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു....
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【ഇദ് രീസ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】
🔚🔚🔚🔚🔚🔚🔚🔚🔚🔚🔚