അബ്ദുല്ലാഹി ബ്നു ഉമർ (റ) 16

അധികാരം അകലെ

_ഒരിക്കൽ അബ്ദുല്ലാഹിബ്നു ഉമർ (റ) ഒരു സ്വപ്നം കണ്ടു സ്വർഗത്തിലൂടെ ചുറ്റിനടക്കുന്നു കൈയിൽ സ്വർണക്കസവുള്ള തുണി പിടിച്ചിരിക്കുന്നു_

നബി (സ) തങ്ങളെ ചെന്ന് കണ്ടു സ്വപ്നത്തിന്റെ കാര്യം പറഞ്ഞു നബി (സ) പറഞ്ഞു:

അബ്ദുല്ലാ, നിങ്ങൾ ഭാഗ്യവാനാണ് രാത്രിയിൽ നിസ്കാരം വർധിപ്പിക്കുക 

അന്നു മുതൽ രാത്രിയിൽ സുന്നത്ത് നിസ്കാരം വർധിപ്പിച്ചു നാട്ടിലായാലും യാത്രയിലായാലും ധാരാളം നിസ്കരിക്കും അദാബിന്റെ ആയത്തുകൾ ഓതുമ്പോൾ നിയന്ത്രണംവിട്ടു കരയും  കൊച്ചു കുട്ടികളെപ്പോലെ പൊട്ടിക്കരയും എന്നാണ് സമകാലീനരായ സ്വഹാബികൾ പറഞ്ഞത്

വലിയ ഉദാരമതിയായിരുന്നു അവശരെ സഹായിക്കുന്നതിൽ അതീവ തൽപരനാണ് ചിലപ്പോൾ വലിയ സംഖ്യകൾ കൈവശം വന്നുചേരും അവയൊന്നും സൂക്ഷിച്ചുവെക്കില്ല പെട്ടെന്നു സ്വദഖ ചെയ്തു തീർക്കും 

ദാരിദ്ര്യത്തെ ഭയപ്പെട്ടില്ല ഉള്ളതെല്ലാം ദാനം ചെയ്തു സമാധാനത്തോടെ കഴിയും ഒരു സംഭവം പലരും ഉദ്ധരിച്ചിട്ടുണ്ട് അതിപ്രകാരമായിരുന്നു:

നാലായിരം ദിർഹം അതൊരു വലിയ സംഖ്യയാണ് അബ്ദുല്ലാഹിബ്നു ഉമർ (റ) വിന് ഒരു ദിവസം നാലായിരം ദിർഹം കിട്ടി വിലപിടിച്ചൊരു തുണിയും കിട്ടി 

ഇബ്നു വാഇൽ എന്ന സ്നേഹിതന് ഈ വിവരം അറിയാം പിറ്റെ ദിവസം ഇബ്നു വാഇൽ ചിന്തയിൽ പോയി ഇബ്നു ഉമർ (റ) അവിടെയുണ്ട് തന്റെ ഒട്ടകത്തിനുള്ള പുല്ല് വാങ്ങുകയാണ് പുല്ല് കച്ചവടക്കാരനോട് കടം പറയുന്നു 

ഇതെന്ത് കഥ? ഇന്നലെ നാലായിരം ദിർഹം കിട്ടിയ ആൾ ഇന്ന് കടം പറയുന്നു നാലായിരം ദിർഹം എവിടെപ്പോയി?

സ്നേഹിതൻ അന്നുതന്നെ അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വീട്ടിലെത്തി അദ്ദേഹത്തിന്റെ ഭാര്യയോടു ചോദിച്ചു:

നിങ്ങളുടെ ഭർത്താവ് ചന്തയിൽ നിന്ന് പുല്ല് കടം വാങ്ങുന്നത് കണ്ടു ഇന്നലത്തെ നാലായിരം എവിടെ?

ഭാര്യ പറഞ്ഞു: ഇന്നലെ പകലാണ് നാലായിരം കിട്ടിയത് രാത്രിയാവുന്നതിനു മുമ്പുതന്നെ അതെല്ലാം ധർമം ചെയ്തു കഴിഞ്ഞു പുതിയ തുണി ചുമലിലിട്ടുകൊണ്ട് ഇന്നലെ പുറത്തേക്കു പോയി ഒരു ഫഖീർ ചോദിച്ചപ്പോൾ കൊടുക്കുകയും ചെയ്തു 

സ്നേഹിതൻ അതു കേട്ട് അതിശയിച്ചുപോയി

ഒരിക്കലും ഒറ്റക്ക് ആഹാരം കഴിക്കില്ല പുറത്തിറങ്ങി വിശന്നവരെ വിളിച്ചു കൊണ്ടുവരും കൂടെയിരുത്തി ആഹാരം കഴിക്കും പാവപ്പെട്ടവരെയാണ് കൂട്ടുക

തന്റെ മക്കൾ അവരെല്ലാം നല്ല നിലയിൽ വളർന്നു വന്നു അവർ കൂട്ടുകാരെ വീട്ടിൽ ക്ഷണിച്ചു വരുത്തും സദ്യയുണ്ടാക്കും ആഹാരം കൊടുക്കും ഈ വിരുന്നുകൾ നല്ല നിലയിലുള്ളവരാണ് ഫഖീറുമാരല്ല

അബ്ദുല്ലാഹിബ്നു ഉമർ (റ) മക്കളെ ശാസിക്കും വിശന്നവർക്കാണ് ആഹാരം കൊടുക്കേണ്ടത് വിശക്കാത്തവർക്കല്ല  അദ്ദേഹം ജീവൻ നിലനിർത്താൻ മാത്രം ആഹാരം കഴിച്ചു ബാക്കിയുള്ളതെല്ലാം ദാനം ചെയ്തു ലളിതമായിരുന്നു വസ്ത്രധാരണ രീതി പരുക്കൻ വസ്ത്രം ധരിച്ചു 

ഒരിക്കൽ ഖുറാസാനിൽ നിന്ന് ഒരതിഥി വന്നു സന്തോഷപൂർവം സ്വീകരിച്ചു അദ്ദേഹം ഒരു സമ്മാനം കൊണ്ടുവന്നിട്ടുണ്ട് നല്ല മിനുസമുള്ള തുണി അതിഥി പറഞ്ഞു: നിങ്ങൾ ഈ തുണി ധരിക്കണം പരുക്കൻ വസ്ത്രം ഒഴിവാക്കുക

ഇത് പട്ടുവസ്ത്രമാണോ?

അല്ല, പരുത്തിയാണ്

നിമിഷനേരത്തെ ആലോചനക്കു ശേഷം ഇബ്നു ഉമർ (റ) പറഞ്ഞു: സഹോദരാ.... എനിക്ക് ഈ വസ്ത്രം വേണ്ട ഇതു ധരിച്ചാൽ ഞാൻ ഒരഹങ്കാരിയായിത്തീരുമോ എന്നാണെന്റെ ഭയം അഹങ്കാരികളെ അല്ലാഹു ഇഷ്ടപ്പെടുകയില്ല 

ഒരിക്കലും വയർ നിറച്ച് ഭക്ഷണം കഴിക്കുകയില്ല വിശപ്പടക്കാൻ മാത്രം കഴിക്കും  നബി (സ) യുടെ ഉപദേശം എപ്പോഴും ഓർമയിലുണ്ട് ഭൂമിയിൽ നീയൊരു വഴിയാത്രക്കാരനെപ്പോലെ കഴിയുക ആ ഉപദേശം കിട്ടിയശേഷം അങ്ങനെത്തന്നെയാണ് ജീവിച്ചത് ഒരു വഴിയാത്രക്കാരന്റെ അവസ്ഥ മനസ്സിലാക്കി അതുപോലെ ജീവിച്ചു 

മൈമൂനുബ്നു മഹ്റാൻ പറയുന്നു:

അബ്ദുല്ലാഹിബ്നു ഉമർ (റ) വിന്റെ വീട് ഞാനവിടെച്ചെന്നു എന്തൊരു ലളിതമായ വീട്വളരെ കുറഞ്ഞ വീട്ടുപകരണങ്ങൾ മാത്രം പാത്രങ്ങളും ഫർണിച്ചറുമെല്ലാം തീരെ കുറവ് എല്ലാറ്റിനും കൂടി വില കണക്കാക്കിയാൽ നൂറ് ദിർഹം വരില്ല 

ഉമർ (റ) എന്ന ശക്തനായ  നേതാവിന്റെ  പുത്രനാണ് അഗാധ പണ്ഡിതനും, ധീരനായ സേനാനിയും, ജനങ്ങൾ വളരെയേറെ സ്നേഹിക്കുന്ന ജനനായകനുമാണ് ഖലീഫയാവാൻ അനുയോജ്യനാണെന്ന് പല പ്രമുഖർക്കും തോന്നി പലരും ഈ ആവശ്യവുമായി ഇബ്നു ഉമർ (റ) വിനെ സമീപിച്ചിരുന്നു 

ഹസൻ (റ) ഇങ്ങനെ അപേക്ഷിച്ചു:

താങ്കൾ ഞങ്ങളുടെ നേതാവാണ് നേതാവിന്റെ മകനുമാണ് അതുകൊണ്ടു ഖിലാഫത്ത് ഏറ്റെടുക്കണം 

ഇബ്നു ഉമർ (റ) ഇങ്ങനെ മറുപടി നൽകി:

മുസ്ലിംകൾ പരസ്പരം രക്തം ചിന്തുകയാണ് ആ രക്തത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ എന്നെക്കൊണ്ടാവില്ല

പല തവണ നിർബന്ധിച്ചു ഫലമുണ്ടായില്ല  അധികാരത്തിൽ നിന്ന് അകന്നുനിന്നു പല പദവികളും പല സന്ദർഭങ്ങളിൽ നിരസിച്ചിട്ടുണ്ട്

കർബലയിൽ ഇമാം ഹുസൈൻ (റ) വധിക്കപ്പെടുമ്പോൾ അധികാരത്തിലുണ്ടായിരുന്ന ഖലീഫ യസീദ് ആയിരുന്നു യസീദിന്റെ മരണശേഷം മുആവിയ രണ്ടാമനെ ഖലീഫയാക്കി അദ്ദേഹം രോഗിയായിരുന്നു ഖിലാഫത്ത് ഉപേക്ഷിച്ചു ദിവസങ്ങൾക്കകം മരണപ്പെടുകയും ചെയ്തു 

ഒരു ഭരണസ്തംഭനം ഉണ്ടായി ഉമവി നേതാവായ മർവാൻ എന്നവർ ഇബ്നു ഉമർ (റ) വിനോടപേക്ഷിച്ചു

താങ്കൾ അറബ് ജനതയുടെ നേതാവാണ് ഖിലാഫത്ത് ഏറ്റെടുക്കണം ഞങ്ങൾ പിന്തുണ നൽകാം

കിഴക്കൻ പ്രദേശങ്ങളിലെ മുസ്ലിംകൾ നമ്മെ പിന്തുണക്കുമോ?

മർവാൻ പറഞ്ഞു: അവർ പിന്തുണച്ചില്ലെങ്കിൽ വാളുകൾ കൊണ്ടവരെ അനുസരിപ്പിക്കാം

ഇബ്നു ഉമർ (റ) പറഞ്ഞു: വേണ്ട ഞാൻ കാരണത്താൽ ഒരു മനുഷ്യരും വധിക്കപ്പെടരുത് എഴുപത് വർഷത്തെ ഖിലാഫത്ത് ലഭിച്ചാൽ പോലും അതിനുവേണ്ടി ഒരാൾ വധിക്കപ്പെടുന്നത് എനിക്ക് ഇഷ്ടമല്ല 

അധികാര സ്ഥാനത്തേക്ക് വരാൻ അദ്ദേഹം ഇഷ്ടപ്പെട്ടതേയില്ല 

ഒരിക്കൽ ഇബ്നു ഉമർ (റ) ഒരു വഴിയിലൂടെ നടന്നു പോവുകയായിരുന്നു അദ്ദേഹം തീരെ അസ്വസ്ഥനായിരുന്നു മുസ്ലിംകൾ പരസ്പരം പോരടിക്കുന്നതും ചോര ചിന്തുന്നതും കണ്ടിട്ടാണ് അദ്ദേഹം അസ്വസ്ഥനായത് 

അബ്ദുൽ ആലിയ പറയുന്നു: ഞാൻ അദ്ദേഹത്തിന്റെ പിന്നാലെ നടന്നു ഞാൻ പിന്നിലുള്ളത് അദ്ദേഹം അറിഞ്ഞില്ല അദ്ദേഹം സ്വയം പറയുന്നത് ഞാൻ കേട്ടു 

അവർ പരസ്പരം പടവെട്ടുന്നു തലകൊയ്യുന്നു എന്നിട്ട് എന്നോട് ഭരണമേൽക്കാൻ പറയുന്നു അത്ഭുതം തന്നെ 

അലി (റ) 

സത്യത്തിനുവേണ്ടി പോരാടിയ നേതാവ് അദ്ദേഹത്തിന്നെതിരെ പോരാടിയവർ അക്രമികൾ തന്നെ  താനെപ്പോഴും അലി(റ) വിന്റെ പക്ഷത്തായിരുന്നു പക്ഷെ, യുദ്ധം നടന്നപ്പോൾ വളെടുത്തു പോരാടാൻ പോയില്ല വാളെടുത്താൽ അക്രമിക്കേണ്ടത് മുസ്ലിംമിനെയാണ് അതിനു തന്നെക്കൊണ്ടാവില്ല അതുകൊണ്ട് യുദ്ധത്തിൽ നിന്ന് മാറിനിന്നു

പിൽക്കാലത്ത് ദുഃഖം തോന്നി  അന്ന് അലി (റ) വിനോടൊപ്പം പടപൊരുതേണ്ടിയിരുന്നില്ലേയെന്ന് സ്വയം ചോദിച്ചു 

വളരെ സൂക്ഷ്മതയോടെ ദീർഘകാലം ജീവിച്ചു ഒരു കാര്യത്തിലും ദുഃഖമില്ല ഈ ഒരു കാര്യത്തിലൊഴികെ

ഒരിക്കൽ ഒരു സ്നേഹിതൻ ഇറാഖിൽ നിന്നു വന്നു ഒരു കുപ്പി മരുന്ന് ഇബ്നു ഉമർ (റ) വിന് സമ്മനിച്ചു

ഇതെന്താണ്?

മരുന്നാണ്

എന്തിനുള്ള മരുന്ന്

ദഹനത്തിനുള്ള മരുന്ന്

അതുകേട്ട് ഉമർ (റ) ചിരിച്ചു എന്നിട്ടു പറഞ്ഞു: ദഹനത്തിനുള്ള മരുന്നാണോ? എനിക്കോ? ഞാൻ നാൽപത് കൊല്ലമായി വയർ നിറയെ ഭക്ഷണം കഴിക്കാറില്ല

ആഗതൻ ഞെട്ടിപ്പോയി ഉമവികൾ അധികാരത്തിൽ വന്നു സമ്പന്ന രാഷ്ട്രങ്ങൾ അധീനതയിൽ വന്നു വിഭവങ്ങൾ ഇഷ്ടം പോലെ വന്നുചേർന്നു വയർ നിറയെ വിഭവസമ്പന്നമായ സദ്യകൾ കഴിച്ചു ദഹനത്തിന് മരുന്നു കഴിക്കേണ്ട അവസ്ഥയായി പക്ഷെ, അതൊന്നും ഇബ്നു ഉമർ (റ) ശ്രദ്ധിച്ചതേയില്ല

നബി (സ) യുടെ ആഹാരരീതി

തന്റെ വന്ദ്യപിതാവ് ഉമർ (റ) വിന്റെ ആഹാര രീതി അതാണ് ഇന്നും ഇബ്നു ഉമർ (റ) പിന്തുടരുന്നത് ഭക്ഷണത്തിലും വസ്ത്രത്തിലും അതുതന്നെയാണ് മാതൃക

സമ്പത്ത് കുന്നുകൂടിയപ്പോൾ ആ മാതൃക തെറ്റിയില്ല മരണം വരെ അത് തുടർന്നു ചരിത്രത്തിൽ എക്കാലത്തെയും മാതൃകാ പുരുഷനായിത്തീർന്നു 

അബ്ദുല്ലാഹിബ്നു ഉമർ (റ) വിനെ മാതൃകയാക്കി ലളിതമായ ജീവിതം നയിക്കുന്ന ഒരു വിഭാഗം അന്നുമുണ്ടായിരുന്നു അവരെപ്പോഴും ഇബ്നു ഉമർ (റ) വിന്റെ വാക്കുകൾക്കു വലിയ വില കൽപിച്ചിരുന്നു

ഒരിക്കൽ ജനങ്ങളുടെ മധ്യത്തിൽ വെച്ചുതന്നെ ഇബ്നു ഉമർ (റ) ഉറക്കെ ദുആ ചെയ്തു 

അല്ലാഹുവേ.... സമ്പത്തും ഐഹിക സുഖങ്ങളും വർധിച്ചിരിക്കുന്നു അധിക ജനങ്ങളും അതിലേക്കു ചായുന്നു റബ്ബേ.... ഞങ്ങൾ നിന്നെ ഭയപ്പെടുന്നു അതുകൊണ്ടാണ് ഞങ്ങൾ ഐഹിക സുഖങ്ങൾ പരിത്യജിക്കുന്നത് നിന്നെ ഭയപ്പെട്ടില്ലായിരുന്നുവെങ്കിൽ ഐഹിക സുഖങ്ങൾ ആസ്വദിക്കുന്നതിൽ ഞങ്ങൾ ഖുറൈശികളെ പിന്നിലാക്കുമായിരുന്നു 

ആ പ്രാർത്ഥന ജനങ്ങൾ കേട്ടു വാക്കുകൾ ഓരോന്നും മനസ്സിൽ തട്ടി അവർ ഞെട്ടിപ്പോയി

അല്ലാഹുവിനോടുള്ള ഭയം, സൂക്ഷ്മത അതു അതിശയിപ്പിക്കുന്നതായിരുന്നു  ഒരിക്കൽ ഒരാൾ ഇബ്നു ഉമർ (റ) വിനോടിങ്ങനെ പറഞ്ഞു:

'ചിലർ ഭരണാധികാരിയുടെ മുമ്പിൽ വെച്ചു ഒരു രീതിയിൽ സംസാരിക്കും പുറത്തുവന്നാൽ മറ്റൊരു രീതിയിലും സംസാരിക്കും '

ഇബ്നു ഉമർ (റ) പറഞ്ഞു: നബി (സ) തങ്ങളുടെ കാലത്ത് ഇതിന് പറഞ്ഞിരുന്നത് നിഫാഖ് (കാപട്യം) എന്നായിരുന്നു 

സ്വഹാബികളെക്കുറിച്ച് ഇബ്നു ഉമർ (റ) എപ്പോഴും പ്രശംസിച്ചു പറയും അബ്ദുല്ലാഹിബ്നു ഉമർ (റ) വാർദ്ധക്യത്തിലെത്തുമ്പോൾ സ്വഹാബികൾ മിക്കവാറും വഫാത്തായിക്കഴിഞ്ഞിട്ടുണ്ട് അദ്ദേഹം പറഞ്ഞു:

'പ്രവാചക ചര്യ പിൻപറ്റാനാഗ്രഹിക്കുന്നവർ വഫാത്തായിപ്പോയ സ്വഹാബികളെ പിൻപറ്റട്ടെ ഈ സമുദായത്തിലെ ഏറ്റവും ഉത്തമരായവർ അവരാകുന്നു അവർ അഗാധ ജ്ഞാനികളായിരുന്നു പ്രവാചകരുടെ സഹവാസത്തിനും, ദീനിന്റെ പ്രചരണത്തിനും വേണ്ടി അല്ലാഹു തിരഞ്ഞെടുത്ത വിഭാഗമാണവർ നിങ്ങൾ അവരുടെ സ്വഭാവഗുണങ്ങൾ സ്വീകരിക്കുക അവരുടെ മാതൃകകൾ പിൻപറ്റുക.....
✍🏻അലി അഷ്ക്കർ
*📱9526765555*
  📮  ഷെയർ ചെയ്യുന്നവർ പേരും  നമ്പറും  നീക്കം ചെയ്യുവാൻ പാടില്ല എന്ന് വസ്വിയത്ത് ചെയ്യുന്നു...
➖➖➖➖➖➖➖➖➖➖